തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; നിയന്ത്രണങ്ങള്‍ ശക്തമാക്കുവാൻ പോലീസ് സേന ; മത്സ്യബന്ധനത്തിന് പോകുരുതെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ് . ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാൻ നീക്കം . നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ചെയ്തു . പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്ന കർശന നിര്‍ദേശം നൽകി . തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നില്ല എന്ന നിർദേശവും ഉണ്ട്. അത് പാലിക്കപ്പെടുന്നുണ്ടോ എന്നറിയാനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏര്‍പ്പെടുത്തി . 10 അംഗ ദ്രുതകര്‍മ സേനയെയാണ് പൂന്തുറയില്‍ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് ആന്റിജന്‍ പരിശോധനയും ഊര്‍ജിതമായി നടത്തുന്നുകയാണ് .
വിഴിഞ്ഞം ഭാഗത്ത് മത്സ്യവിപണനവുമായി ബന്ധപ്പെട്ട യാത്രചെയ്യുന്നവരുടെ ലിസ്റ്റ് തയാറാക്കി അവരെ പരിശോധിക്കും. പൂന്തുറ, വള്ളക്കടവ് ഭാഗങ്ങളിലായി ഇന്നലെ 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നും അന്‍പതോളം പേര്‍ക്ക് പരിശോധനാ ഫലം പോസിറ്റീവായതായാണ് കിട്ടുന്ന സൂചന. എന്നാൽ പൂന്തുറയില്‍ ഉള്‍പ്പടെ സ്വീകരിക്കേണ്ട ജാഗ്രതാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നഗരസഭയില്‍ നടക്കുന്ന കക്ഷി നേതാക്കളുടെ യോഗം പുരോഗമിക്കുന്നുണ്ട്
.അതേസമയം ആര്യനാട് പഞ്ചായത്തിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കാരോട് പഞ്ചായത്തിലെ കാക്കവിള, പുതുശ്ശേരി, പുതിയ ഉച്ചക്കട എന്നീ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണ്‍ ആക്കി.
https://www.facebook.com/Malayalivartha