Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ

പെട്ടുപോയി... സ്വര്‍ണ്ണക്കടത്ത് കേസ് മുഴുവനായും എം. ശിവശങ്കറിന്റെ തലയില്‍ ചാരി മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊതു തെരഞ്ഞടുപ്പിന് മുമ്പ് രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

28 OCTOBER 2020 10:47 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണക്കടത്ത് കേസ് മുഴുവനായും എം. ശിവശങ്കറിന്റെ തലയില്‍ ചാരി മുഖ്യമന്ത്രി പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊതു തെരഞ്ഞടുപ്പിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കാന്‍ നീക്കം തുടങ്ങി.

തദ്ദേശ തെരഞ്ഞടുപ്പിനെയും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞടുപ്പിനെയും ക്ലീന്‍ ഇമേജുമായി നേരിടാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി വി.മുരളീധരനെക്കാളും വലിയ സ്ഥാനമാണ് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതിന്റെ തെളിവാണ് കേന്ദ്രമന്ത്രി മുരളീധരനെതിരെയുണ്ടായ വിജിലന്‍സ് അന്വേഷണം.

മലയാളിവാര്‍ത്ത മുമ്പ് റിപ്പോര്‍ട്ട് ചെയ്തതു പോലെ കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ നീങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം സിപിഎം സംസ്ഥാന ഘടകത്തെ തിരുത്താനോ എതിര്‍ക്കാനോ താത്പര്യമില്ല. അവര്‍ക്ക് മുന്നിലുള്ളത് രാഹുല്‍ഗാന്ധിയുടെ സ്വന്തം സ്‌റ്റേറ്റായ കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കണം എന്ന ഏക ലക്ഷ്യം മാത്രമാണ്.

ഇതിന് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ ഫോര്‍മുല ഇതാണ്. അതായത് 2023 ല്‍ ഐ.എ. എസ് ജോലിയില്‍ നിന്നും വിരമിക്കുന്ന എം. ശിവശങ്കര്‍ തന്റെ റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി നടത്തിയ തട്ടിപ്പാണ് സ്വര്‍ണ്ണക്കടത്ത് എന്ന നിഗമനത്തില്‍ എത്തിച്ചേരുക എന്നതാണ്. അതില്‍ കേന്ദ്രസര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു . ചെയ്യാത്ത തെറ്റിന് തന്നെ ക്രൂശിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പിണറായി വിജയന്‍ ശക്തനും കരുത്തനുമായി രംഗത്ത് ഇറങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മുട്ടുകുത്തിയത്.

കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ഭരിക്കുന്ന മഹാരാഷ്ട്രാ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളെ പോലെ കേരളവും സി ബി ഐക്കെതിരെ അതിശക്തമായ നിലപാട് എടുത്തതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അടങ്ങിയത്. അതൊരു ദേശീയ വിഷയമാക്കി ഉയര്‍ത്തികൊണ്ടുവരാന്‍ കേരളത്തിലെ സി പി എമ്മിന് കഴിഞ്ഞു. പോളിറ്റ് ബ്യൂറോയുടെ പരിഗണനക്ക് സി ബി ഐ,സര്‍ക്കാര്‍ പോര് എത്തിച്ചതോടെ വിഷയം ദേശീയ ശ്രദ്ധയിലേ ക്കുയര്‍ന്നു. ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ തന്നെ പിണറായിയുമായി സംസാരിച്ചുവെന്നാണ് വിവരം. കോണ്‍ഗ്രസുമായി പൂര്‍ണമായി തെറ്റി നില്‍ക്കുന്ന പിണറായിയെ ഒരു കാരണവശാലും കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തിക്കാതിരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കാരണം സി പി എം പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെയും പിന്തുണ ലഭിച്ചിരുന്നു.

പിണറായിയുടെ പ്രഖ്യാപിത ശുതു കേന്ദ്രമന്ത്രി മുരളീധരനാണ്.അദ്ദേഹത്തിനെതിരെ എല്‍ ഡി എഫ് ഘടകകക്ഷിയായ ലോക്താന്ത്രിക് ജനതാദള്‍ പ്രസിഡന്റ് സലിം മടവൂര്‍ നല്‍കിയ പരാതി കേന്ദ്ര വിജിലന്‍സ് ഓഫീസറെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിണറായി സ്തുതിയുടെ ഭാഗമാണ്. അബുദാബിയില്‍ നടന്ന മന്ത്രിതല കോണ്‍ഫറന്‍സില്‍ പി. ആര്‍. ഏജന്‍സിയുടെ പ്രതിനിധിയായ യുവതിയെ പങ്കെടുപ്പിച്ചെന്ന ആരോപണമാണ് വിവാദമായത്. പ്രധാനമന്ത്രിയുടെ ഓഫീസ് മുരളീധരനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജിലന്‍സ് അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

ശിവശങ്കറും സ്വപനയും 2023 ന് ശേഷം യുഎഇയില്‍ സെറ്റില്‍ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിച്ച കമ്മീഷന്‍ യു എ ഇയില്‍ മുടക്കാനായിരുന്നു ശിവശങ്കറിന്റെ പദ്ധതി. 110 കോടിയുടെ കോഴ ഇടപാട് ശിവശങ്കര്‍ നടത്തിയതായാണ് ഇ ഡിക്ക് ലഭിച്ച വിവരം. ഐ.ടി. പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യസംരംഭകര്‍ക്ക് മറിച്ചുവിറ്റ വകയിലും ശിവശങ്കറിന് ലഭിച്ചത് കോടികളാണ്. വിവാദമായ കെ ഫോണ്‍ പദധതിയില്‍ ടെന്‍ഡറിനെക്കാള്‍ 49 ശതമാനം കൂടിയ തുകക്കാണ് ശിവശങ്കര്‍ കരാര്‍ നല്‍കിയത്. 1028 കോടിക്ക് ടെണ്ടര്‍ വിളിച്ച പദ്ധതിക്ക് 1531 കോടിയുടെ കരാര്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ നല്‍കാന്‍ ശിവശങ്കര്‍ കാണിച്ച ധ്യതിയും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നുണ്ട്. സര്‍ക്കാര്‍ കമ്പനികള്‍ മത്സരത്തിന് ഉണ്ടായിരുന്നിട്ടും അവയെ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (53 minutes ago)

മീനാക്ഷിയുടെ കല്യാണത്തിന് മഞ്ജുവിനെ വീട്ടിൽ അടിപ്പിക്കില്ല...! PLAN ഇങ്ങനെ ഇനി സംഭവിക്കുന്നത് ഇത്...!  (56 minutes ago)

ട്വന്റി 20യില്‍ ഇന്ത്യക്ക് ഗംഭീര വിജയം  (1 hour ago)

കൊട്ടിക്കലാശത്തിനിടെ വാഹനത്തിന് മുകളില്‍ നിന്ന് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന് പരിക്ക്  (1 hour ago)

യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി  (1 hour ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍പോളിങ് 71 ശതമാനം കടന്നു  (1 hour ago)

കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

ആകെയുള്ളതിലും ഒരു വോട്ട് കൂടുതലെന്ന പരാതിയുമായി എല്‍ഡിഎഫ്  (2 hours ago)

ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍  (2 hours ago)

ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി  (4 hours ago)

കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്;ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍  (4 hours ago)

ഗൾഫിൽ നിന്ന് ഇനി സ്വർണ്ണം 'പേടിക്കാതെ' കൊണ്ടുവരാം: പ്രവാസികൾക്ക് സന്തോഷ വാർത്ത, കസ്റ്റംസ് നിയമം മാറുന്നു...  (6 hours ago)

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവില്‍ 10 വയസ്സുകാരിയുടെ നില ഗുരുതരം  (6 hours ago)

54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...  (6 hours ago)

Malayali Vartha Recommends