Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

എങ്ങനെ കരിപ്പൂര്‍ ദുരന്തമായി... കരുപ്പൂരിലെ വിമാന ദുരന്തത്തില്‍ വേദനിച്ച് രാജ്യം; അപകട കാരണം സ്വര്‍ണ മെഡലും സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും നേടിയ പൈലറിന്റെ മാത്രം കുഴപ്പമല്ലെന്ന് വിലയിരുത്തല്‍; ഒഴിവാക്കാമായിരുന്ന അപകടത്തിന് കാരണം തേടുമ്പോള്‍ വിമാനത്താവളം നിര്‍മ്മിച്ച എഞ്ചിനീയര്‍മാരും ഉത്തരം പറയണം

08 AUGUST 2020 10:59 AM IST
മലയാളി വാര്‍ത്ത

കരിപ്പൂരിലെ വിമാന ദുരന്തം ഉണ്ടായത് എങ്ങനെയാണ്? തീര്‍ച്ചയായും അത് സ്വര്‍ണ മെഡലും സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും നേടിയ പൈലറിന്റെ കുഴപ്പമല്ല. വിമാനത്താവളം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ അതിന് പറഞ്ഞേ തീരൂ.

മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തേത് പോലെ ടേബിള്‍ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലുമുള്ളത്. കനത്ത മഴയായതിനാല്‍ റണ്‍വേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം മതിലില്‍ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളര്‍ന്നുവെന്നാണ് വിവരം. പൈലറ്റിന് റണ്‍വേ ഇല്യൂഷന്‍ ഉണ്ടായതായും കരുതുന്നു. മോശം കാലാവസ്ഥ കാരണം കാഴ്ചയും തടസപ്പെട്ടിരിക്കാം.

ടേബിള്‍ടോപ്പ് വിമാനത്താവളം എന്നാല്‍ എന്താണ്? രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗര്‍ത്തങ്ങളുള്ള വിമാനത്താവളമാണ് അത് . മംഗലാപുരം വിമാനത്താവളവും ഇതു പോലുള്ളതായിരുന്നു. ഇത് കരിപ്പൂരിലെ ദുരന്ത സാധ്യത കൂട്ടി. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂര്‍ വിമാനത്താവളം. അപകടത്തില്‍ പെട്ട വിമാനത്തിന്റെ പൈലറ്റ് തീര്‍ത്തും പരിചയ സമ്പന്നനായിരുന്നു. എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വിമാനം ഓടിച്ച് ദീര്‍ഘനാളത്തെ പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. അതു കൊണ്ടു തന്നെ പൈലറ്റിന്റെ ഭാഗത്ത് പിഴവുണ്ടെന്ന് കരുതാന്‍ വയ്യ. രാത്രിയും പ്രതികൂല കാലാവസ്ഥയായും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. വന്ദേഭാരത് മിഷനില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ, ക്യാപ്റ്റന്‍ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത് എന്നാണ് വിവരം. പൈലറ്റിനെ പുറത്തെടുക്കുമ്പോള്‍ തന്നെ ബോധം ഇല്ലായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

വിമാനത്താവളത്തിന്റെ മതിലില്‍ തട്ടി വിമാനത്തിന്റെ ചിറകുകള്‍ തകര്‍ന്നു. ഇതിനുള്ളില്‍ സംഭരിച്ചിരുന്ന വിമാന ഇന്ധനം നിറച്ച് ടാങ്ക് പൊട്ടിത്തകരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കിയെന്നാണ് വിവരം. മംഗലാപുരം ദുരന്തത്തില്‍ വിമാനം താഴേക്ക് വീണപ്പോള്‍ തീപിടിച്ചാണ് നിരവധിപ്പേര്‍ മരിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു ദുരന്തം ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ യാത്രക്കാര്‍ക്ക് എല്ലാവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. നിരവധി ആംബുലന്‍സുകളാണ് സ്ഥലത്ത് എത്തിയത്. നിരവധി ഫയര്‍ എഞ്ചിനുകളും സ്ഥലത്ത് എത്തി.

മംഗലാപുരം ദുരന്തം ഉണ്ടായപ്പോള്‍ തന്നെ ടേബിള്‍ ടോപ്പ് റണ്‍വേ ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. വിമാനം ലാന്റ് ചെയ്യുമ്പോള്‍ പരിപൂര്‍ണ ശ്രദ്ധ കൊടുക്കണം. 2010 മേയ് 22 നാണ് മംഗലാപുരത്ത് അപകടം നടന്നത്. അന്നു തന്നെ ടേബിള്‍ ടോപ്പ് നിര്‍മ്മിതിയുടെ അപകടം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ പ്രസ്തുത അപകടം കഴിഞ്ഞതോടെ അക്കാര്യം എല്ലാവരും മറന്നു. എരുമേലി വിമാനത്താവളത്തിന്റെ നിര്‍മ്മാണം നടക്കുകയാണെങ്കില്‍ അത് ടേബിള്‍ ടോപ്പ് ആകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ട്. 1988 ഏപ്രില്‍ 13നാണ് കോഴിക്കോട് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. 1992 ഏപ്രില്‍ 23 നാണ് ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസ് ഇവിടെ നിന്നും തുടങ്ങിയത്. അത് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസായിരുന്നു. 2006 ഫെബ്രുവരി 2 ന് കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കി. ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളമാണ് കോഴിക്കോട്. സമുദ്ര നിരപ്പില്‍ നിന്ന് 104 മീറ്റര്‍ ഉയരത്തിലാണ് കോഴിക്കോട് വിമാനത്താവളം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (42 minutes ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (48 minutes ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (1 hour ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (1 hour ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (1 hour ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (3 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (3 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

Malayali Vartha Recommends