ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ കാണാൻ യുവാവ് അർദ്ധരാത്രി മുണ്ടക്കയത്ത് എത്തി; അർദ്ധരാത്രി അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ട യുവാവുമായി പെൺകുട്ടിയുടെ വീട്ടിലെത്തി; ഒടുവിൽ ഭയന്നു പോയ പെൺകുട്ടി കൈമുറിച്ച് ജീവനൊടുക്കാൻ ശ്രമം
മുണ്ടക്കയം: ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ കാണാനെത്തിയ, യുവാവിനെയുമായി അർദ്ധരാത്രി മുണ്ടക്കയം പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി. അർദ്ധരാത്രി പൊലീസ് അന്വേഷിച്ചെത്തിയതോടെ ഭയന്നു പോയ പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
വെള്ളിയാഴ്ച അർദ്ധരാത്രിയിലാണ് പൊലീസ് സംഘം നിയമങ്ങൾ എല്ലാം ലംഘിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. മുണ്ടക്കയം അമരാവതി ഭാഗത്ത് അർദ്ധരാത്രിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കണ്ടതായി നാട്ടുകാരാണ് പൊലീസ് സംഘത്തെ വിളിച്ചറിയിച്ചത്. മുണ്ടക്കയത്തെ എസ്.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി യുവാവിനെ ചോദ്യം ചെയ്തു.
കൊല്ലം ശാസ്താംകോട്ട സ്വദേശിയായ യുവാവാണ് താനെന്നും, ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയായ സുഹൃത്തിനെ കാണാനായാണ് താൻ ഇവിടെ എത്തിയതെന്നുമായിരുന്നു യുവാവിന്റെ മറുപടി. യുവാവിന്റെ മറുപടി സത്യാണോ എന്നറിയുന്നതിനായി പൊലീസ് സംഘം, ഇയാളെയുമായി പെൺകുട്ടിയുടെ വീട്ടിലെത്തി.
ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ പൊലീസ് സംഘത്തിനൊപ്പം അർദ്ധരാത്രി വീട്ടുമുറ്റത്ത് കണ്ടതോടെ പതിനഞ്ചുകാരിയായ പെൺകുട്ടി ഭയന്നു പോയി. പൊലീസ് സംഘം പോയതിനു പിന്നാലെ, വീടിനുള്ളിൽ കയറിയ പെൺകുട്ടി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കൃത്യ സമയത്ത് പെൺകുട്ടിയുടെ ബന്ധുക്കൾ സംഭവം കണ്ടതോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം പെൺകുട്ടിയെ വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷം യുവാവിനെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha