സ്ഥിതി അതീവ ഗുരുതരം; സംസ്ഥാനത്ത് ഇന്ന് 488 പേർക്കു കോവിഡ് സ്ഥിരീകരിച്ചു ; സമ്പർക്കം വഴി 234 പേർക്ക്; 143 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്ത് രണ്ട് മരണം ; രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തിനിന്ന് വന്നവർ
സംസ്ഥാനത്ത് ഇന്ന് 488 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 143 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം സംഭവിച്ചു. തിരുവനന്തപുരത്ത് 66 വയസ്സുള്ള സയ്ഫുദീന്‍, എറണാകുളത്ത് 79 വയസ്സുള്ള പി.കെ. ബാലകൃഷ്ണൻ, ഈ രണ്ടുപേരുടെയും വേർപാടിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഇന്ന് രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തിനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 76 പേർ. സമ്പർക്കം വഴി 234 പേർക്കാണ് രോഗം. ആരോഗ്യപ്രവർത്തകർ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്‌സി 4.
നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്
തിരുവനന്തപുരം 6
കൊല്ലം 26
പത്തനംതിട്ട 43
ഇടുക്കി 4
കോട്ടയം 6
ആലപ്പുഴ 11
എറണാകുളം 3
തൃശൂർ 17
പാലക്കാട് 7
മലപ്പുറം 15
കോഴിക്കോട് 4
കണ്ണൂർ 1
ആലപ്പുഴ ജില്ലയില്‍ കണ്ടയ്നമെന്റ് സോണുകളുടെ എണ്ണം കൂടി. മലപ്പുറം പെരിന്തല്‍മണ്ണ ഉണക്കമീന്‍ മാര്‍ക്കറ്റ് അടച്ചു . മാര്‍ക്കറ്റ് ജീവനക്കാരാണ് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി . താനൂര്‍ നഗരസഭാ പരിധിയില്‍ കോവിഡ് പോസിറ്റീവ് സാധ്യത ഉള്ള 170 ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കി .
അതേസമയം കണ്ണൂര്‍ തളിപ്പറമ്ബില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തു . കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ പഴം പച്ചക്കറി മാര്‍ക്കറ്റുകളും അടച്ചു .
https://www.facebook.com/Malayalivartha