Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

പെട്ടുപോയി... സ്വര്‍ണ്ണക്കടത്ത് കേസ് മുഴുവനായും എം. ശിവശങ്കറിന്റെ തലയില്‍ ചാരി മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊതു തെരഞ്ഞടുപ്പിന് മുമ്പ് രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

28 OCTOBER 2020 10:47 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണക്കടത്ത് കേസ് മുഴുവനായും എം. ശിവശങ്കറിന്റെ തലയില്‍ ചാരി മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊതു തെരഞ്ഞടുപ്പിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കാന്‍ നീക്കം തുടങ്ങി.

തദ്ദേശ തെരഞ്ഞടുപ്പിനെയും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞടുപ്പിനെയും ക്ലീന്‍ ഇമേജുമായി നേരിടാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി വി.മുരളീധരനെക്കാളും വലിയ സ്ഥാനമാണ് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതിന്റെ തെളിവാണ് കേന്ദ്രമന്ത്രി മുരളീധരനെതിരെയുണ്ടായ വിജിലന്‍സ് അന്വേഷണം.

മലയാളിവാര്‍ത്ത മുമ്പ് റിപ്പോര്‍ട്ട് ചെയ്തതു പോലെ കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ നീങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം സിപിഎം സംസ്ഥാന ഘടകത്തെ തിരുത്താനോ എതിര്‍ക്കാനോ താത്പര്യമില്ല. അവര്‍ക്ക് മുന്നിലുള്ളത് രാഹുല്‍ഗാന്ധിയുടെ സ്വന്തം സ്‌റ്റേറ്റായ കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കണം എന്ന ഏക ലക്ഷ്യം മാത്രമാണ്.

ഇതിന് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ ഫോര്‍മുല ഇതാണ്. അതായത് 2023 ല്‍ ഐ.എ. എസ് ജോലിയില്‍ നിന്നും വിരമിക്കുന്ന എം. ശിവശങ്കര്‍ തന്റെ റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി നടത്തിയ തട്ടിപ്പാണ് സ്വര്‍ണ്ണക്കടത്ത് എന്ന നിഗമനത്തില്‍ എത്തിച്ചേരുക എന്നതാണ്. അതില്‍ കേന്ദ്രസര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു . ചെയ്യാത്ത തെറ്റിന് തന്നെ ക്രൂശിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പിണറായി വിജയന്‍ ശക്തനും കരുത്തനുമായി രംഗത്ത് ഇറങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മുട്ടുകുത്തിയത്.

കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ഭരിക്കുന്ന മഹാരാഷ്ട്രാ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളെ പോലെ കേരളവും സി ബി ഐക്കെതിരെ അതിശക്തമായ നിലപാട് എടുത്തതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അടങ്ങിയത്. അതൊരു ദേശീയ വിഷയമാക്കി ഉയര്‍ത്തികൊണ്ടുവരാന്‍ കേരളത്തിലെ സി പി എമ്മിന് കഴിഞ്ഞു. പോളിറ്റ് ബ്യൂറോയുടെ പരിഗണനക്ക് സി ബി ഐ,സര്‍ക്കാര്‍ പോര് എത്തിച്ചതോടെ വിഷയം ദേശീയ ശ്രദ്ധയിലേ ക്കുയര്‍ന്നു. ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ തന്നെ പിണറായിയുമായി സംസാരിച്ചുവെന്നാണ് വിവരം. കോണ്‍ഗ്രസുമായി പൂര്‍ണമായി തെറ്റി നില്‍ക്കുന്ന പിണറായിയെ ഒരു കാരണവശാലും കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തിക്കാതിരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കാരണം സി പി എം പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെയും പിന്തുണ ലഭിച്ചിരുന്നു.

പിണറായിയുടെ പ്രഖ്യാപിത ശുതു കേന്ദ്രമന്ത്രി മുരളീധരനാണ്.അദ്ദേഹത്തിനെതിരെ എല്‍ ഡി എഫ് ഘടകകക്ഷിയായ ലോക്താന്ത്രിക് ജനതാദള്‍ പ്രസിഡന്റ് സലിം മടവൂര്‍ നല്‍കിയ പരാതി കേന്ദ്ര വിജിലന്‍സ് ഓഫീസറെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിണറായി സ്തുതിയുടെ ഭാഗമാണ്. അബുദാബിയില്‍ നടന്ന മന്ത്രിതല കോണ്‍ഫറന്‍സില്‍ പി. ആര്‍. ഏജന്‍സിയുടെ പ്രതിനിധിയായ യുവതിയെ പങ്കെടുപ്പിച്ചെന്ന ആരോപണമാണ് വിവാദമായത്. പ്രധാനമന്ത്രിയുടെ ഓഫീസ് മുരളീധരനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജിലന്‍സ് അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

ശിവശങ്കറും സ്വപനയും 2023 ന് ശേഷം യുഎഇയില്‍ സെറ്റില്‍ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിച്ച കമ്മീഷന്‍ യു എ ഇയില്‍ മുടക്കാനായിരുന്നു ശിവശങ്കറിന്റെ പദ്ധതി. 110 കോടിയുടെ കോഴ ഇടപാട് ശിവശങ്കര്‍ നടത്തിയതായാണ് ഇ ഡിക്ക് ലഭിച്ച വിവരം. ഐ.ടി. പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യസംരംഭകര്‍ക്ക് മറിച്ചുവിറ്റ വകയിലും ശിവശങ്കറിന് ലഭിച്ചത് കോടികളാണ്. വിവാദമായ കെ ഫോണ്‍ പദധതിയില്‍ ടെന്‍ഡറിനെക്കാള്‍ 49 ശതമാനം കൂടിയ തുകക്കാണ് ശിവശങ്കര്‍ കരാര്‍ നല്‍കിയത്. 1028 കോടിക്ക് ടെണ്ടര്‍ വിളിച്ച പദ്ധതിക്ക് 1531 കോടിയുടെ കരാര്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ നല്‍കാന്‍ ശിവശങ്കര്‍ കാണിച്ച ധ്യതിയും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നുണ്ട്. സര്‍ക്കാര്‍ കമ്പനികള്‍ മത്സരത്തിന് ഉണ്ടായിരുന്നിട്ടും അവയെ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (1 hour ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (1 hour ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (2 hours ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (2 hours ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (3 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (3 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (3 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (3 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (5 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (5 hours ago)

Malayali Vartha Recommends