Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

ട്രോളന്മാർ പണി തുടങ്ങി...; മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടതില്ല; സുരേന്ദ്രന്‍െറ പഴയ പോസ്​റ്റ്​ 'കുത്തിപ്പൊക്കി' സമൂഹമാധ്യമങ്ങള്‍; ഇത് ഒന്നൊന്നര കുത്തിപൊക്കലായിപ്പോയി അല്ലേ ജീ...

02 APRIL 2020 04:04 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19​ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫണ്ടിലേക്ക്​ വിദേശ പണം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകായാണ് കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നുമുള്ള സംഭാവനകൾ പിഎം കെയർസിന് സ്വീകരിക്കാം. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയായ പി‌എം‌എൻ‌ആർ‌എഫുമായി സമാനതകളുള്ള പദ്ധതിയാണിത്. ഇതു മാർഗം വിദേശരാജ്യങ്ങളിൽ നിന്നും സഹായം വാങ്ങാൻ ഇന്ത്യക്ക് കഴിയും എന്നതും മറ്റൊരു പ്രത്യേകത. പ്രധാനമന്ത്രിയാണ് പി.എം കെയര്‍ ഫണ്ടിന്റെ ചെയർമാൻ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരടങ്ങിയ ട്രസ്‌റ്റിനാണ് പിഎം കെയർസ് ഫണ്ടിന്‍റെ മേൽനോട്ട ചുമതല.

എന്നാൽ സംഭവം ഇതല്ല, വിദേശ പണം സ്വീകരിക്കാന്‍ തീരുമാനിച്ചതിന്​ പിന്നാലെ ബി.ജെ.പിയുടെ പഴയ നിലപാട്​ ചര്‍ച്ചയാകുകയാണ്. 2018ല്‍ കേരളത്തില്‍ മഹാപ്രളയമുണ്ടായതിനുപിന്നാലെ യു.എ.ഇ അടക്കമുള്ള ഗള്‍ഫ്​ രാജ്യങ്ങള്‍ കേരളത്തിന്​ വന്‍തുക വാഗ്​ദാനം ചെയ്​തിരുന്നു. എന്നാല്‍ ഇന്ത്യക്ക്​ വിദേശസഹായം ആവശ്യമില്ലെന്ന നിലപാടായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്​. ഈ അവസരത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രസ്​തുത സമയത്ത്​ കുറിച്ച ഫേസ്​ബുക്ക്​ പോസ്​റ്റ്​ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്​. ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്ബ് നാം നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത്​ ആവശ്യമായിരുന്നു. പക്ഷേ ആ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും കേരളം പുനര്‍നിര്‍മിക്കാന്‍ ഇന്ത്യക്ക്​ ആരുടെയും മുന്നില്‍ കൈ​നീ​ട്ടേണ്ടതില്ല എന്നുമാണ്​ കെ.സുരേന്ദ്രന്‍ കുറിച്ചിരുന്നത്​.

പ്രളയക്കെടുതിയില്‍നിന്നു കരകയറാന്‍ ശ്രമിച്ചിരുന്ന കേരളത്തിനു വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങൾ കേന്ദ്രം തടഞ്ഞതിനു അന്ന് നൽകിയ വിശദീകരണം, മോദി സര്‍ക്കാര്‍ പിന്തുടരുന്നത് 2004ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ദുരന്ത സഹായ നയമമാണെന്നായിരുന്നു.. 2004 ഡിസംബറില്‍ ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി വന്‍നാശം വിതച്ചപ്പോള്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു വന്‍ സഹായ വാഗ്ദാനങ്ങളാണ് എത്തിയത്. അന്നു സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി.

പ്രശ്‌നം ഇന്ത്യയ്ക്കു തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ആവശ്യം വന്നാല്‍ മാത്രമേ വിദേശ സഹായം സ്വീകരിക്കുകയുള്ളുവെന്നും പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് അറിയിക്കുകയായിരുന്നു. 14 വര്‍ഷമായി ഈ നയം തന്നെയാണ് ഇന്ത്യ പിന്തുടരുന്നത്. 2005ലെ കശ്മീര്‍ ഭൂകമ്പം, 2014ലെ പ്രളയം, 2013ല്‍ ഉത്തരാഖണ്ഡിലെ പ്രളയം എന്നിവയുണ്ടായപ്പോൾ റഷ്യ, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സഹായവാഗ്ദാനം ഇന്ത്യ നിരസിക്കുകയായിരുന്നു.

വിദേശ സര്‍ക്കാരുകള്‍ക്കു മാത്രമാണ് ഈ വിലക്കു ബാധകം. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സഹായം നല്‍കാം. അതിനു മുൻപ് പല പ്രകൃതിദുരന്തങ്ങളും അതിജീവിക്കാന്‍ ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടുമുണ്ട്. 1991ലെ ഉത്തരകാശി ഭൂചലനം, 1993ലെ ലത്തൂര്‍ ഭൂകമ്പം, 2001ലെ ഗുജറാത്ത് ഭൂകമ്പം, 2002ലെ ബംഗാള്‍ ചുഴലിക്കാറ്റ്, 2004ലെ ബിഹാര്‍ പ്രളയം എന്നിവയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ വിദേശ ഫണ്ട് സ്വീകരിച്ചിരുന്നു

ഈ അവസരത്തിൽ വീണ്ടും ചർച്ചാ വിഷയമാകുന്നത് പ്രളയകാലത്തെ നിലപാടുകൾക്ക് നേരെ വിപരീതമായി ഇന്ന് കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന നടപടിയാണ്.എന്നാൽപോലും വിവാദങ്ങൾ അവസാനിക്കുന്നില്ല. കോവിഡ് 19 പോരാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പി.എം- കെയേഴ്സിലേക്ക് ഒഴുകുന്നത് കോടികളാണ്. വന്‍ വ്യവസായികളും പൊതുമേഖല സ്ഥാപനങ്ങളും സിനിമ-കായിക താരങ്ങളുമെല്ലാം കോടികളാണ് ഇതിലേക്ക് സംഭാവന ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ പുതിയൊരു സംവിധാനം കൊണ്ടുവന്നതെന്തിനാണെന്ന ചോദ്യവും ഉയരുകയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (1 hour ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (1 hour ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (1 hour ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (1 hour ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (7 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (7 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (7 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (8 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (8 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (8 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (8 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (8 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (8 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (9 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (9 hours ago)

Malayali Vartha Recommends