സർക്കാർ പദ്ധതികളിലെ കൂടുതൽ ക്രമക്കേടുകളുടെ തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കുവാൻ ഒരുങ്ങി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്

കഴിഞ്ഞ ദിവസങ്ങളിൽ സ്വപ്നയെയും ശിവശങ്കറിനെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികളിലെ കൂടുതൽ ക്രമക്കേടുകളുടെ തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കുവാൻ ഒരുങ്ങുകയാണ്. ഇത് സമർപ്പിക്കുന്നതിലൂടെ സർക്കാരിന് കുരുക്ക് മുറുകുകയാണ്.ഇങ്ങനെ ചെയ്യുന്നതോടെ ഇ.ഡി ആവശ്യപ്പെട്ട രേഖകൾ നൽകാതിരിക്കാൻ സർക്കാരിനാവില്ല എന്ന സ്ഥിതിയിലേക്ക് വരികയാണ്. അഴിമതിക്കേസുകൾ കോടതി സി.ബി.ഐക്ക് കൈമാറാനുള്ള സാധ്യതയുമുണ്ട് . കെ-ഫോൺ, ഇ-മൊബിലിറ്റി, ടോറസ് ഡൗൺടൗൺ, സ്‌മാർട്ട്സിറ്റി വികസനം എന്നീ പദ്ധതികളുടെ രേഖകൾ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കാര്യത്തിൽ നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു . ഇ.ഡി അധികാരപരിധികടന്നുവെന്ന് ആരോപിച്ച് സമരത്തിന് സി.പി.എം തയ്യാറെടുക്കുകയാണ് . ഇ.ഡിയെ തടയാൻ നിയമവഴികൾ തേടുന്നുമുണ്ട് സർക്കാർ.
ഇതിനിടയിലാണ് സർക്കാർ പദ്ധതികളിലെ കള്ളപ്പണ, ബിനാമി, കോഴയിടപാടുകൾ ഇ.ഡി കോടതിയെ അറിയിക്കുക കൂടെ ചെയ്തത് . വടക്കാഞ്ചേരിയിലേതു പോലെ, വിദേശസഹായത്തോടെ നിരവധി ഫ്ലാറ്റ് സമുച്ചയമുണ്ടാക്കാൻ ശിവശങ്കറും സ്വപ്നയും പദ്ധതിയിട്ടെന്നും കണ്ടെത്തി. സർക്കാർ നയങ്ങളെക്കുറിച്ചല്ല, പദ്ധതികളിലെ അനധികൃത ഇടപാടുകളെക്കുറിച്ചാണ് അന്വേഷണമെന്ന് ഇ.ഡി വ്യക്തമാക്കുന്നു. നിരവധി ബിനാമി കരാറുകളുണ്ടായി. ഇത് തെളിയിക്കാനാണ് രേഖകൾ ആവശ്യപ്പെട്ടത്. പ്രിവൻഷൻ ഒഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം കള്ളപ്പണ, ബിനാമി ഇടപാടുകൾ അന്വേഷിക്കാൻ വിപുലമായ അധികാരമാണ് ഇ.ഡിക്കുള്ളത്. ഇ.ഡി ആവശ്യപ്പെടുന്ന രേഖകൾ നൽകാതിരിക്കാൻ ചീഫ്സെക്രട്ടറിക്കാവില്ല.കൊച്ചി സ്‌മാർട്ട്സിറ്റി വികസനത്തിന് യു.എ.ഇയിലെ കമ്പനികളുമായുള്ള 4000 കോടിയുടെ ഇടപാടുകൾക്ക് സ്വപ്നാസുരേഷിനെ നിയോഗിച്ചതായി ശിവശങ്കറും, ഇടപെടലുകൾ എന്തൊക്കെയാണെന്ന് സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്. കെ-ഫോണിൽ ടെൻഡർ തുകയെക്കാൾ 49% കൂട്ടിയാണ് കരാർ നൽകിയത്.
https://www.facebook.com/Malayalivartha