Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എങ്ങനെ കരിപ്പൂര്‍ ദുരന്തമായി... കരുപ്പൂരിലെ വിമാന ദുരന്തത്തില്‍ വേദനിച്ച് രാജ്യം; അപകട കാരണം സ്വര്‍ണ മെഡലും സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും നേടിയ പൈലറിന്റെ മാത്രം കുഴപ്പമല്ലെന്ന് വിലയിരുത്തല്‍; ഒഴിവാക്കാമായിരുന്ന അപകടത്തിന് കാരണം തേടുമ്പോള്‍ വിമാനത്താവളം നിര്‍മ്മിച്ച എഞ്ചിനീയര്‍മാരും ഉത്തരം പറയണം

08 AUGUST 2020 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനൊരുങ്ങി ഹൈക്കമാൻഡ്

സങ്കടം താങ്ങാനാവാതെ.... എന്നും രാവിലെ പഠിക്കാനായി അഞ്ചിന് മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, പരുക്കേറ്റെന്ന വിളിയെത്തിയത് പോലീസ് സ്റ്റേഷനിൽ നിന്ന്... ഒടുവിൽ ആ വാർത്ത കേട്ട്....

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്... സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായി സൂചന

സങ്കടമടക്കാനാവാതെ.... കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....

കരിപ്പൂരിലെ വിമാന ദുരന്തം ഉണ്ടായത് എങ്ങനെയാണ്? തീര്‍ച്ചയായും അത് സ്വര്‍ണ മെഡലും സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും നേടിയ പൈലറിന്റെ കുഴപ്പമല്ല. വിമാനത്താവളം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ അതിന് പറഞ്ഞേ തീരൂ.

മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തേത് പോലെ ടേബിള്‍ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലുമുള്ളത്. കനത്ത മഴയായതിനാല്‍ റണ്‍വേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം മതിലില്‍ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളര്‍ന്നുവെന്നാണ് വിവരം. പൈലറ്റിന് റണ്‍വേ ഇല്യൂഷന്‍ ഉണ്ടായതായും കരുതുന്നു. മോശം കാലാവസ്ഥ കാരണം കാഴ്ചയും തടസപ്പെട്ടിരിക്കാം.

ടേബിള്‍ടോപ്പ് വിമാനത്താവളം എന്നാല്‍ എന്താണ്? രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗര്‍ത്തങ്ങളുള്ള വിമാനത്താവളമാണ് അത് . മംഗലാപുരം വിമാനത്താവളവും ഇതു പോലുള്ളതായിരുന്നു. ഇത് കരിപ്പൂരിലെ ദുരന്ത സാധ്യത കൂട്ടി. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂര്‍ വിമാനത്താവളം. അപകടത്തില്‍ പെട്ട വിമാനത്തിന്റെ പൈലറ്റ് തീര്‍ത്തും പരിചയ സമ്പന്നനായിരുന്നു. എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വിമാനം ഓടിച്ച് ദീര്‍ഘനാളത്തെ പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. അതു കൊണ്ടു തന്നെ പൈലറ്റിന്റെ ഭാഗത്ത് പിഴവുണ്ടെന്ന് കരുതാന്‍ വയ്യ. രാത്രിയും പ്രതികൂല കാലാവസ്ഥയായും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. വന്ദേഭാരത് മിഷനില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ, ക്യാപ്റ്റന്‍ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത് എന്നാണ് വിവരം. പൈലറ്റിനെ പുറത്തെടുക്കുമ്പോള്‍ തന്നെ ബോധം ഇല്ലായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

വിമാനത്താവളത്തിന്റെ മതിലില്‍ തട്ടി വിമാനത്തിന്റെ ചിറകുകള്‍ തകര്‍ന്നു. ഇതിനുള്ളില്‍ സംഭരിച്ചിരുന്ന വിമാന ഇന്ധനം നിറച്ച് ടാങ്ക് പൊട്ടിത്തകരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കിയെന്നാണ് വിവരം. മംഗലാപുരം ദുരന്തത്തില്‍ വിമാനം താഴേക്ക് വീണപ്പോള്‍ തീപിടിച്ചാണ് നിരവധിപ്പേര്‍ മരിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു ദുരന്തം ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ യാത്രക്കാര്‍ക്ക് എല്ലാവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. നിരവധി ആംബുലന്‍സുകളാണ് സ്ഥലത്ത് എത്തിയത്. നിരവധി ഫയര്‍ എഞ്ചിനുകളും സ്ഥലത്ത് എത്തി.

മംഗലാപുരം ദുരന്തം ഉണ്ടായപ്പോള്‍ തന്നെ ടേബിള്‍ ടോപ്പ് റണ്‍വേ ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. വിമാനം ലാന്റ് ചെയ്യുമ്പോള്‍ പരിപൂര്‍ണ ശ്രദ്ധ കൊടുക്കണം. 2010 മേയ് 22 നാണ് മംഗലാപുരത്ത് അപകടം നടന്നത്. അന്നു തന്നെ ടേബിള്‍ ടോപ്പ് നിര്‍മ്മിതിയുടെ അപകടം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ പ്രസ്തുത അപകടം കഴിഞ്ഞതോടെ അക്കാര്യം എല്ലാവരും മറന്നു. എരുമേലി വിമാനത്താവളത്തിന്റെ നിര്‍മ്മാണം നടക്കുകയാണെങ്കില്‍ അത് ടേബിള്‍ ടോപ്പ് ആകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ട്. 1988 ഏപ്രില്‍ 13നാണ് കോഴിക്കോട് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. 1992 ഏപ്രില്‍ 23 നാണ് ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസ് ഇവിടെ നിന്നും തുടങ്ങിയത്. അത് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസായിരുന്നു. 2006 ഫെബ്രുവരി 2 ന് കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കി. ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളമാണ് കോഴിക്കോട്. സമുദ്ര നിരപ്പില്‍ നിന്ന് 104 മീറ്റര്‍ ഉയരത്തിലാണ് കോഴിക്കോട് വിമാനത്താവളം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (2 hours ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (2 hours ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (3 hours ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (3 hours ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (4 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (4 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (4 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (4 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (5 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (5 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (6 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (6 hours ago)

Malayali Vartha Recommends