മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ; ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയിയുടെയും നിയോജകമണ്ഡലം പ്രസിഡന്റിന്റെയും തലപൊട്ടി : കോട്ടയം നഗരത്തിൽ വൻ സംഘർഷാവസ്ഥ

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം. ഉദ്ഘാടനത്തിന് ശേഷം സമ്മേളനം കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനത്തിന് ശേഷം നടന്ന പ്രതിഷേധത്തിലാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റമുട്ടിയത്. കെ.കെ റോഡ് ഉപരോധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ഇതിനിടെ ഒരു സംഘം പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് കളക്‌ട്രേറ്റിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
തുടർന്നുണ്ടായ ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയുമായി പ്രതിഷേധ പ്രകടനം കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടക്കുകയാണ്.മൂന്ന് റൗണ്ടാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചതും. ഇതിന് ശേഷമാണ് രണ്ട് റൗണ്ട് പൊലീസ് ലാത്തി വീശിയതും. ശേഷം പ്രവർത്തകർ പിരിഞ്ഞു പോവാതെ വീണ്ടും സംഘടിച്ചു നിൽക്കുകയായിരുന്നു.
ലാത്തി ചാർജിൽ പരിക്കേറ്റ് പ്രവർത്തകരെയുമായി ജില്ലാ ആശുപത്രിയിലേക്ക് പോയിരിക്കുകയാണ്. രാവിലെ 11 മണിയോടെ പൊലീസ് നടത്തിയ ലാത്തിചാർജിൽ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ തലപൊട്ടിയിരുന്നു. തല പൊട്ടിയ മഞ്ഞക്കടമ്പലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.ജലീലിന്റെ രാജി ആവശ്യപ്പെട്ട് നൂറോളം വരുന്ന യൂത്ത് ഫ്രണ്ട് കോൺഗ്രസ് പ്രവർത്തകരാണ് കളക്ട്രറ്റിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് ഉയർത്തി ഇവരെ തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരുംപൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.ലാത്തി ചാർജിനെ തുടർന്ന് ് കെ.കെറോഡിൽ ഗതാഗതം തടസപ്പെട്ടു.നിലവിൽ കോട്ടയം നഗരത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്.
https://www.facebook.com/Malayalivartha