Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...

എങ്ങനെ കരിപ്പൂര്‍ ദുരന്തമായി... കരുപ്പൂരിലെ വിമാന ദുരന്തത്തില്‍ വേദനിച്ച് രാജ്യം; അപകട കാരണം സ്വര്‍ണ മെഡലും സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും നേടിയ പൈലറിന്റെ മാത്രം കുഴപ്പമല്ലെന്ന് വിലയിരുത്തല്‍; ഒഴിവാക്കാമായിരുന്ന അപകടത്തിന് കാരണം തേടുമ്പോള്‍ വിമാനത്താവളം നിര്‍മ്മിച്ച എഞ്ചിനീയര്‍മാരും ഉത്തരം പറയണം

08 AUGUST 2020 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: വിനോദിനിക്ക് 21 വയസ്സാകുന്നതു വരെ മുഴുവന്‍ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

കരിപ്പൂരിലെ വിമാന ദുരന്തം ഉണ്ടായത് എങ്ങനെയാണ്? തീര്‍ച്ചയായും അത് സ്വര്‍ണ മെഡലും സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും നേടിയ പൈലറിന്റെ കുഴപ്പമല്ല. വിമാനത്താവളം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ അതിന് പറഞ്ഞേ തീരൂ.

മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തേത് പോലെ ടേബിള്‍ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലുമുള്ളത്. കനത്ത മഴയായതിനാല്‍ റണ്‍വേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം മതിലില്‍ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളര്‍ന്നുവെന്നാണ് വിവരം. പൈലറ്റിന് റണ്‍വേ ഇല്യൂഷന്‍ ഉണ്ടായതായും കരുതുന്നു. മോശം കാലാവസ്ഥ കാരണം കാഴ്ചയും തടസപ്പെട്ടിരിക്കാം.

ടേബിള്‍ടോപ്പ് വിമാനത്താവളം എന്നാല്‍ എന്താണ്? രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗര്‍ത്തങ്ങളുള്ള വിമാനത്താവളമാണ് അത് . മംഗലാപുരം വിമാനത്താവളവും ഇതു പോലുള്ളതായിരുന്നു. ഇത് കരിപ്പൂരിലെ ദുരന്ത സാധ്യത കൂട്ടി. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂര്‍ വിമാനത്താവളം. അപകടത്തില്‍ പെട്ട വിമാനത്തിന്റെ പൈലറ്റ് തീര്‍ത്തും പരിചയ സമ്പന്നനായിരുന്നു. എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വിമാനം ഓടിച്ച് ദീര്‍ഘനാളത്തെ പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. അതു കൊണ്ടു തന്നെ പൈലറ്റിന്റെ ഭാഗത്ത് പിഴവുണ്ടെന്ന് കരുതാന്‍ വയ്യ. രാത്രിയും പ്രതികൂല കാലാവസ്ഥയായും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. വന്ദേഭാരത് മിഷനില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ, ക്യാപ്റ്റന്‍ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത് എന്നാണ് വിവരം. പൈലറ്റിനെ പുറത്തെടുക്കുമ്പോള്‍ തന്നെ ബോധം ഇല്ലായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

വിമാനത്താവളത്തിന്റെ മതിലില്‍ തട്ടി വിമാനത്തിന്റെ ചിറകുകള്‍ തകര്‍ന്നു. ഇതിനുള്ളില്‍ സംഭരിച്ചിരുന്ന വിമാന ഇന്ധനം നിറച്ച് ടാങ്ക് പൊട്ടിത്തകരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കിയെന്നാണ് വിവരം. മംഗലാപുരം ദുരന്തത്തില്‍ വിമാനം താഴേക്ക് വീണപ്പോള്‍ തീപിടിച്ചാണ് നിരവധിപ്പേര്‍ മരിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു ദുരന്തം ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ യാത്രക്കാര്‍ക്ക് എല്ലാവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. നിരവധി ആംബുലന്‍സുകളാണ് സ്ഥലത്ത് എത്തിയത്. നിരവധി ഫയര്‍ എഞ്ചിനുകളും സ്ഥലത്ത് എത്തി.

മംഗലാപുരം ദുരന്തം ഉണ്ടായപ്പോള്‍ തന്നെ ടേബിള്‍ ടോപ്പ് റണ്‍വേ ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. വിമാനം ലാന്റ് ചെയ്യുമ്പോള്‍ പരിപൂര്‍ണ ശ്രദ്ധ കൊടുക്കണം. 2010 മേയ് 22 നാണ് മംഗലാപുരത്ത് അപകടം നടന്നത്. അന്നു തന്നെ ടേബിള്‍ ടോപ്പ് നിര്‍മ്മിതിയുടെ അപകടം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ പ്രസ്തുത അപകടം കഴിഞ്ഞതോടെ അക്കാര്യം എല്ലാവരും മറന്നു. എരുമേലി വിമാനത്താവളത്തിന്റെ നിര്‍മ്മാണം നടക്കുകയാണെങ്കില്‍ അത് ടേബിള്‍ ടോപ്പ് ആകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ട്. 1988 ഏപ്രില്‍ 13നാണ് കോഴിക്കോട് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത്. 1992 ഏപ്രില്‍ 23 നാണ് ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസ് ഇവിടെ നിന്നും തുടങ്ങിയത്. അത് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസായിരുന്നു. 2006 ഫെബ്രുവരി 2 ന് കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കി. ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളമാണ് കോഴിക്കോട്. സമുദ്ര നിരപ്പില്‍ നിന്ന് 104 മീറ്റര്‍ ഉയരത്തിലാണ് കോഴിക്കോട് വിമാനത്താവളം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (5 hours ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (5 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (6 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (6 hours ago)

ഐസിസി ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍, 12 അംഗ ടീമില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് നാലു പേര്‍  (6 hours ago)

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്  (6 hours ago)

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം  (6 hours ago)

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി  (8 hours ago)

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളര്‍ഫുള്‍ ആകും  (8 hours ago)

അറബിക്കൂട്ടങ്ങളുടെ വെള്ളംകുടി കുടി മുട്ടിക്കും..! ഡീസലൈനേഷൻ പ്ലാന്റിൽ പൊട്ടിത്തെറി..? കൂട്ടത്തോടെ ഇറങ്ങും ഇറാന്‍ തീച്ചൂളയിൽ  (8 hours ago)

കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം  (8 hours ago)

'ഖമേനി ചത്ത് പണ്ടാരമടങ്ങി എന്നിട്ടും നീയൊക്കെ മോങ്ങൽ നിർത്തിയില്ലേ..! ഇന്ത്യക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് US പട്ടാളക്കാരി  (8 hours ago)

ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

Malayali Vartha Recommends