പത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച.. ക്ഷേത്രത്തിന്റെ ഭരണം ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ തിങ്കളാഴ്ചത്തെ വിധിയിൽ വ്യക്തതയുണ്ടാകും. ക്ഷേത്ര ഭരണത്തിൽ പങ്കാളിത്തം വേണമെന്നാണ് രാജകുടുംബം ആവശ്യമുന്നയിച്ചിരുന്നത്
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കേസിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു ഹൈക്കോടതി വിധിച്ചിരുന്നു.. ഇതിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് തിങ്കളാഴ്ച വിധി വരാനിരിക്കുന്നത് . ക്ഷേത്രത്തിന്റെ ഭരണം ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ തിങ്കളാഴ്ചത്തെ വിധിയിൽ വ്യക്തതയുണ്ടാകും. ക്ഷേത്ര ഭരണത്തിൽ പങ്കാളിത്തം വേണമെന്നാണ് രാജകുടുംബം ആവശ്യമുന്നയിച്ചിരുന്നത്
ജസ്റ്റിസ് മാരായ യുയു ലളിത്, ഇന്ദു മൽഹോത്ര എന്നിവർ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിനു ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്കു കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അതു സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രിംകോടതിയെ സമീപിച്ചത്.
ക്ഷേത്ര ഭരണത്തിൽ ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്നു കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ വിഷയങ്ങളെല്ലാം പരിഗണിച്ചാണ് കോടതി വിധി പറയുന്നത്.
അതേസമയം ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.ക്ഷേത്രം പൊതുസ്വത്താണെന്ന് വാദത്തിനിടെ രാജകുടുംബവും വ്യക്തമാക്കിയിരുന്നു... ക്ഷേത്രത്തിലെ സ്വത്തുകൾ സ്വകാര്യ സ്വത്തോ രാജകുടുംബത്തിന്റെ സ്വത്തോ അല്ല. പത്മനാഭ സ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണ്. അതെ സമയം ക്ഷേത്രഭരണത്തിൽ അവകാശമുണ്ടെന്നും അത് തങ്ങൾക്ക് നൽകണമെന്നും ആണ് രാജകുടുംബം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്
https://www.facebook.com/Malayalivartha