Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശ അന്വേഷണം എന്‍ഐഎ-ക്ക് നേരിട്ട് ചെയ്യാനാവില്ല, ഇന്റര്‍പോളിന്റെ സഹായം തേടണം, വിദേശികള്‍ ഉണ്ടെങ്കില്‍ നേരിട്ടു ചോദ്യം ചെയ്യാന്‍ സാധിക്കില്ല

11 JULY 2020 05:35 AM IST
മലയാളി വാര്‍ത്ത

നിലവിലെ സൂചനകള്‍ വച്ച് സ്വര്‍ണക്കടത്തു കേസ് അന്വേഷണം ഇന്ത്യയില്‍ ഒതുങ്ങാനാവില്ല. കേസ് എന്‍ഐഎയെ ഏല്‍പിച്ചെങ്കിലും, അന്വേഷണം സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. കള്ളക്കടത്തു സംഘത്തിന്റെ ദുബായ് മുതല്‍ തിരുവനന്തപുരം വരെ കണ്ണികള്‍ അന്വേഷണ പരിധിയിലെത്തും. എന്നാല്‍, ഇന്ത്യക്കു പുറത്തേക്കു അന്വേഷണം നീങ്ങാനുള്ള സാധ്യത വിരളമാണ്.

അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കണമെങ്കില്‍ എന്‍ഐഎക്കു നേരിട്ടതു ചെയ്യാനാവില്ല; ഇന്റര്‍പോളിന്റെ സഹായം തേടണം. ഇന്റര്‍പോളിന്റെ പങ്കാളിയായി ഇന്ത്യയിലുള്ളത് സിബിഐയാണ്. എന്‍ഐഎക്കുവേണ്ടി സിബിഐ ഇന്റര്‍പോളിനെ സമീപിക്കണം. അപ്പോഴും, വിദേശികളെ നേരിട്ടു ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ചോദ്യങ്ങള്‍ എഴുതി നല്‍കാം; വിദേശരാജ്യത്തെ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനു സാക്ഷ്യം വഹിക്കാം.

എന്‍ഐഎക്ക് ഇന്ത്യക്കോ ഇന്ത്യക്കാര്‍ക്കോ എതിരായി നടത്തുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അനുമതി നല്‍കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തില്‍ (യുഎപിഎ) കള്ളക്കടത്ത് ഉള്‍പ്പെടുത്തുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്ന് എന്‍ഐഎ ശേഖരിച്ചു.
വിമാനത്താവളം, മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫിസ് തുടങ്ങി പലയിടത്തെയും സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടേക്കും. അതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും നിയമസഭാ സെക്രട്ടേറിയറ്റിലേക്കും വരെ നീളാം.

നയതന്ത്ര പാഴ്‌സല്‍ വഴി ഇത്ര വലിയ തോതില്‍ സ്വര്‍ണം കയറ്റിവിടാന്‍ ശേഷിയുള്ള സ്വര്‍ണക്കടത്തു സംഘം കേരളത്തിലില്ലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളായ ഐബി, റോ എന്നിവരുടെ വിലയിരുത്തല്‍. സാമ്പത്തിക ലാഭത്തിനപ്പുറമുള്ള ദേശവിരുദ്ധ ബന്ധങ്ങള്‍ കേസിനുണ്ടെന്ന നിഗമനമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തെ അറിയിച്ചത്. പുറത്തുവന്ന പേരുകളൊന്നും സ്വര്‍ണക്കടത്തു മേഖലയിലുള്ളവരുടേതല്ല.

പ്രതികളായ സരിത്തും സ്വപ്നയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കും. കള്ളക്കടത്തില്‍ പങ്കില്ലാത്തവര്‍ പോലും പ്രതികളുമായി അടുപ്പം സൂക്ഷിച്ചതിന്റെ പേരില്‍ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടിവരും.

പാഴ്‌സല്‍ തിരുവനന്തപുരത്തെത്തിയ ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ 15 ഫോണ്‍ കോളുകള്‍ പരിശോധിച്ചു. 3 വിളികള്‍ വിദേശത്തേക്കായിരുന്നു. ഈ ഫോണ്‍ വിളികള്‍ സംബന്ധിച്ചു യുഎഇ കൈമാറിയ രഹസ്യവിവരവും കേസ് പെട്ടെന്നു തന്നെ എന്‍ഐഎയെ ഏല്‍പിക്കാന്‍ കാരണമായി. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (18 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (22 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (31 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (41 minutes ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (54 minutes ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (1 hour ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (1 hour ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (1 hour ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (4 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (5 hours ago)

Malayali Vartha Recommends