Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

ആ വെളിപ്പെടുത്തൽ വൻ വിവാദത്തിലേക്ക്; ജലീലിനെതിരെ പ്രതിഷേധം കടുക്കുന്നു, പ്രവാസിയെ യു.എ.ഇയില്‍ നിന്ന് നാട് കടത്താന്‍ മന്ത്രി കെ ടി ജലീൽ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ സഹായം തേടിയത് വിവാദത്തിലേക്ക്

22 OCTOBER 2020 04:24 PM IST
മലയാളി വാര്‍ത്ത

ദുബായില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശിയെ യു.എ.ഇയില്‍ നിന്ന് നാട് കടത്താന്‍ മന്ത്രി കെ ടി ജലീൽ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ സഹായം തേടി എന്ന വെളിപ്പെടുത്തൽ വൻ വിവാദത്തിലായിരിക്കുന്നത്. യാസറിന്റെ കുടുംബം മന്ത്രിയുടെ ഓഫീസിന് മുൻപിൽ സത്യാഗ്രഹം നടത്തും എന്ന വാർത്ത പുറത്തു വരുന്നു . മൊഴിയില്‍ അന്വേഷണം വേണമെന്ന് പ്രവാസിയുടെ കുടുംബം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടു എന്ന പേരില്‍ ദുബായില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശി യാസറിനെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ മന്ത്രി കെ.ടി. ജലീല്‍ സഹായം തേടിയെന്നാണ് സ്വപ്‌നയുടെ മൊഴി. കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെ ഇന്ത്യന്‍ പൗരനെ നാടുകടത്താന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് കെ.ടി. ജലീലിനെതിരേ ഉയരുന്നത്.മന്ത്രി കെ.ടി. ജലീലിനെതിരേ ഗള്‍ഫില്‍നിന്ന് സാമൂഹികമാധ്യമങ്ങളില്‍ സന്ദേശമിട്ട യുവാവിന്റെ വീട്ടില്‍ ആറുമാസംമുന്‍പ് രണ്ടുതവണ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ദുബായില്‍ ജോലിചെയ്യുന്ന വട്ടംകുളത്തെ മുസ്‌ലിംലീഗ് നേതാവ് എം.കെ.എം. അലിയുടെ മകന്‍ യാസര്‍ അറാഫത്തിന്റെ വീട്ടിലാണ് പോലീസ് തിരച്ചിലിനെത്തിയത്. കോണ്‍സലേറ്റുമായി ബന്ധപ്പെട്ട് യുവാവിനെ നാടുകടത്താന്‍ മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ടതായ വാര്‍ത്ത പുറത്തുവന്നതോടെയാണ് യുവാവിന്റെ വീട്ടുകാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. യുവാവിനെ നാടുകടത്താന്‍ മന്ത്രി ശ്രമിച്ചുവെന്ന് സ്വര്‍ണക്കടത്തിന്റെ പേരില്‍ ജയിലിലുള്ള സ്വപ്‌ന സുരേഷ് മൊഴിനല്‍കിയിരുന്നു. സ്വന്തം മണ്ഡലത്തില്‍പ്പെട്ട ഒരു യുവാവിനെ ഇത്തരത്തില്‍ നാടുകടത്താന്‍ മന്ത്രി ഇടപെട്ടതിനെതിരേ യുവാവിന്റെ വീട്ടുകാരും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

യാസര്‍ അറാഫത്തിനെനാടുകടത്താന്‍ കോണ്‍സല്‍ ജനറലുമായും സ്വപ്‌നാസുരേഷുമായും മന്ത്രി ബന്ധപ്പെട്ടെന്നായിരുന്നു മൊഴി. ഇത്തരമൊരു വാര്‍ത്ത തങ്ങളെ ഞെട്ടിച്ചെന്ന് എം.കെ.എം. അലി പറഞ്ഞു. മകന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ എന്തുശിക്ഷയും നല്‍കാം. എന്നാല്‍ നാടുകടത്തുന്ന രീതിയിലുള്ള നടപടി അംഗീകരിക്കാനാവില്ല. വിദേശത്തും സ്വദേശത്തുമുള്ള നിരവധിപേര്‍ അംഗങ്ങളായ കൊണ്ടോട്ടി കൂട്ടായ്മ എന്ന പേജില്‍ പലരെയുംപോലെ യാസറും രാഷ്ട്രീയപോസ്റ്റുകള്‍ ഇടാറുണ്ട്. ഇതിന്റെ പേരില്‍ ആറുമാസം മുന്‍പ് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പിനെന്നുപറഞ്ഞ് രണ്ടുതവണ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ഇത്തരത്തില്‍ പീഡിപ്പിക്കാന്‍ തങ്ങളെന്തുതെറ്റാണ് ചെയ്തത് അലി ചോദിച്ചു. നിയമവിരുദ്ധമായ ഇടപെടലുകളും തന്റെ മകനെ നാടുകടത്താനുമുള്ള ശ്രമവുമുണ്ടായിട്ടുണ്ടെങ്കില്‍ അതിനെതിരേ നിയമപോരാട്ടം നടത്തുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് ചെയ്യുമെന്നും എം.കെ.എം. അലി പറഞ്ഞു. മന്ത്രി നടത്തിയത് ഹീനമായ നടപടിയാണെന്നും ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ കുടുംബം വ്യാഴാഴ്ച ധര്‍ണ നടത്തുമെന്നും യാസറിന്റെ പിതാവ് എം.കെ.എം. അലി അറിയിച്ചു.

അതെ സമയം അലാവുദ്ദീന്‍ എന്ന പരിചയക്കാരന് യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ തന്നെ സമീപിച്ചിരുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്ത് വന്നിയിരുന്നു. 'ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്' എന്ന തലക്കെട്ടോടുകൂടിയാണ് മന്ത്രിയുടെ സമൂഹമാധ്യമത്തിലൂടെയാണ് വിശദീകരിച്ചിരിക്കുന്നത്. റംസാന്‍ കിറ്റുകളും വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍സല്‍ ജനറലിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ അങ്ങോട്ടു കയറി ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീല്‍ കുറിച്ചു. വസ്തുതകള്‍ ഇതായിരിക്കെ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ രാഷ്ട്രീയ ശത്രുക്കള്‍ നടത്തുന്ന ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ജലീല്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (6 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (7 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (8 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (8 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (9 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (9 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (9 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (10 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (10 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (11 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (12 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (12 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (12 hours ago)

Malayali Vartha Recommends