Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...

ട്രോളന്മാർ പണി തുടങ്ങി...; മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടതില്ല; സുരേന്ദ്രന്‍െറ പഴയ പോസ്​റ്റ്​ 'കുത്തിപ്പൊക്കി' സമൂഹമാധ്യമങ്ങള്‍; ഇത് ഒന്നൊന്നര കുത്തിപൊക്കലായിപ്പോയി അല്ലേ ജീ...

02 APRIL 2020 04:04 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19​ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫണ്ടിലേക്ക്​ വിദേശ പണം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകായാണ് കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നുമുള്ള സംഭാവനകൾ പിഎം കെയർസിന് സ്വീകരിക്കാം. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയായ പി‌എം‌എൻ‌ആർ‌എഫുമായി സമാനതകളുള്ള പദ്ധതിയാണിത്. ഇതു മാർഗം വിദേശരാജ്യങ്ങളിൽ നിന്നും സഹായം വാങ്ങാൻ ഇന്ത്യക്ക് കഴിയും എന്നതും മറ്റൊരു പ്രത്യേകത. പ്രധാനമന്ത്രിയാണ് പി.എം കെയര്‍ ഫണ്ടിന്റെ ചെയർമാൻ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരടങ്ങിയ ട്രസ്‌റ്റിനാണ് പിഎം കെയർസ് ഫണ്ടിന്‍റെ മേൽനോട്ട ചുമതല.

എന്നാൽ സംഭവം ഇതല്ല, വിദേശ പണം സ്വീകരിക്കാന്‍ തീരുമാനിച്ചതിന്​ പിന്നാലെ ബി.ജെ.പിയുടെ പഴയ നിലപാട്​ ചര്‍ച്ചയാകുകയാണ്. 2018ല്‍ കേരളത്തില്‍ മഹാപ്രളയമുണ്ടായതിനുപിന്നാലെ യു.എ.ഇ അടക്കമുള്ള ഗള്‍ഫ്​ രാജ്യങ്ങള്‍ കേരളത്തിന്​ വന്‍തുക വാഗ്​ദാനം ചെയ്​തിരുന്നു. എന്നാല്‍ ഇന്ത്യക്ക്​ വിദേശസഹായം ആവശ്യമില്ലെന്ന നിലപാടായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്​. ഈ അവസരത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രസ്​തുത സമയത്ത്​ കുറിച്ച ഫേസ്​ബുക്ക്​ പോസ്​റ്റ്​ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്​. ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്ബ് നാം നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത്​ ആവശ്യമായിരുന്നു. പക്ഷേ ആ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും കേരളം പുനര്‍നിര്‍മിക്കാന്‍ ഇന്ത്യക്ക്​ ആരുടെയും മുന്നില്‍ കൈ​നീ​ട്ടേണ്ടതില്ല എന്നുമാണ്​ കെ.സുരേന്ദ്രന്‍ കുറിച്ചിരുന്നത്​.

പ്രളയക്കെടുതിയില്‍നിന്നു കരകയറാന്‍ ശ്രമിച്ചിരുന്ന കേരളത്തിനു വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങൾ കേന്ദ്രം തടഞ്ഞതിനു അന്ന് നൽകിയ വിശദീകരണം, മോദി സര്‍ക്കാര്‍ പിന്തുടരുന്നത് 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ദുരന്ത സഹായ നയമമാണെന്നായിരുന്നു.. 2004 ഡിസംബറില്‍ ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി വന്‍നാശം വിതച്ചപ്പോള്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു വന്‍ സഹായ വാഗ്ദാനങ്ങളാണ് എത്തിയത്. അന്നു സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി.

പ്രശ്‌നം ഇന്ത്യയ്ക്കു തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ആവശ്യം വന്നാല്‍ മാത്രമേ വിദേശ സഹായം സ്വീകരിക്കുകയുള്ളുവെന്നും പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് അറിയിക്കുകയായിരുന്നു. 14 വര്‍ഷമായി ഈ നയം തന്നെയാണ് ഇന്ത്യ പിന്തുടരുന്നത്. 2005ലെ കശ്മീര്‍ ഭൂകമ്പം, 2014ലെ പ്രളയം, 2013ല്‍ ഉത്തരാഖണ്ഡിലെ പ്രളയം എന്നിവയുണ്ടായപ്പോൾ റഷ്യ, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സഹായവാഗ്ദാനം ഇന്ത്യ നിരസിക്കുകയായിരുന്നു.

വിദേശ സര്‍ക്കാരുകള്‍ക്കു മാത്രമാണ് ഈ വിലക്കു ബാധകം. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സഹായം നല്‍കാം. അതിനു മുൻപ് പല പ്രകൃതിദുരന്തങ്ങളും അതിജീവിക്കാന്‍ ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടുമുണ്ട്. 1991ലെ ഉത്തരകാശി ഭൂചലനം, 1993ലെ ലത്തൂര്‍ ഭൂകമ്പം, 2001ലെ ഗുജറാത്ത് ഭൂകമ്പം, 2002ലെ ബംഗാള്‍ ചുഴലിക്കാറ്റ്, 2004ലെ ബിഹാര്‍ പ്രളയം എന്നിവയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ വിദേശ ഫണ്ട് സ്വീകരിച്ചിരുന്നു

ഈ അവസരത്തിൽ വീണ്ടും ചർച്ചാ വിഷയമാകുന്നത് പ്രളയകാലത്തെ നിലപാടുകൾക്ക് നേരെ വിപരീതമായി ഇന്ന് കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന നടപടിയാണ്.എന്നാൽപോലും വിവാദങ്ങൾ അവസാനിക്കുന്നില്ല. കോവിഡ് 19 പോരാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പി.എം- കെയേഴ്സിലേക്ക് ഒഴുകുന്നത് കോടികളാണ്. വന്‍ വ്യവസായികളും പൊതുമേഖല സ്ഥാപനങ്ങളും സിനിമ-കായിക താരങ്ങളുമെല്ലാം കോടികളാണ് ഇതിലേക്ക് സംഭാവന ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ പുതിയൊരു സംവിധാനം കൊണ്ടുവന്നതെന്തിനാണെന്ന ചോദ്യവും ഉയരുകയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (7 minutes ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (14 minutes ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (19 minutes ago)

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!  (24 minutes ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി...  (38 minutes ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി..  (44 minutes ago)

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (58 minutes ago)

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (1 hour ago)

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു  (1 hour ago)

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലയാളി  (1 hour ago)

Earthquake ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം;  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്  (1 hour ago)

പ്രതികൾ കോടതിയിൽ കീഴടങ്ങി  (2 hours ago)

ടിപ്പര്‍ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ക്ഷീരകര്‍ഷകൻ  (2 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി  (3 hours ago)

Malayali Vartha Recommends