Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശ അന്വേഷണം എന്‍ഐഎ-ക്ക് നേരിട്ട് ചെയ്യാനാവില്ല, ഇന്റര്‍പോളിന്റെ സഹായം തേടണം, വിദേശികള്‍ ഉണ്ടെങ്കില്‍ നേരിട്ടു ചോദ്യം ചെയ്യാന്‍ സാധിക്കില്ല

11 JULY 2020 05:35 AM IST
മലയാളി വാര്‍ത്ത

നിലവിലെ സൂചനകള്‍ വച്ച് സ്വര്‍ണക്കടത്തു കേസ് അന്വേഷണം ഇന്ത്യയില്‍ ഒതുങ്ങാനാവില്ല. കേസ് എന്‍ഐഎയെ ഏല്‍പിച്ചെങ്കിലും, അന്വേഷണം സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. കള്ളക്കടത്തു സംഘത്തിന്റെ ദുബായ് മുതല്‍ തിരുവനന്തപുരം വരെ കണ്ണികള്‍ അന്വേഷണ പരിധിയിലെത്തും. എന്നാല്‍, ഇന്ത്യക്കു പുറത്തേക്കു അന്വേഷണം നീങ്ങാനുള്ള സാധ്യത വിരളമാണ്.

അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കണമെങ്കില്‍ എന്‍ഐഎക്കു നേരിട്ടതു ചെയ്യാനാവില്ല; ഇന്റര്‍പോളിന്റെ സഹായം തേടണം. ഇന്റര്‍പോളിന്റെ പങ്കാളിയായി ഇന്ത്യയിലുള്ളത് സിബിഐയാണ്. എന്‍ഐഎക്കുവേണ്ടി സിബിഐ ഇന്റര്‍പോളിനെ സമീപിക്കണം. അപ്പോഴും, വിദേശികളെ നേരിട്ടു ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ചോദ്യങ്ങള്‍ എഴുതി നല്‍കാം; വിദേശരാജ്യത്തെ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനു സാക്ഷ്യം വഹിക്കാം.

എന്‍ഐഎക്ക് ഇന്ത്യക്കോ ഇന്ത്യക്കാര്‍ക്കോ എതിരായി നടത്തുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അനുമതി നല്‍കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തില്‍ (യുഎപിഎ) കള്ളക്കടത്ത് ഉള്‍പ്പെടുത്തുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്ന് എന്‍ഐഎ ശേഖരിച്ചു.
വിമാനത്താവളം, മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫിസ് തുടങ്ങി പലയിടത്തെയും സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടേക്കും. അതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും നിയമസഭാ സെക്രട്ടേറിയറ്റിലേക്കും വരെ നീളാം.

നയതന്ത്ര പാഴ്‌സല്‍ വഴി ഇത്ര വലിയ തോതില്‍ സ്വര്‍ണം കയറ്റിവിടാന്‍ ശേഷിയുള്ള സ്വര്‍ണക്കടത്തു സംഘം കേരളത്തിലില്ലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളായ ഐബി, റോ എന്നിവരുടെ വിലയിരുത്തല്‍. സാമ്പത്തിക ലാഭത്തിനപ്പുറമുള്ള ദേശവിരുദ്ധ ബന്ധങ്ങള്‍ കേസിനുണ്ടെന്ന നിഗമനമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തെ അറിയിച്ചത്. പുറത്തുവന്ന പേരുകളൊന്നും സ്വര്‍ണക്കടത്തു മേഖലയിലുള്ളവരുടേതല്ല.

പ്രതികളായ സരിത്തും സ്വപ്നയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കും. കള്ളക്കടത്തില്‍ പങ്കില്ലാത്തവര്‍ പോലും പ്രതികളുമായി അടുപ്പം സൂക്ഷിച്ചതിന്റെ പേരില്‍ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടിവരും.

പാഴ്‌സല്‍ തിരുവനന്തപുരത്തെത്തിയ ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ 15 ഫോണ്‍ കോളുകള്‍ പരിശോധിച്ചു. 3 വിളികള്‍ വിദേശത്തേക്കായിരുന്നു. ഈ ഫോണ്‍ വിളികള്‍ സംബന്ധിച്ചു യുഎഇ കൈമാറിയ രഹസ്യവിവരവും കേസ് പെട്ടെന്നു തന്നെ എന്‍ഐഎയെ ഏല്‍പിക്കാന്‍ കാരണമായി. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends