ഗുണ്ടയെ തല്ലി വീഴ്ത്തുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ഭാര്യയ്ക്കു നിർദേശം നൽകിയ ശേഷം, ഗുണ്ടയെ തല്ലാനിറങ്ങി; യുവാവാണ് കുത്തേറ്റ് മരിച്ചു
ഭാര്യയുടെ മുന്നിൽ ഹീറോയാകാൻ അർദ്ധരാത്രി ഗുണ്ടയെ നേരിടാനിറങ്ങിയ യുവാവ് മുണ്ടക്കയത്ത് നടുറോഡിൽ കുത്തേറ്റു മരിച്ചു. ഗുണ്ടയെ തല്ലി വീഴ്ത്തുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ഭാര്യയ്ക്കു നിർദേശം നൽകിയ ശേഷം, ഗുണ്ടയെ തല്ലാനിറങ്ങിയ യുവാവാണ് കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
മുണ്ടക്കയം ബൈപ്പാസിൽ പടിവാതുക്കൽ ആദർശിനെ(32)യാണ് കഴിഞ്ഞ ദിവസം രാത്രി നഗരമധ്യത്തിൽ ഇട്ട് കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ മുന്നിലിട്ടാണ് യുവാവിനെ കുത്തി വീഴ്ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മുണ്ടക്കയം സ്വദേശിയായ ജയനെയാണ് (38) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ആദർശിന്റെ ബൈക്ക് ജയന്റെ ബൈക്കിനെ മറികടന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് ജയൻ ആദർശിനെ കുത്തിക്കൊലപ്പെടുത്തിയത്.
ആദർശും ഭാര്യയും കൂടി സുഹൃത്തിന്റെ വീട്ടിലേയ്ക്കു പോകുന്നതിനിടെ വരിക്കാനി ഭാഗത്ത് റോഡിനു കുറുകെ ജയൻ വാഹനം ഇട്ട് ഗതാഗതം തടസപ്പെടുത്തിയിരുന്നു. ഇത് കണ്ട ആദർശ്, ഹോൺ അടിച്ച ശേഷം ജയന്റെ വാഹനത്തെ മറികടന്നു പോയി. ഇതിൽ ക്ഷുഭിതനായ ജയൻ തന്റെ വാഹനത്തിൽ ആദർശിനെ പിൻതുടർന്നു. ഇത് കണ്ട ജയനും സുഹൃത്തുക്കളും വാഹനം എടുത്ത് ആദർശിന്റെ പിന്നാലെ പാഞ്ഞു. മുണ്ടക്കയം കരിനിലം ഭാഗത്തു വച്ച് ആദർശിനെ ജയനും സംഘവും മറികടന്നു. ഇതേച്ചൊല്ലി ജയനും ആദർശും സംഘവും തമ്മിൽ ഇവിടെ വച്ച് ഏറ്റുമുട്ടി. കയ്യാങ്കളിയും സംഘർഷവും ആദർശിന്റെ ഭാര്യയുടെ മുന്നിൽ വച്ചാണ് ഉണ്ടായത്. ഇവിടെ നിന്നും ഇറങ്ങിയ ആദർശും ഭാര്യയും മുണ്ടക്കയം പോസ്റ്റ് ഓഫിസിനു സമീപം എത്തിയപ്പോൾ പ്രതി ജയനും സംഘവും പിന്നാലെ എത്തി.
താൻ ജയനെ തല്ലാൻ പോകുകയാണെന്നും വീഡിയോ പകർത്തണമെന്നും ഭാര്യയോട് ചട്ടം കെട്ടിയ ആദർശ് ജയന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തോട് ഏറ്റുമുട്ടി. ഇതിനിടെ ജയൻ ആദർശിനെ കുത്തി വീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാരും പൊലീസും എത്തിയപ്പോഴേയ്ക്കും പ്രതി ഓടിരക്ഷപെട്ടിരുന്നു. തുടർന്നു, ആദർശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടിൽ സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha