രോഗ ലക്ഷണം ഇല്ലാത്ത വൈറസ് ബാധിതരെ കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനം പുറത്ത്:തെളിവുകൾ അടക്കമുക്കമുള്ള പഠനത്തിൽ പറയുന്നത്
രോഗലക്ഷണം ഇല്ലാത്തവരിലും രോഗികളിലുളളത്ര വൈറസ് ഉണ്ടെന്ന പുതിയ പഠനം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. രോഗലക്ഷണം പ്രകടിപ്പിക്കാത്ത കൊറോണ വൈറസ് ബാധിതരിലും രോഗലക്ഷണമുളളവരുടേതിന് സമാനമായി മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിൽ രോഗാണുക്കൾ ഉണ്ടായേക്കാമെന്ന് ദക്ഷിണ കൊറിയയുടെ പുതിയ പഠനം പറയുന്നത്..
ജാമ ഇന്റർനാഷണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പ്രബന്ധം രോഗലക്ഷണം പ്രകടമാക്കാത്തവരും വൈറസ് വാഹകരാകാമെന്ന നിഗമനത്തിന് കൂടുതൽ തെളിവ് നൽകുന്നു.
സൂൻചുൻഹ്യാങ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. മാർച്ച് ആറിനും 26-നും ഇടയിൽ ഐസൊലേഷനിൽ കഴിയുന്ന 303 പേരിൽ നിന്ന് ശേഖരിച്ച സ്രവങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.. 22 മുതൽ 36 വയസ്സുവരെ പ്രായമുണ്ടായിരുന്ന ഇവരിൽ രണ്ടിൽ മൂന്നുഭാഗവും സ്ത്രീകളായിരുന്നു. അതിൽ 193 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നവരും 110 പേർ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരുമായിരിന്നു.
അവരിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്ന 89 പേർ പിന്നീട് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു അത്രേ. ഐസൊലേഷനിൽ പ്രവേശിച്ചതിന്റെ എട്ടാം ദിനമാണ് എല്ലാവരിൽനിന്നും സാമ്പിളുകൾ പരിശോധനയ്ക്കായി സ്വീകരിച്ചത്. രോഗലക്ഷണങ്ങളുളളവരുമായി ഇല്ലാത്തവരെ താരതമ്യം ചെയ്യുമ്പോൾ ഇവരുടെ ടെസ്റ്റ് നെഗറ്റീവാകാൻ എടുക്കുന്നസമയം കുറവാണ് എന്നും പഠനത്തിൽ പറയുന്നു. എന്നാൽ അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം 17 മുതൽ 19.5 ദിവസത്തിനുള്ളിൽ ഇവരുടെ ഫലം നെഗറ്റീവാകുന്നുണ്ട് എന്നതാണ്.
തങ്ങളുടെ പഠനത്തിൽ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്നുമാത്രമാണ് പരിശോധിച്ചതെന്നും അത് വൈറസ് വ്യാപനത്തിന് കാരണമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്തിയില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. അതേ സമയം മദ്യാസക്തിയെ ചികിത്സിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഡൈസോൾഫിറാം എന്ന മരുന്ന് കൊറോണ വൈറസിനെതിരായുളള പോരാട്ടത്തിന് സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ പുറത്ത് വന്നിരുന്നു.
പരിണാമം സംഭവിക്കുമ്പോൾ, പരിവർത്തനത്തിന് താരതമ്യേന കുറച്ചു മാത്രം വിധേയമാകുന്ന വൈറസിന്റെ ഘടകങ്ങളെയായിരിക്കണം ചികിത്സയിൽ ലക്ഷ്യമിടേണ്ടതെന്നും റഷ്യയിലെ നാഷണൽ റിസർച്ച് യൂണിവേഴ്സിറ്റി ഹയർ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നുളള ഗവേഷകർ നിരീക്ഷിക്കുന്നു. അല്ലാത്തപക്ഷം ഒരിനത്തിന് ഫലപ്രദമാകുന്ന മരുന്ന് മറ്റൊന്നിന് ഫലപ്രദമാകില്ലെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ഇതിന് ഏറ്റവും മികച്ചത് സാർസ് കോവ് 1 പ്രധാന പ്രോട്ടീസായ എംപ്രോയാണെന്നും മെൻഡെലീവ് കമ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
കൊറൊണ വൈറസ് ഇരട്ടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതാണ് എം പ്രൊ. അതുകൊണ്ടുതന്നെ അതിനെ തടസ്സപ്പെടുത്തുന്നത് ശരീരത്തിനകത്തെ പുനരുല്പാദനത്തിന്റെ വേഗത കുറയ്ക്കാനോ പൂർണമായും അവസാനിപ്പിക്കാനോ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. സൾഫർ അടങ്ങിയിട്ടള്ള മരുന്നുകൾ എം പ്രോയിൽ അസാധാരണമായ രീതിയിൽ ഉയർന്ന കാര്യക്ഷമത കാണിക്കുന്നുണ്ടെന്നും എന്നാൽ ഡൈസോൾഫിറാം മാത്രമാണ് സ്ഥിരതയുളള പ്രതിപ്രവർത്തനം നടത്തുന്നതെന്നും ഡേറ്റ വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha