Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

എങ്ങനെ കരിപ്പൂര്‍ ദുരന്തമായി... കരുപ്പൂരിലെ വിമാന ദുരന്തത്തില്‍ വേദനിച്ച് രാജ്യം; അപകട കാരണം സ്വര്‍ണ മെഡലും സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും നേടിയ പൈലറിന്റെ മാത്രം കുഴപ്പമല്ലെന്ന് വിലയിരുത്തല്‍; ഒഴിവാക്കാമായിരുന്ന അപകടത്തിന് കാരണം തേടുമ്പോള്‍ വിമാനത്താവളം നിര്‍മ്മിച്ച എഞ്ചിനീയര്‍മാരും ഉത്തരം പറയണം

08 AUGUST 2020 10:59 AM IST
മലയാളി വാര്‍ത്ത

കരിപ്പൂരിലെ വിമാന ദുരന്തം ഉണ്ടായത് എങ്ങനെയാണ്? തീര്‍ച്ചയായും അത് സ്വര്‍ണ മെഡലും സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും നേടിയ പൈലറിന്റെ കുഴപ്പമല്ല. വിമാനത്താവളം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ അതിന് പറഞ്ഞേ തീരൂ.

മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തേത് പോലെ ടേബിള്‍ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലുമുള്ളത്. കനത്ത മഴയായതിനാല്‍ റണ്‍വേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം മതിലില്‍ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളര്‍ന്നുവെന്നാണ് വിവരം. പൈലറ്റിന് റണ്‍വേ ഇല്യൂഷന്‍ ഉണ്ടായതായും കരുതുന്നു. മോശം കാലാവസ്ഥ കാരണം കാഴ്ചയും തടസപ്പെട്ടിരിക്കാം.

ടേബിള്‍ടോപ്പ് വിമാനത്താവളം എന്നാല്‍ എന്താണ്? രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗര്‍ത്തങ്ങളുള്ള വിമാനത്താവളമാണ് അത് . മംഗലാപുരം വിമാനത്താവളവും ഇതു പോലുള്ളതായിരുന്നു. ഇത് കരിപ്പൂരിലെ ദുരന്ത സാധ്യത കൂട്ടി. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂര്‍ വിമാനത്താവളം. അപകടത്തില്‍ പെട്ട വിമാനത്തിന്റെ പൈലറ്റ് തീര്‍ത്തും പരിചയ സമ്പന്നനായിരുന്നു. എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വിമാനം ഓടിച്ച് ദീര്‍ഘനാളത്തെ പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. അതു കൊണ്ടു തന്നെ പൈലറ്റിന്റെ ഭാഗത്ത് പിഴവുണ്ടെന്ന് കരുതാന്‍ വയ്യ. രാത്രിയും പ്രതികൂല കാലാവസ്ഥയായും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. വന്ദേഭാരത് മിഷനില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ, ക്യാപ്റ്റന്‍ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത് എന്നാണ് വിവരം. പൈലറ്റിനെ പുറത്തെടുക്കുമ്പോള്‍ തന്നെ ബോധം ഇല്ലായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

വിമാനത്താവളത്തിന്റെ മതിലില്‍ തട്ടി വിമാനത്തിന്റെ ചിറകുകള്‍ തകര്‍ന്നു. ഇതിനുള്ളില്‍ സംഭരിച്ചിരുന്ന വിമാന ഇന്ധനം നിറച്ച് ടാങ്ക് പൊട്ടിത്തകരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കിയെന്നാണ് വിവരം. മംഗലാപുരം ദുരന്തത്തില്‍ വിമാനം താഴേക്ക് വീണപ്പോള്‍ തീപിടിച്ചാണ് നിരവധിപ്പേര്‍ മരിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു ദുരന്തം ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ യാത്രക്കാര്‍ക്ക് എല്ലാവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. നിരവധി ആംബുലന്‍സുകളാണ് സ്ഥലത്ത് എത്തിയത്. നിരവധി ഫയര്‍ എഞ്ചിനുകളും സ്ഥലത്ത് എത്തി.

മംഗലാപുരം ദുരന്തം ഉണ്ടായപ്പോള്‍ തന്നെ ടേബിള്‍ ടോപ്പ് റണ്‍വേ ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. വിമാനം ലാന്റ് ചെയ്യുമ്പോള്‍ പരിപൂര്‍ണ ശ്രദ്ധ കൊടുക്കണം. 2010 മേയ് 22 നാണ് മംഗലാപുരത്ത് അപകടം നടന്നത്. അന്നു തന്നെ ടേബിള്‍ ടോപ്പ് നിര്‍മ്മിതിയുടെ അപകടം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ പ്രസ്തുത അപകടം കഴിഞ്ഞതോടെ അക്കാര്യം എല്ലാവരും മറന്നു. എരുമേലി വിമാനത്താവളത്തിന്റെ നിര്‍മ്മാണം നടക്കുകയാണെങ്കില്‍ അത് ടേബിള്‍ ടോപ്പ് ആകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ട്. 1988 ഏപ്രില്‍ 13നാണ് കോഴിക്കോട് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. 1992 ഏപ്രില്‍ 23 നാണ് ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസ് ഇവിടെ നിന്നും തുടങ്ങിയത്. അത് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസായിരുന്നു. 2006 ഫെബ്രുവരി 2 ന് കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കി. ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളമാണ് കോഴിക്കോട്. സമുദ്ര നിരപ്പില്‍ നിന്ന് 104 മീറ്റര്‍ ഉയരത്തിലാണ് കോഴിക്കോട് വിമാനത്താവളം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (2 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (2 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (4 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (4 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (4 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (5 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (5 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (6 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (6 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (7 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (7 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (7 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (7 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (7 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (7 hours ago)

Malayali Vartha Recommends