Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..


മോദിക്കരികിൽ 'പെപ്പര്‍ സ്‌പ്രേ 'കുതിച്ചെത്തിയ യുവാവിനെ വളഞ്ഞ് SPG, എല്ലാവരും ഞെട്ടി..!സ്‌പ്രേ കുപ്പി ബോംബ് സ്‌ക്വാഡ് കണ്ടെത്തി..കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി..


തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത.. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത..


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ

എന്നെ ചതിച്ചതാ.. അന്ന് പെട്ടെന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞു: ആ വലിയ രഹസ്യം വെളിപ്പെടുത്തി; തുറന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂർ

26 NOVEMBER 2020 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല

അപ്രതീക്ഷിതമായിട്ടായിരുന്നു ഫുട്ബോൾ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ആ വാർത്ത കേട്ടത്.ഫുടബോൾ ഇതിഹാസം മറഡോണയുടെ വിയോഗ വാർത്ത ഇപ്പോഴും ആർക്കും വിശ്വസിക്കാൻ കഴിയില്ല. അദ്ദേഹത്തെ കുറച്ചുള്ള ഓർമ്മകൾ പങ്കു വയ്ക്കുകയാണ് എല്ലാവരും. വിടപറഞ്ഞ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ മറഡോണയെ കുറിച്ചുള്ള വ്യക്തിപരമായ നിമിഷങ്ങളാണ് ബോബി ചെമ്മണ്ണൂർ പങ്കുവയ‌്ക്കുന്നത്. സമ്പാദ്യമായി ഒന്നുംതന്നെ അദ്ദേഹം ശേഖരിച്ചുവച്ചിട്ടില്ല എന്നദ്ദേഹം പറഞ്ഞു. നിരവധിപേർ മറഡോണയെ ലക്ഷങ്ങൾ കബളിപ്പിച്ചിട്ടുണ്ടെന്നും ബോബി വെളിപ്പെടുത്തുകയാണ്.

'മറഡോണയുമായിട്ട് വളരെ അടുപ്പമാണ് അദ്ദേഹത്തിന് ഉള്ളത്. അദ്ദേഹം എന്റെ ബ്രാൻഡ് അംബാസിഡറും ക്ളോസ് ഫ്രണ്ടുമാണ്. മാദ്ധ്യമങ്ങളിലൊക്കെ അസുഖം ഭേദമായി എന്നാണ് വാർത്ത വന്നത്. എന്നാൽ അദ്ദേഹവുമായി അടുത്തു നിൽക്കുന്നവരെ വിളിച്ചിരുന്നു. സംസാരത്തിൽ കുറേശ്ശേ അപ്‌നോർമാലിറ്റി ഉണ്ടെന്നാണ് അവർ അറിയിച്ചത്. അധികം ആരോടും പറയാത്ത വലിയൊരു സീക്രട്ട് മറഡോണ ഒരിക്കൽ തന്നോട് പറഞ്ഞിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു. അൺടോൾഡ് സ്‌റ്റോറിഎന്ന് തരത്തിൽ ഒന്ന്. അത് എന്താണ് എന്നദ്ദേഹം വ്യക്തമാക്കി

ഭക്ഷണം കഴിച്ച് രണ്ടെണ്ണം അടിച്ചിരിക്കുന്ന സമയത്ത് കാര്യങ്ങൾ പറഞ്ഞുവരവെ പുള്ളി പെട്ടെന്നങ്ങ് പൊട്ടിക്കരഞ്ഞു. അതിനു കാരണം എന്താണെന്നു പറഞ്ഞാൽ, ഡ്രഗ്‌സ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 94 വേൾഡ് കപ്പിൽ പുള്ളിക്ക് തുടർന്ന് കളിക്കാൻ പറ്റീല്ലല്ലോ? സത്യത്തിൽ അത് മറഡോണ അറിഞ്ഞ കാര്യമായിരുന്നില്ല. അദ്ദേഹത്തെ ഫുഡ്ബോൾ ലോബി ചതിച്ചതാണ്. തള്ളവിരൽ പഴുത്ത് കെട്ടിവിച്ചിരിക്കുകയായിരുന്നു. അതിനു മരുന്ന് കൊടുത്തപ്പോൾ, ഒരു വ്യക്തി ബാൻഡ് ആയിട്ടുള്ള മയക്കുമരുന്ന് ചേർത്ത് കൊടുക്കുകയായിരുന്നു. ഇന്നും ഇടയ‌്ക്കിടെ കള്ളുകുടിച്ചിരിക്കുമ്പോൾ എന്നോട് പറയും, 'ബോബി എന്നെ അവർ ചീറ്റ് ചെയ്‌തതാണ്. ഐം സ്ട്രെയിറ്റ് ഫോർവേർഡ്'.


ചെറിയ കുട്ടികളുടെത് പോലുള്ള സംസാരവും രീതിയുമായിരുന്നു മറഡോണയുടെത്. ലോകത്ത് നുണപറയാത്ത വ്യക്തിയായി കണ്ടിട്ടുള്ളത് മറഡോണയെ മാത്രമാണ്. സ്വത്തുക്കൾ ഒന്നും പുള്ളി ഉണ്ടാക്കിയിട്ടില്ല. കിട്ടുന്നതൊക്കെ ചിലവാക്കും. കൂടെയുള്ളവർക്ക് കുറേ കൊടുക്കും. ചിലതൊക്കെ അടുപ്പക്കാരായി നടിക്കുന്നവർ‌ കട്ടുകൊണ്ടുംപോകും. പ്രതിഫലം മറഡോണ വാങ്ങുന്നത് ചെക്കായിട്ടൊന്നുമല്ല, കാശ് ആയിട്ടാണ്. വാങ്ങിച്ചിട്ട് അതൊരു അലമാരയിൽ കൊണ്ട് പൂട്ടിവയ‌്ക്കും, എവിടെയാണോ അവിടെ. അത് ഏതുരാജ്യത്തെ ഏതുഹോട്ടലിലുമാകാം. ഒരുപാട് ലക്ഷങ്ങൾ കട്ടുകൊണ്ട് പോയിട്ടുണ്ട്. സമ്പാദിക്കണമെന്ന ചിന്തയേ മറഡോണയ‌്ക്ക് ഉണ്ടായിരുന്നില്ല'. ഇങ്ങനെ അദ്ദേഹത്തിന് ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ബോബി ചെമ്മണ്ണൂർ അതേ സമയം കേരളത്തിന് അദ്ദേഹത്തെക്കുറിച്ച് ഒരു പിടി നല്ല ഓർമ്മകൾ ആണുള്ളത്...


പന്ത് കളിച്ചും നൃത്തം ചെയ്തും വായുവിൽ ചുംബനങ്ങളെറിഞ്ഞുമുള്ള ആ നിമിഷങ്ങൾ നിന്റെ ആർക്ക് മറക്കാനാകില്ല. അതിനൊടുവിൽ മൈതാനവും പന്തുമായി രൂപംമാറിയെത്തിയ കേക്ക് മുറിച്ചൊരു പിറന്നാൾ. 2012-ൽ കേരളത്തിലെത്തിയ മാറഡോണ വേറിട്ടൊരു ജന്മദിനാഘോഷം നടത്തിയാണ് നാട്ടിലേക്ക് പറന്നത്. മാറഡോണയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത പിറന്നാൾ ആഘോഷം കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് നടന്നത്. പിറന്നാൾ ദിനത്തിന് ആറ് ദിവസം മുമ്പാണ് ചടങ്ങ് നടന്നത്. ചെമ്മണൂർ ജൂവലറിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ആഘോഷം സംഘടിപ്പിച്ചത്. പിറന്നാൾ നടത്തുമെന്ന് സംഘാടകർ വ്യക്തമാക്കിയിരുന്നെങ്കിലും അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നു. താരത്തിന്റെ മാറിമറിയുന്ന സ്വഭാവംതന്നെ കാരണം. എന്നാൽ മാസ്മരികാന്തരീക്ഷത്തിൽ അലിഞ്ഞുചേർന്ന മാറഡോണ സമ്മതം മൂളിയതോടെ ആഘോഷം ഗംഭീരമായി നടന്നു. മാറഡോണയുടെ സ്റ്റേഡിയത്തിലേക്കുള്ള വരവും ആഘോഷവുമെല്ലാം നാടകീയമായിരുന്നു. ഇതിഹാസതാരം വരുമെന്നറിഞ്ഞതോടെ പുലർച്ചെ നാല് മണിയോടെതന്നെ സ്റ്റേഡിയം നിറഞ്ഞിരുന്നു. പൊരിവെയിലിൽ മണിക്കൂറുകളോളം താരത്തിനായി കാത്തിരുന്ന കാണിക്കൂട്ടം ഇളകിമറിഞ്ഞു. ഡീഗോ വിളികൾ മുഴങ്ങി കേട്ടു. എന്നും ആരാധകരാൽ ഉത്തേജിതനായിരുന്ന മാറഡോണ ഗൗരവം വിട്ട് ആവേശഭരിതനായി. ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരിക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.

വേദിവിടുന്നതിന് തൊട്ടുമുമ്പായിട്ടാണ് വലിയ ഫുട്ബോൾ മൈതാനവും പന്തും ലോകകപ്പുമുള്ള കേക്ക് താരത്തിന് മുന്നിലെത്തിയത്.പിണറായി വിജയനെയും കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെയും എം.എൽ.എ. എ.പി. അബ്ദുള്ളക്കുട്ടിയെയും ബോബി ചെമ്മണൂരിനെയും യു. ഷറഫലിയെയും ചേർത്തുനിർത്തി മാറഡോണ കേക്കുമുറിച്ചു. മൈതാനത്തിൽനിന്ന് 'ഹാപ്പി ബർത്ത് ഡേ ഡീഗോ' മുഴങ്ങിക്കൊണ്ടിരുന്നു. ഇരുകൈയുകളുമുയർത്തി ഡീഗോ തിരിച്ചുപറഞ്ഞു 'വിവാ ഇന്ത്യ, വിവാ ഇന്ത്യ, ഐ ലവ് കേരള'എന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (52 minutes ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (1 hour ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (1 hour ago)

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍  (2 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.  (2 hours ago)

വയനാട് ദുരന്ത പുന:രധിവാസം; രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു; കോൺഗ്രസ് സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (3 hours ago)

ഇറാനിൽ 'നരകം' പെയ്തിറങ്ങി നട്ടെല്ലുണ്ടെഡാ ടെഹ്‌റാനില്‍ കയറി പൈലറ്റിനെ തൂക്കി അമേരിക്കയ്ക്ക് HAPPY EASTER  (3 hours ago)

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്  (3 hours ago)

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിക്കുന്നു; ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (3 hours ago)

സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഓടിവന്ന കുഞ്ഞിനോട് ഭരണാധികാരി പറഞ്ഞത്...! ഷെയ്ഖ് മുഹമ്മദ് ദേ പിന്നെയും  (3 hours ago)

നേമം മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക പര്യടന പരിപാടിക്ക് തുടക്കം; സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും മണ്ഡലത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും ജ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 19 കേസുകള്‍  (3 hours ago)

10 വർഷത്തെ ഇരുണ്ടൊരു കാലഘട്ടത്തിൽ നിന്ന് കേരളത്തിന്റെ മോചനമാണിത്; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നാടിന് പ്രയോജനകരമായ ഒരു പദ്ധതിയും നടപ്പാക്കാത്ത ഒരു സർക്കാരിനെ വീണ്ടും ജനങ്ങൾ തിരഞ്ഞെടുക്കാൻ വിഡ്ഢികളല  (3 hours ago)

സര്‍ക്കാരിന് എതിരായ അതിശക്തമായ പ്രതിഷേധവും യു.ഡി.എഫിനെ കുറിച്ചുള്ള പ്രതീക്ഷകളും ജനങ്ങള്‍ക്കിടയിലുണ്ട്; . യു.ഡി.എഫ് അധികാരത്തില്‍ എത്തുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

ആകെ വോട്ടുകളിൽ 96 ശതമാനം വോട്ടുകളും പോൾ ചെയ്തു; തിരുവനന്തപുരം ജില്ലയിൽ ഹോം വോട്ടിംഗിൽ മികച്ച പങ്കാളിത്തമുണ്ടായതായി ജില്ലാ കളക്ടർ  (4 hours ago)

Malayali Vartha Recommends