ഐടി സെക്രട്ടറി സ്ഥാനവുംപോയി ; എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി; നടപടി മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ; ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല
യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. മുഹമ്മദ് വൈ. സഫറുള്ള പുതിയ ഐടി സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെയാണ് ഐടി വകുപ്പിന്റെ ചുമതലയിൽനിന്നും ശിവശങ്കറിനെ ഒഴിവാക്കിയത്. ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിനാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല.
സ്വർണക്കടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ എം.ശിവശങ്കറിനെ ഉൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. അങ്ങനെയാണെകിൽ ഇത് മുഖ്യമന്ത്രിയുടെ ഓഫിസിനെ ഗുരുതരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ തല്‍സ്ഥാനങ്ങളിൽനിന്ന് നീക്കിയത്.
സ്വപ്‌ന സുരേഷും ഐടി സെക്രട്ടറിയും തമ്മില്‍ അടുത്ത ബന്ധമാണെന്ന് റിപ്പോര്‍ട്ട്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് സര്‍ക്കാര്‍ വാഹനങ്ങളില്‍ ആളുകള്‍ വരികയും മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയുടെ ഓഫിസിനുനേരെ ആരോപണം ഉയർന്നതിൽ സർക്കാർ പ്രതിരോധത്തിലാണ്. പ്രതിപക്ഷത്തിന് ആക്രമിക്കാൻ ആയുധം കിട്ടയതുപോലെ ആണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചില ഉന്നതര്‍ കേസില്‍ ഇടപെട്ടതായി അവർ ആരോപിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയത്.
https://www.facebook.com/Malayalivartha