Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശ അന്വേഷണം എന്‍ഐഎ-ക്ക് നേരിട്ട് ചെയ്യാനാവില്ല, ഇന്റര്‍പോളിന്റെ സഹായം തേടണം, വിദേശികള്‍ ഉണ്ടെങ്കില്‍ നേരിട്ടു ചോദ്യം ചെയ്യാന്‍ സാധിക്കില്ല

11 JULY 2020 05:35 AM IST
മലയാളി വാര്‍ത്ത

നിലവിലെ സൂചനകള്‍ വച്ച് സ്വര്‍ണക്കടത്തു കേസ് അന്വേഷണം ഇന്ത്യയില്‍ ഒതുങ്ങാനാവില്ല. കേസ് എന്‍ഐഎയെ ഏല്‍പിച്ചെങ്കിലും, അന്വേഷണം സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. കള്ളക്കടത്തു സംഘത്തിന്റെ ദുബായ് മുതല്‍ തിരുവനന്തപുരം വരെ കണ്ണികള്‍ അന്വേഷണ പരിധിയിലെത്തും. എന്നാല്‍, ഇന്ത്യക്കു പുറത്തേക്കു അന്വേഷണം നീങ്ങാനുള്ള സാധ്യത വിരളമാണ്.

അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കണമെങ്കില്‍ എന്‍ഐഎക്കു നേരിട്ടതു ചെയ്യാനാവില്ല; ഇന്റര്‍പോളിന്റെ സഹായം തേടണം. ഇന്റര്‍പോളിന്റെ പങ്കാളിയായി ഇന്ത്യയിലുള്ളത് സിബിഐയാണ്. എന്‍ഐഎക്കുവേണ്ടി സിബിഐ ഇന്റര്‍പോളിനെ സമീപിക്കണം. അപ്പോഴും, വിദേശികളെ നേരിട്ടു ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ചോദ്യങ്ങള്‍ എഴുതി നല്‍കാം; വിദേശരാജ്യത്തെ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനു സാക്ഷ്യം വഹിക്കാം.

എന്‍ഐഎക്ക് ഇന്ത്യക്കോ ഇന്ത്യക്കാര്‍ക്കോ എതിരായി നടത്തുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അനുമതി നല്‍കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തില്‍ (യുഎപിഎ) കള്ളക്കടത്ത് ഉള്‍പ്പെടുത്തുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്ന് എന്‍ഐഎ ശേഖരിച്ചു.
വിമാനത്താവളം, മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫിസ് തുടങ്ങി പലയിടത്തെയും സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടേക്കും. അതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും നിയമസഭാ സെക്രട്ടേറിയറ്റിലേക്കും വരെ നീളാം.

നയതന്ത്ര പാഴ്‌സല്‍ വഴി ഇത്ര വലിയ തോതില്‍ സ്വര്‍ണം കയറ്റിവിടാന്‍ ശേഷിയുള്ള സ്വര്‍ണക്കടത്തു സംഘം കേരളത്തിലില്ലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളായ ഐബി, റോ എന്നിവരുടെ വിലയിരുത്തല്‍. സാമ്പത്തിക ലാഭത്തിനപ്പുറമുള്ള ദേശവിരുദ്ധ ബന്ധങ്ങള്‍ കേസിനുണ്ടെന്ന നിഗമനമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തെ അറിയിച്ചത്. പുറത്തുവന്ന പേരുകളൊന്നും സ്വര്‍ണക്കടത്തു മേഖലയിലുള്ളവരുടേതല്ല.

പ്രതികളായ സരിത്തും സ്വപ്നയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കും. കള്ളക്കടത്തില്‍ പങ്കില്ലാത്തവര്‍ പോലും പ്രതികളുമായി അടുപ്പം സൂക്ഷിച്ചതിന്റെ പേരില്‍ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടിവരും.

പാഴ്‌സല്‍ തിരുവനന്തപുരത്തെത്തിയ ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ 15 ഫോണ്‍ കോളുകള്‍ പരിശോധിച്ചു. 3 വിളികള്‍ വിദേശത്തേക്കായിരുന്നു. ഈ ഫോണ്‍ വിളികള്‍ സംബന്ധിച്ചു യുഎഇ കൈമാറിയ രഹസ്യവിവരവും കേസ് പെട്ടെന്നു തന്നെ എന്‍ഐഎയെ ഏല്‍പിക്കാന്‍ കാരണമായി. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (23 minutes ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (34 minutes ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (42 minutes ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (1 hour ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (1 hour ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (1 hour ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (1 hour ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (6 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (6 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (6 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (7 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (7 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (7 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (7 hours ago)

Malayali Vartha Recommends