Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

ശങ്കര സ്വപ്നം അപാരം... കേരളത്തില്‍ ഐടി സെക്രട്ടറിയായി വിലസിയപ്പോള്‍ തന്നെ സ്വപ്നയുടെ വാക്ക് കേട്ട് ദുബായില്‍ ബിസിനസിന് ശിവശങ്കര്‍ പദ്ധതിയിട്ടു; അറബികളെ കുപ്പിയിലിറക്കി ഐടി ബിസിനസ് തുടങ്ങാനുള്ള ശിവശങ്കറിന്റെ പദ്ധതി പൊളിഞ്ഞത് ഇഡിയുടെ വരവോടെ; സ്വപ്നയുടേയും ശിവശങ്കറിന്റേയും അമ്പരപ്പിക്കുന്ന ബിസിനസ് പദ്ധതി

27 OCTOBER 2020 08:16 AM IST
മലയാളി വാര്‍ത്ത

ഈ സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസ് പിടികൂടിയില്ലായിരുന്നെങ്കില്‍ സര്‍ക്കാരിനേയും സര്‍വ മലയാളികളേയും കബളിപ്പിച്ച് സ്വപ്നയും ശിവശങ്കറും ഇപ്പോഴും നാട് മുടിച്ചേനെ. കസ്റ്റംസിന് പുറേ വന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സ്വപ്നയുടേയും ശിവശങ്കറിന്റേയും കടല്‍ കടന്നുള്ള തരികിടകള്‍ കണ്ടുപിടിച്ചത്. സംസ്ഥാനത്തിന്റെ ഐടി സെക്രട്ടറിയായിരുന്ന സമയത്ത് തന്നെ ദുബായില്‍ സ്വപ്നയുടെ സഹായത്തോടെ ഐടി ബിസിനസ് തുടങ്ങാനാണ് ശിവശങ്കര്‍ പദ്ധതിയിട്ടത്. അതിനായി നിരവധി അറബികളുമായി ചര്‍ച്ച നടത്തി. സ്വപ്നയുടേയും ശിവശങ്കറിന്റേയും പ്ലാന്‍ കേട്ട് അറബികളുടെ കണ്ണ് തള്ളിപ്പോയി. റിട്ടേഡ് ആകുന്ന സമയത്ത് ഐടി ബിസിനസുമായി ദുബായില്‍ അടിച്ച് പൊളിക്കാനായിരുന്നു മോഹം.

സ്വപ്‌നയുമായി ചേര്‍ന്ന് ദുബായില്‍ ഐ.ടി ബിസിനസ് തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടെന്ന് ഇ.ഡിയാണ് കണ്ടെത്തിയത്. സ്വപ്നയുടെ ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് വീണ്ടെടുത്ത വിവരങ്ങളില്‍ നിന്നാണ് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സര്‍ക്കാര്‍ പദ്ധതികളിലും ഐ.ടി പാര്‍ക്കുകളുമായി ബന്ധപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും ലഭിച്ച കോടികളുടെ കമ്മിഷന്‍ ബിസിനസിലിറക്കാനായിരുന്നു പ്ലാന്‍.

വിവിധ ഇടപാടുകളില്‍ 110 കോടിയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡിക്കു കിട്ടിയ വിവരം. സന്ദീപ് നായരും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിക്കു നല്‍കി. ഒരു ഐ.ടി പദ്ധതിയിലെ 30 കോടി കോഴ ഗള്‍ഫിലാണ് കൈമാറിയത്. തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളില്‍ നിന്ന് പിടിച്ച ഒരു കോടി രൂപ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് സ്വപ്ന ആദ്യം മൊഴി നല്‍കിയിരുന്നത്. ഐ.ടി പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയതും ദുരൂഹമാണ്. ടെക്‌നോപാര്‍ക്കില്‍ അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങി. എല്ലാ ഐ.ടി പാര്‍ക്കുകളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണമുണ്ട്. അടുത്തിടെ ചുമതലയൊഴിഞ്ഞ ഇദ്ദേഹം കേരളം വിട്ടിരുന്നു.

ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള കെ ഫോണ്‍ പദ്ധതിയില്‍ ശിവശങ്കറിന്റെ വഴിവിട്ട ഇടപെടല്‍ ദുരൂഹമാണെന്ന് ഇ.ഡി വ്യക്തമാക്കി. ടെന്‍ഡറിലേതിനെക്കാള്‍ 49 ശതമാനം കൂടിയ തുകയ്ക്കാണ് കരാര്‍ നല്‍കിയത്. 1028 കോടിക്ക് ടെന്‍ഡര്‍ വിളിച്ച പദ്ധതിക്ക് 1531 കോടിയുടെ കരാര്‍ മന്ത്രിസഭാ തീരുമാനത്തിന് കാത്തുനില്‍ക്കാതെ ഉറപ്പിക്കാന്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചറിന് ശിവശങ്കര്‍ നിര്‍ദേശം നല്‍കി. മന്ത്രിസഭ ടെന്‍ഡറിന് പിന്നീട് അനുമതി നല്‍കി.

ഏഴു വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ് കൂടി കണക്കാക്കിയതാണ് കരാര്‍ തുക ഉയരാന്‍ കാരണമെന്നാണ് വാദം. എന്നാല്‍, ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഇതു കണക്കുകൂട്ടാത്തത് ദുരൂഹമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് കരാര്‍ നേടിയെടുത്തത്. പ്രവാസി വ്യവസായി പി.എന്‍.സി മേനോന്റെ കമ്പനിയും ടെന്‍ഡറിനുണ്ടായിരുന്നു.

അതേസമയം നയതന്ത്രചാനല്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മൂവാറ്റുപുഴ പെരുമറ്റം സ്വദേശി റബിന്‍സ് കെ.ഹമീദിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ. ഇന്നലെ അറസ്റ്റു ചെയ്തു. യു.എ.ഇയില്‍ നിന്ന് നാടുകടത്തിയതോടെ ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

പത്താം പ്രതി റബിന്‍സാണ് യു.എ.ഇയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയതിന്റെ സൂത്രധാരന്‍. അഞ്ചാം പ്രതിയായ കെ.ടി. റെമീസ്, ആറാം പ്രതിയായ എ.എം. ജലാല്‍ എന്നിവരുമായി ഗൂഢാലോചന നടത്തി സ്വര്‍ണക്കടത്തിനുള്ള പണവും സമാഹരിച്ചു. കേസില്‍ റബിന്‍സിന്റെ പങ്ക് വ്യക്തമായതോടെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ബ്‌ളൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റബിന്‍സിനെ നാടുകടത്തുന്നത് വൈകി.

ഇതോടൊപ്പം ശിവശങ്കറിന്റെ ദുബായ് ബിസിനസ് ചൂട് പിടിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധിയ്ക്ക് 24 മണിക്കൂര്‍ ബാക്കി നില്‍ക്കേയാണ് ഈ പുതിയ വെളിപ്പെടുത്തലുകള്‍. എന്തായാലും കോള് തന്നെ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (5 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (5 hours ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (5 hours ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (5 hours ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (6 hours ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (6 hours ago)

ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന വിവാദം: ശോഭ പണം നല്‍കിയിട്ടില്ലെന്ന് ദേവുവിന്റെ മൊഴി  (6 hours ago)

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (6 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യത  (7 hours ago)

പാകിക്കളുടെ Double Daddy Syndrome പറപ്പിച്ച് അമേരിക്ക..! താങ്ങി ചൈനയും മടുത്തു നാണമില്ലാത്ത പാകിസ്ഥാൻ  (8 hours ago)

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്  (8 hours ago)

യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?  (8 hours ago)

യുവതി പ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിക്കാരൊന്നും വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന  (8 hours ago)

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു  (8 hours ago)

Malayali Vartha Recommends