സുനാമി വന്നപ്പോള്‍ പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവച്ചു, നാട്ടില്‍ മരണം വ്യാപിക്കണം എന്ന് ആരും ആഗ്രഹിക്കരുത്: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്. കൊറോണ ഘട്ടത്തിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം വിഷയത്തെ കൂടുതൽ സങ്കീര്ണതയിലാക്കുകയാണ്. ഇടതുപക്ഷത്തിന്റെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷം അധികാരത്തിലേറുന്നതിന് മുന്‍പുള്ള കാര്യങ്ങളെ കുറിച്ച് പ്രതിപാദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തില്‍ സുനാമി വന്നപ്പോള്‍ പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം ഒരു പ്രക്ഷോഭത്തിലായിരുന്നുവെന്നും എന്നാല്‍ സുനാമി വന്നപ്പോള്‍ തന്നെ ആ പ്രക്ഷോഭങ്ങള്‍ ആകെ നാം നിര്‍ത്തിവച്ചു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ രീതിയിലും ഇടതുപക്ഷം സഹകരിക്കാന്‍ തയ്യാറായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ ലംഘിക്കും. ഇതിന്റെ പ്രോട്ടോക്കോളോന്നും ഞങ്ങള്‍ക്ക് ബാധകമല്ല...എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു നേതൃത്വനിര തന്നെ സമരത്തിലേക്ക് വരുന്നതിന്റെ അര്‍ത്ഥമെന്താണ്? വരട്ടെ.. എന്ത് വരാനാണ് പറയുന്നത്? ഏതാണ് അവര്‍ ആഗ്രഹിക്കുന്ന നില? അതാണ് നാം ചിന്തിക്കേണ്ട കാര്യം. നാമെല്ലാം ഒന്നിച്ച് ഒറ്റക്കെട്ടായി രോഗത്തെ പ്രതിരോധിക്കാന്‍ ഇറങ്ങേണ്ടതാണ്. അതിന് എല്ലാവരും സഹകരിക്കണം എന്നാണ് എനിക്ക് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha