Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ ചതിച്ചതാ.. അന്ന് പെട്ടെന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞു: ആ വലിയ രഹസ്യം വെളിപ്പെടുത്തി; തുറന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂർ

26 NOVEMBER 2020 04:07 PM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായിട്ടായിരുന്നു ഫുട്ബോൾ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ആ വാർത്ത കേട്ടത്.ഫുടബോൾ ഇതിഹാസം മറഡോണയുടെ വിയോഗ വാർത്ത ഇപ്പോഴും ആർക്കും വിശ്വസിക്കാൻ കഴിയില്ല. അദ്ദേഹത്തെ കുറച്ചുള്ള ഓർമ്മകൾ പങ്കു വയ്ക്കുകയാണ് എല്ലാവരും. വിടപറഞ്ഞ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ മറഡോണയെ കുറിച്ചുള്ള വ്യക്തിപരമായ നിമിഷങ്ങളാണ് ബോബി ചെമ്മണ്ണൂർ പങ്കുവയ‌്ക്കുന്നത്. സമ്പാദ്യമായി ഒന്നുംതന്നെ അദ്ദേഹം ശേഖരിച്ചുവച്ചിട്ടില്ല എന്നദ്ദേഹം പറഞ്ഞു. നിരവധിപേർ മറഡോണയെ ലക്ഷങ്ങൾ കബളിപ്പിച്ചിട്ടുണ്ടെന്നും ബോബി വെളിപ്പെടുത്തുകയാണ്.

'മറഡോണയുമായിട്ട് വളരെ അടുപ്പമാണ് അദ്ദേഹത്തിന് ഉള്ളത്. അദ്ദേഹം എന്റെ ബ്രാൻഡ് അംബാസിഡറും ക്ളോസ് ഫ്രണ്ടുമാണ്. മാദ്ധ്യമങ്ങളിലൊക്കെ അസുഖം ഭേദമായി എന്നാണ് വാർത്ത വന്നത്. എന്നാൽ അദ്ദേഹവുമായി അടുത്തു നിൽക്കുന്നവരെ വിളിച്ചിരുന്നു. സംസാരത്തിൽ കുറേശ്ശേ അപ്‌നോർമാലിറ്റി ഉണ്ടെന്നാണ് അവർ അറിയിച്ചത്. അധികം ആരോടും പറയാത്ത വലിയൊരു സീക്രട്ട് മറഡോണ ഒരിക്കൽ തന്നോട് പറഞ്ഞിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു. അൺടോൾഡ് സ്‌റ്റോറിഎന്ന് തരത്തിൽ ഒന്ന്. അത് എന്താണ് എന്നദ്ദേഹം വ്യക്തമാക്കി

ഭക്ഷണം കഴിച്ച് രണ്ടെണ്ണം അടിച്ചിരിക്കുന്ന സമയത്ത് കാര്യങ്ങൾ പറഞ്ഞുവരവെ പുള്ളി പെട്ടെന്നങ്ങ് പൊട്ടിക്കരഞ്ഞു. അതിനു കാരണം എന്താണെന്നു പറഞ്ഞാൽ, ഡ്രഗ്‌സ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 94 വേൾഡ് കപ്പിൽ പുള്ളിക്ക് തുടർന്ന് കളിക്കാൻ പറ്റീല്ലല്ലോ? സത്യത്തിൽ അത് മറഡോണ അറിഞ്ഞ കാര്യമായിരുന്നില്ല. അദ്ദേഹത്തെ ഫുഡ്ബോൾ ലോബി ചതിച്ചതാണ്. തള്ളവിരൽ പഴുത്ത് കെട്ടിവിച്ചിരിക്കുകയായിരുന്നു. അതിനു മരുന്ന് കൊടുത്തപ്പോൾ, ഒരു വ്യക്തി ബാൻഡ് ആയിട്ടുള്ള മയക്കുമരുന്ന് ചേർത്ത് കൊടുക്കുകയായിരുന്നു. ഇന്നും ഇടയ‌്ക്കിടെ കള്ളുകുടിച്ചിരിക്കുമ്പോൾ എന്നോട് പറയും, 'ബോബി എന്നെ അവർ ചീറ്റ് ചെയ്‌തതാണ്. ഐം സ്ട്രെയിറ്റ് ഫോർവേർഡ്'.


ചെറിയ കുട്ടികളുടെത് പോലുള്ള സംസാരവും രീതിയുമായിരുന്നു മറഡോണയുടെത്. ലോകത്ത് നുണപറയാത്ത വ്യക്തിയായി കണ്ടിട്ടുള്ളത് മറഡോണയെ മാത്രമാണ്. സ്വത്തുക്കൾ ഒന്നും പുള്ളി ഉണ്ടാക്കിയിട്ടില്ല. കിട്ടുന്നതൊക്കെ ചിലവാക്കും. കൂടെയുള്ളവർക്ക് കുറേ കൊടുക്കും. ചിലതൊക്കെ അടുപ്പക്കാരായി നടിക്കുന്നവർ‌ കട്ടുകൊണ്ടുംപോകും. പ്രതിഫലം മറഡോണ വാങ്ങുന്നത് ചെക്കായിട്ടൊന്നുമല്ല, കാശ് ആയിട്ടാണ്. വാങ്ങിച്ചിട്ട് അതൊരു അലമാരയിൽ കൊണ്ട് പൂട്ടിവയ‌്ക്കും, എവിടെയാണോ അവിടെ. അത് ഏതുരാജ്യത്തെ ഏതുഹോട്ടലിലുമാകാം. ഒരുപാട് ലക്ഷങ്ങൾ കട്ടുകൊണ്ട് പോയിട്ടുണ്ട്. സമ്പാദിക്കണമെന്ന ചിന്തയേ മറഡോണയ‌്ക്ക് ഉണ്ടായിരുന്നില്ല'. ഇങ്ങനെ അദ്ദേഹത്തിന് ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ബോബി ചെമ്മണ്ണൂർ അതേ സമയം കേരളത്തിന് അദ്ദേഹത്തെക്കുറിച്ച് ഒരു പിടി നല്ല ഓർമ്മകൾ ആണുള്ളത്...


പന്ത് കളിച്ചും നൃത്തം ചെയ്തും വായുവിൽ ചുംബനങ്ങളെറിഞ്ഞുമുള്ള ആ നിമിഷങ്ങൾ നിന്റെ ആർക്ക് മറക്കാനാകില്ല. അതിനൊടുവിൽ മൈതാനവും പന്തുമായി രൂപംമാറിയെത്തിയ കേക്ക് മുറിച്ചൊരു പിറന്നാൾ. 2012-ൽ കേരളത്തിലെത്തിയ മാറഡോണ വേറിട്ടൊരു ജന്മദിനാഘോഷം നടത്തിയാണ് നാട്ടിലേക്ക് പറന്നത്. മാറഡോണയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത പിറന്നാൾ ആഘോഷം കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് നടന്നത്. പിറന്നാൾ ദിനത്തിന് ആറ് ദിവസം മുമ്പാണ് ചടങ്ങ് നടന്നത്. ചെമ്മണൂർ ജൂവലറിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ആഘോഷം സംഘടിപ്പിച്ചത്. പിറന്നാൾ നടത്തുമെന്ന് സംഘാടകർ വ്യക്തമാക്കിയിരുന്നെങ്കിലും അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നു. താരത്തിന്റെ മാറിമറിയുന്ന സ്വഭാവംതന്നെ കാരണം. എന്നാൽ മാസ്മരികാന്തരീക്ഷത്തിൽ അലിഞ്ഞുചേർന്ന മാറഡോണ സമ്മതം മൂളിയതോടെ ആഘോഷം ഗംഭീരമായി നടന്നു. മാറഡോണയുടെ സ്റ്റേഡിയത്തിലേക്കുള്ള വരവും ആഘോഷവുമെല്ലാം നാടകീയമായിരുന്നു. ഇതിഹാസതാരം വരുമെന്നറിഞ്ഞതോടെ പുലർച്ചെ നാല് മണിയോടെതന്നെ സ്റ്റേഡിയം നിറഞ്ഞിരുന്നു. പൊരിവെയിലിൽ മണിക്കൂറുകളോളം താരത്തിനായി കാത്തിരുന്ന കാണിക്കൂട്ടം ഇളകിമറിഞ്ഞു. ഡീഗോ വിളികൾ മുഴങ്ങി കേട്ടു. എന്നും ആരാധകരാൽ ഉത്തേജിതനായിരുന്ന മാറഡോണ ഗൗരവം വിട്ട് ആവേശഭരിതനായി. ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരിക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.

വേദിവിടുന്നതിന് തൊട്ടുമുമ്പായിട്ടാണ് വലിയ ഫുട്ബോൾ മൈതാനവും പന്തും ലോകകപ്പുമുള്ള കേക്ക് താരത്തിന് മുന്നിലെത്തിയത്.പിണറായി വിജയനെയും കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെയും എം.എൽ.എ. എ.പി. അബ്ദുള്ളക്കുട്ടിയെയും ബോബി ചെമ്മണൂരിനെയും യു. ഷറഫലിയെയും ചേർത്തുനിർത്തി മാറഡോണ കേക്കുമുറിച്ചു. മൈതാനത്തിൽനിന്ന് 'ഹാപ്പി ബർത്ത് ഡേ ഡീഗോ' മുഴങ്ങിക്കൊണ്ടിരുന്നു. ഇരുകൈയുകളുമുയർത്തി ഡീഗോ തിരിച്ചുപറഞ്ഞു 'വിവാ ഇന്ത്യ, വിവാ ഇന്ത്യ, ഐ ലവ് കേരള'എന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (47 minutes ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (2 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (2 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (3 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (4 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (4 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (5 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (5 hours ago)

CLOUD BURST മേഘസ്ഫോടനം  (5 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (5 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (5 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (5 hours ago)

Malayali Vartha Recommends