Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ശങ്കര സ്വപ്നം അപാരം... കേരളത്തില്‍ ഐടി സെക്രട്ടറിയായി വിലസിയപ്പോള്‍ തന്നെ സ്വപ്നയുടെ വാക്ക് കേട്ട് ദുബായില്‍ ബിസിനസിന് ശിവശങ്കര്‍ പദ്ധതിയിട്ടു; അറബികളെ കുപ്പിയിലിറക്കി ഐടി ബിസിനസ് തുടങ്ങാനുള്ള ശിവശങ്കറിന്റെ പദ്ധതി പൊളിഞ്ഞത് ഇഡിയുടെ വരവോടെ; സ്വപ്നയുടേയും ശിവശങ്കറിന്റേയും അമ്പരപ്പിക്കുന്ന ബിസിനസ് പദ്ധതി

27 OCTOBER 2020 08:16 AM IST
മലയാളി വാര്‍ത്ത

ഈ സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസ് പിടികൂടിയില്ലായിരുന്നെങ്കില്‍ സര്‍ക്കാരിനേയും സര്‍വ മലയാളികളേയും കബളിപ്പിച്ച് സ്വപ്നയും ശിവശങ്കറും ഇപ്പോഴും നാട് മുടിച്ചേനെ. കസ്റ്റംസിന് പുറേ വന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സ്വപ്നയുടേയും ശിവശങ്കറിന്റേയും കടല്‍ കടന്നുള്ള തരികിടകള്‍ കണ്ടുപിടിച്ചത്. സംസ്ഥാനത്തിന്റെ ഐടി സെക്രട്ടറിയായിരുന്ന സമയത്ത് തന്നെ ദുബായില്‍ സ്വപ്നയുടെ സഹായത്തോടെ ഐടി ബിസിനസ് തുടങ്ങാനാണ് ശിവശങ്കര്‍ പദ്ധതിയിട്ടത്. അതിനായി നിരവധി അറബികളുമായി ചര്‍ച്ച നടത്തി. സ്വപ്നയുടേയും ശിവശങ്കറിന്റേയും പ്ലാന്‍ കേട്ട് അറബികളുടെ കണ്ണ് തള്ളിപ്പോയി. റിട്ടേഡ് ആകുന്ന സമയത്ത് ഐടി ബിസിനസുമായി ദുബായില്‍ അടിച്ച് പൊളിക്കാനായിരുന്നു മോഹം.

സ്വപ്‌നയുമായി ചേര്‍ന്ന് ദുബായില്‍ ഐ.ടി ബിസിനസ് തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടെന്ന് ഇ.ഡിയാണ് കണ്ടെത്തിയത്. സ്വപ്നയുടെ ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് വീണ്ടെടുത്ത വിവരങ്ങളില്‍ നിന്നാണ് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സര്‍ക്കാര്‍ പദ്ധതികളിലും ഐ.ടി പാര്‍ക്കുകളുമായി ബന്ധപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും ലഭിച്ച കോടികളുടെ കമ്മിഷന്‍ ബിസിനസിലിറക്കാനായിരുന്നു പ്ലാന്‍.

വിവിധ ഇടപാടുകളില്‍ 110 കോടിയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡിക്കു കിട്ടിയ വിവരം. സന്ദീപ് നായരും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിക്കു നല്‍കി. ഒരു ഐ.ടി പദ്ധതിയിലെ 30 കോടി കോഴ ഗള്‍ഫിലാണ് കൈമാറിയത്. തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളില്‍ നിന്ന് പിടിച്ച ഒരു കോടി രൂപ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് സ്വപ്ന ആദ്യം മൊഴി നല്‍കിയിരുന്നത്. ഐ.ടി പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയതും ദുരൂഹമാണ്. ടെക്‌നോപാര്‍ക്കില്‍ അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങി. എല്ലാ ഐ.ടി പാര്‍ക്കുകളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണമുണ്ട്. അടുത്തിടെ ചുമതലയൊഴിഞ്ഞ ഇദ്ദേഹം കേരളം വിട്ടിരുന്നു.

ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള കെ ഫോണ്‍ പദ്ധതിയില്‍ ശിവശങ്കറിന്റെ വഴിവിട്ട ഇടപെടല്‍ ദുരൂഹമാണെന്ന് ഇ.ഡി വ്യക്തമാക്കി. ടെന്‍ഡറിലേതിനെക്കാള്‍ 49 ശതമാനം കൂടിയ തുകയ്ക്കാണ് കരാര്‍ നല്‍കിയത്. 1028 കോടിക്ക് ടെന്‍ഡര്‍ വിളിച്ച പദ്ധതിക്ക് 1531 കോടിയുടെ കരാര്‍ മന്ത്രിസഭാ തീരുമാനത്തിന് കാത്തുനില്‍ക്കാതെ ഉറപ്പിക്കാന്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചറിന് ശിവശങ്കര്‍ നിര്‍ദേശം നല്‍കി. മന്ത്രിസഭ ടെന്‍ഡറിന് പിന്നീട് അനുമതി നല്‍കി.

ഏഴു വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ് കൂടി കണക്കാക്കിയതാണ് കരാര്‍ തുക ഉയരാന്‍ കാരണമെന്നാണ് വാദം. എന്നാല്‍, ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഇതു കണക്കുകൂട്ടാത്തത് ദുരൂഹമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് കരാര്‍ നേടിയെടുത്തത്. പ്രവാസി വ്യവസായി പി.എന്‍.സി മേനോന്റെ കമ്പനിയും ടെന്‍ഡറിനുണ്ടായിരുന്നു.

അതേസമയം നയതന്ത്രചാനല്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മൂവാറ്റുപുഴ പെരുമറ്റം സ്വദേശി റബിന്‍സ് കെ.ഹമീദിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ. ഇന്നലെ അറസ്റ്റു ചെയ്തു. യു.എ.ഇയില്‍ നിന്ന് നാടുകടത്തിയതോടെ ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

പത്താം പ്രതി റബിന്‍സാണ് യു.എ.ഇയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയതിന്റെ സൂത്രധാരന്‍. അഞ്ചാം പ്രതിയായ കെ.ടി. റെമീസ്, ആറാം പ്രതിയായ എ.എം. ജലാല്‍ എന്നിവരുമായി ഗൂഢാലോചന നടത്തി സ്വര്‍ണക്കടത്തിനുള്ള പണവും സമാഹരിച്ചു. കേസില്‍ റബിന്‍സിന്റെ പങ്ക് വ്യക്തമായതോടെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ബ്‌ളൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റബിന്‍സിനെ നാടുകടത്തുന്നത് വൈകി.

ഇതോടൊപ്പം ശിവശങ്കറിന്റെ ദുബായ് ബിസിനസ് ചൂട് പിടിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധിയ്ക്ക് 24 മണിക്കൂര്‍ ബാക്കി നില്‍ക്കേയാണ് ഈ പുതിയ വെളിപ്പെടുത്തലുകള്‍. എന്തായാലും കോള് തന്നെ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (2 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (27 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (33 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (50 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

Malayali Vartha Recommends