ലോക്ക് ഡൗൺ; ക്യാൻസർ രോഗികൾക്ക് അവശ്യ മരുന്നെത്തിച്ചത് ഹെലികോപ്റ്ററിൽ...ബാംഗ്ലൂർ നിന്നുള്ള ഹെലികോപ്റ്റർ പറന്നിറങ്ങിയത് പരുമലയിൽ
കൊറോണ വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗണില്‍ രാജ്യത്തെ പൊതുഗതാത സംവിധാനങ്ങള്‍ പൂർണ്ണമായി നിലച്ചതോടെ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്ന് എത്തിച്ചത് ഹെലികോപ്റ്ററില്‍. ക്യാൻസർ രോഗികൾക്ക് അത്യാവശ്യ മരുന്നുകളുമായി ബാംഗ്ലൂർ നിന്നുള്ള ഹെലികോപ്റ്റർ പരുമലയിൽ എത്തുകയായിരുന്നു.
മാന്നാർ പരുമല സെന്റ് ഗ്രീഗോറിയോസ് ക്യാൻസർ സെന്ററിലെ രോഗികൾക്ക് ഉള്ള അത്യാവശ്യ മരുന്നുകളുമായാണ് ബാംഗ്ലൂർ നിന്നുള്ള ഹെലികോപ്റ്റർ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ പരുമല ദേവസ്വം ബോർഡ് പമ്പ കോളേജ് ഗ്രൗണ്ടിൽ പറന്നിറങ്ങിയത്. ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന തുമ്പി ഹെലി ടാക്സിയുടെ ഹെലികോപ്പ്റ്ററിലാണ് മരുന്നുകൾ പരുമലയിൽ എത്തിച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അതിർത്തികൾ എല്ലാം അടച്ചതിനെ തുടർന്നാണ് വ്യോമഗതാഗത മാർഗത്തിലൂടെ മരുന്നുകൾ എത്തിച്ചത്.
അതേസമയം ലോകമൊട്ടാകെ കോവിഡ് വ്യാപനം അനിയന്ത്രിതമാകുകയാണ്. രോഗികളുടെ എണ്ണം എട്ടുലക്ഷത്തോളമെടുക്കുന്നു. ഏഴുലക്ഷത്തിൽ കൂടുതൽ ആളുകൾക്കാണ് ലോകമൊട്ടാകെ രോഗം ഇതുവരെ സ്ഥിതീകരിച്ചത്. 37840 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ ഇതുവരെ 1251 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. 32 പേര് ഇന്ത്യയിൽ രോഗബാധയേറ്റ് മരിച്ചു. കേരളത്തിൽ 234 പേർക്ക് രോഗബാധയേറ്റു. മരണം രണ്ടായി.
https://www.facebook.com/Malayalivartha