നാലുവർഷം മുൻപ് വിവാഹം, ശനിയാഴ്ച മദ്യപിച്ചെത്തിയ സിജു രാഖിയെ കെട്ടിയിട്ട് തല്ലി... ഞായറാഴ്ച രാവിലെ മദ്യപിച്ചെത്തി വീണ്ടും മർദ്ദിച്ചു. മദ്യപാനിയായ സിജുവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ചെയ്ത കടുംകൈയിൽ അമ്പരന്ന് നാട്ടുകാർ... യുവതിയും കുഞ്ഞും മരിച്ചതിന് പിന്നാലെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ കൊല്ലം കുണ്ടറയിൽ സംഭവിച്ചത്...

കൊല്ലം കുണ്ടറയിൽ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു. സ്വകാര്യബസ് കണ്ടക്ടറായ വെള്ളിമൺ ചെറുമൂട് സ്വദേശി സിജുവാണ് രാഖിയുടെ ഭർത്താവ്. കുണ്ടറ വെളളിമണ്‍ സ്വദേശി സിജുവിനെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാഖി (22)യും, ഏകമകൻ ആദി (2) യുമാണ് മരിച്ചത്.
കുഞ്ഞുമായി രാഖി കായലില്‍ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. സിജു മദ്യപിച്ച് ബഹളം വയ്‌ക്കുന്ന അളായിരുന്നുവെന്ന് ഇന്നലെ തന്നെ ജനപ്രതിനിധികളില്‍ നിന്നടക്കം ആരോപണമുയര്‍ന്നിരുന്നു. സിജു ഒളിവിലായിരുന്നുവെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം. അതിനിടയിലാണ് ഇപ്പോൾ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നാലുവർഷം മുൻപായിരുന്നു വിവാഹം. വെള്ളിമൺ തോട്ടുംകരയിൽ വീടുവാങ്ങി താമസിക്കുകയായിരുന്നു. മദ്യപാനിയായ സിജു നിരന്തരം ഉപദ്രവിച്ചിരുന്നു. ശനിയാഴ്ച രാഖിയെ കെട്ടിയിട്ട് തല്ലി. ഞായറാഴ്ച രാവിലെ മദ്യപിച്ചെത്തി വീണ്ടും മർദ്ദിച്ചു. കുഞ്ഞുമായി വീടുവിട്ടിറങ്ങിയ രാഖി വെള്ളിമൺ ജയന്തി കോളനിക്ക് സമീപത്തെ കായലിൽ ചാടി എന്നാണ് സൂചന. അവിടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന കുട്ടികളോട് കാറ്റുകൊള്ളാൻ വന്നതാണെന്ന് രാഖി പറഞ്ഞിരുന്നു. കുട്ടികൾ പോയശേഷമാണ് കായലിൽ ചാടിയത്. ഇവരെ കാണാനില്ലെന്ന് സിജു രാഖിയുടെ അമ്മയെ ഫോണിൽ അറിയിച്ചു. ഇതറിഞ്ഞ് എത്തിയ രാഖിയുടെ അച്ഛനെയും മർദ്ദിച്ചു. തുടർന്ന് രാഖിയെ കാണാനില്ലെന്ന് കുണ്ടറ പൊലീസിൽ പരാതി നൽകി.
യുവതിയുടെ മൃതദേഹം രാവിലെ 9 ഓടെ കൈതകോടി ഭാഗത്തുനിന്നും കുഞ്ഞിന്റെ മൃതദേഹം പതിനൊന്നോടെ കുറച്ചകലെ നിന്നുമാണ് പൊലീസും ഫയർ ഫോഴ്സും കണ്ടെത്തിയത്.
https://www.facebook.com/Malayalivartha