കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാള്‍ക്ക് കോവിഡ്; രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി
കരിപ്പൂർ വിമാനാപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനാൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇവർ സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വിമാനത്തിൽ എത്തിയവരിൽ ആർക്കെങ്കിലും കോവിഡ് രോഗികളുണ്ടെങ്കിൽ സ്ഥിതി സങ്കീർണമാകും. അതുകൊണ്ട് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർ സ്വമേധയാ ക്വാറന്റൈന് വിധേയമാകണമെന്നും ആരോഗ്യ മന്ത്രി മുൻപ് നിർദേശിച്ചിരുന്നു. അതേസമയം, ബീച്ച് ആശുപത്രിയില്‍ ചികില്‍സയിലുള്ള 15 പേര്‍ക്കും രോഗമില്ല. രണ്ടുപേരുടെ ഫലം നെഗറ്റീവായിട്ടുമുണ്ട്.
അതേസമയം കരിപ്പൂരില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി.172 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 16 പേരുടെ നില ഗുരുതരമാണ്. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം കോവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും നടത്തുക.
അതേസമയം അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമായി മൂന്ന് പ്രത്യേക വിമാനങ്ങള്‍ അയച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. രണ്ടെണ്ണം ഡല്‍ഹിയില്‍നിന്നും ഒരെണ്ണം മുംബൈയില്‍നിന്നുമാണ് എത്തുന്നത്. യാത്രക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങളും സഹായവും ഒരുക്കുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha