ഒന്നര വർഷം മുൻപ് വടകരയിൽ നിന്നും കാമുകനൊപ്പം പോയ യുവതി പൊങ്ങിയത് വടകര കോടതിയിൽ! ആ കാഴ്ച്ച കണ്ട് അമ്പരന്ന് ഭർത്താവ്; ഷൈബിയുടെ വാക്കുകൾ കേട്ട് ഞെട്ടി മാതാപിതാക്കളും! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... വടകര കോടതിയിൽ സംഭവിച്ച നാടകീയ രംഗങ്ങൾ ഇങ്ങനെ...
ഒന്നര വർഷം മുൻപ് വടകരയിൽ നിന്നും കാണാതായ ഭർതൃമതിയായ യുവതിയും കാമുകനും പോലീസിൽ കീഴടങ്ങി. കുട്ടോത്ത് പഞ്ചാക്ഷരയിൽ ഷൈബി മണിയൂർ കുറുന്തോടി പുതിയോട്ടൂമീത്തൽ സന്ദീപ് എന്നിവരാണ് പോലീസ് അന്വേഷണം തുടരുന്നതിനിടെ കോടതിയിൽ കീഴടങ്ങിയത്. എന്നാൽ കോടതിയിൽ എത്തിയതോടെ ഇരുവരും ഒന്നിച്ച് ജീവിക്കാനാണ് താത്പര്യമെന്ന് അറിയിച്ചതിനെതുടർന്ന് കോടതി വിട്ടയക്കുകയായിരുന്നു.
2019 മെയ് 14ന് വിദേശത്തുള്ള ഭർത്താവിന്റെ വീട്ടിൽ നിന്നും 13 വയസ്സുള്ള മകളെയും എടുത്ത് സ്വന്തം വീട്ടിലെത്തുകയായിരുന്നു ഷൈബി.അതിന് പിന്നാലെയായിരുന്നു മകളെ അച്ഛനെ ഏൽപ്പിച്ച ശേഷം ഷൈബി കാമുകനൊപ്പം പോയത്. പിന്നീട് ഒരു വിവരവും ഉണ്ടായില്ല.
ഷൈബിയുടെ പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് സർവീസ് കോർപ്പറേഷനിൽ നൽകിയ പരാതിയുടെ ഭാഗമായി റൂറൽ എസ്.പി ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷനത്തിന് നിയമിച്ചിരുന്നു സംഘം വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ഇരുവരും വടകര സ്റ്റേഷനിൽ കീഴടങ്ങിയത്. കോയമ്പത്തൂരിൽ ആണ് താമസം എന്ന് പോലീസ് പറഞ്ഞു. അവിടെ ജോലിയും ഉണ്ടായിരുന്നു ഇരുവർക്കും നാലുമാസം പ്രായമായ കുട്ടിയുമുണ്ട്. വീട്ടമ്മയും ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെയും കാണാതായി ഒരു വർഷം കഴിഞ്ഞിട്ടും കണ്ടെത്താൻ ആകാത്ത സാഹചര്യത്തിൽ അന്വേഷണം പുതിയ സംഘത്തിന് കൈമാറിയിരുന്നു.
നാലാഴ്ചയ്ക്കകം യുവതിയെ ഹാജരാക്കാൻ കോടതി. ഉത്തരവിട്ട പശ്ചാത്തലത്തിൽ റൂറൽ എസ് പി എ.ശ്രീനിവാസന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ ഹരിദാസ് അന്വേഷണം ഏറ്റെടുത്തു ഇതിനുപിന്നാലെയാണ് ഷൈബിയും കാമുകനും പോലീസിനു മുൻപിൽ എത്തിയത്. വിദേശത്ത് പോകും മുൻപ് ലോറി ഡ്രൈവറായിരുന്നു സന്ദീപ് ഗോവ തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ ലോറിയുമായി പോകാറുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഷൈബിയുടെ സഹോദരൻ വടകര പോലീസിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഷൈബിയെ കാണാതായ ദിവസം ഖത്തറിൽ നിന്നും സന്ദീപ് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി എന്ന് വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha