Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

പെട്ടുപോയി... സ്വര്‍ണ്ണക്കടത്ത് കേസ് മുഴുവനായും എം. ശിവശങ്കറിന്റെ തലയില്‍ ചാരി മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊതു തെരഞ്ഞടുപ്പിന് മുമ്പ് രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

28 OCTOBER 2020 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ

കേരളത്തിന്റെ എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും....

കണ്ണീർക്കാഴ്ചയായി..... വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്.... ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ തുടക്കമാകും

പത്മകുമാറിന്‍റെ മൊഴി കുരുക്കാകും ? മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കാം എന്ന് സൂചന

സ്വര്‍ണ്ണക്കടത്ത് കേസ് മുഴുവനായും എം. ശിവശങ്കറിന്റെ തലയില്‍ ചാരി മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊതു തെരഞ്ഞടുപ്പിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കാന്‍ നീക്കം തുടങ്ങി.

തദ്ദേശ തെരഞ്ഞടുപ്പിനെയും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞടുപ്പിനെയും ക്ലീന്‍ ഇമേജുമായി നേരിടാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി വി.മുരളീധരനെക്കാളും വലിയ സ്ഥാനമാണ് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതിന്റെ തെളിവാണ് കേന്ദ്രമന്ത്രി മുരളീധരനെതിരെയുണ്ടായ വിജിലന്‍സ് അന്വേഷണം.

മലയാളിവാര്‍ത്ത മുമ്പ് റിപ്പോര്‍ട്ട് ചെയ്തതു പോലെ കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ നീങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം സിപിഎം സംസ്ഥാന ഘടകത്തെ തിരുത്താനോ എതിര്‍ക്കാനോ താത്പര്യമില്ല. അവര്‍ക്ക് മുന്നിലുള്ളത് രാഹുല്‍ഗാന്ധിയുടെ സ്വന്തം സ്‌റ്റേറ്റായ കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കണം എന്ന ഏക ലക്ഷ്യം മാത്രമാണ്.

ഇതിന് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ ഫോര്‍മുല ഇതാണ്. അതായത് 2023 ല്‍ ഐ.എ. എസ് ജോലിയില്‍ നിന്നും വിരമിക്കുന്ന എം. ശിവശങ്കര്‍ തന്റെ റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി നടത്തിയ തട്ടിപ്പാണ് സ്വര്‍ണ്ണക്കടത്ത് എന്ന നിഗമനത്തില്‍ എത്തിച്ചേരുക എന്നതാണ്. അതില്‍ കേന്ദ്രസര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു . ചെയ്യാത്ത തെറ്റിന് തന്നെ ക്രൂശിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പിണറായി വിജയന്‍ ശക്തനും കരുത്തനുമായി രംഗത്ത് ഇറങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മുട്ടുകുത്തിയത്.

കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ഭരിക്കുന്ന മഹാരാഷ്ട്രാ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളെ പോലെ കേരളവും സി ബി ഐക്കെതിരെ അതിശക്തമായ നിലപാട് എടുത്തതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അടങ്ങിയത്. അതൊരു ദേശീയ വിഷയമാക്കി ഉയര്‍ത്തികൊണ്ടുവരാന്‍ കേരളത്തിലെ സി പി എമ്മിന് കഴിഞ്ഞു. പോളിറ്റ് ബ്യൂറോയുടെ പരിഗണനക്ക് സി ബി ഐ,സര്‍ക്കാര്‍ പോര് എത്തിച്ചതോടെ വിഷയം ദേശീയ ശ്രദ്ധയിലേ ക്കുയര്‍ന്നു. ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ തന്നെ പിണറായിയുമായി സംസാരിച്ചുവെന്നാണ് വിവരം. കോണ്‍ഗ്രസുമായി പൂര്‍ണമായി തെറ്റി നില്‍ക്കുന്ന പിണറായിയെ ഒരു കാരണവശാലും കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തിക്കാതിരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കാരണം സി പി എം പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെയും പിന്തുണ ലഭിച്ചിരുന്നു.

പിണറായിയുടെ പ്രഖ്യാപിത ശുതു കേന്ദ്രമന്ത്രി മുരളീധരനാണ്.അദ്ദേഹത്തിനെതിരെ എല്‍ ഡി എഫ് ഘടകകക്ഷിയായ ലോക്താന്ത്രിക് ജനതാദള്‍ പ്രസിഡന്റ് സലിം മടവൂര്‍ നല്‍കിയ പരാതി കേന്ദ്ര വിജിലന്‍സ് ഓഫീസറെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിണറായി സ്തുതിയുടെ ഭാഗമാണ്. അബുദാബിയില്‍ നടന്ന മന്ത്രിതല കോണ്‍ഫറന്‍സില്‍ പി. ആര്‍. ഏജന്‍സിയുടെ പ്രതിനിധിയായ യുവതിയെ പങ്കെടുപ്പിച്ചെന്ന ആരോപണമാണ് വിവാദമായത്. പ്രധാനമന്ത്രിയുടെ ഓഫീസ് മുരളീധരനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജിലന്‍സ് അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

ശിവശങ്കറും സ്വപനയും 2023 ന് ശേഷം യുഎഇയില്‍ സെറ്റില്‍ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിച്ച കമ്മീഷന്‍ യു എ ഇയില്‍ മുടക്കാനായിരുന്നു ശിവശങ്കറിന്റെ പദ്ധതി. 110 കോടിയുടെ കോഴ ഇടപാട് ശിവശങ്കര്‍ നടത്തിയതായാണ് ഇ ഡിക്ക് ലഭിച്ച വിവരം. ഐ.ടി. പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യസംരംഭകര്‍ക്ക് മറിച്ചുവിറ്റ വകയിലും ശിവശങ്കറിന് ലഭിച്ചത് കോടികളാണ്. വിവാദമായ കെ ഫോണ്‍ പദധതിയില്‍ ടെന്‍ഡറിനെക്കാള്‍ 49 ശതമാനം കൂടിയ തുകക്കാണ് ശിവശങ്കര്‍ കരാര്‍ നല്‍കിയത്. 1028 കോടിക്ക് ടെണ്ടര്‍ വിളിച്ച പദ്ധതിക്ക് 1531 കോടിയുടെ കരാര്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ നല്‍കാന്‍ ശിവശങ്കര്‍ കാണിച്ച ധ്യതിയും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നുണ്ട്. സര്‍ക്കാര്‍ കമ്പനികള്‍ മത്സരത്തിന് ഉണ്ടായിരുന്നിട്ടും അവയെ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (22 minutes ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (30 minutes ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (45 minutes ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (1 hour ago)

നിർണായക പങ്കുവഹിച്ചു  (1 hour ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (1 hour ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (1 hour ago)

കശ്മീർ പോലീസിന്റെ ഏജൻസി  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (1 hour ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (1 hour ago)

മന്ത്രിയും കുടുങ്ങും  (1 hour ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (2 hours ago)

തീപിടുത്തം  (2 hours ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (2 hours ago)

തലപ്പത്തുണ്ടായിരുന്നവർ  (2 hours ago)

Malayali Vartha Recommends