Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

പൊതുഖജനാവില്‍ നിന്നും ചെലവഴിച്ചത് 1.19 കോടി രൂപ; എന്നിട്ടും സി.ബി.ഐ അന്വേഷണം തടയാന്‍ സാധിച്ചില്ല; പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കുന്ന കൊലപാതകത്തില്‍ സി.ബി.ഐ വന്നാല്‍ എന്താപ്രശ്‌നം; സാമ്പത്തിക പ്രതിസന്ധികാലത്തെ ധൂര്‍ത്ത്

02 DECEMBER 2020 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

ആനന്ദിന്റെ ആത്മഹത്യക്ക് മുന്പ് വീട്ടിൽ അവർ വന്നു..? ഫോണിൽ തെളിവ്.!ഒറ്റയൊരണ്ണത്തിനെയും വീടിന്റെ പരിസരത്ത് അടുപ്പിക്കുന്നില്ല

ആലുവയിൽ നമ്പർ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാൻ ശ്രമിക്കവെ പൊലീസുകാരന് പരുക്ക്...

അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റം... സ്വതന്ത്ര പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം

  സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകയുടെ ആത്മഹത്യയ്ക്ക് ശ്രമം... യുവതി അപകടനില തരണം ചെയ്തു

ശബരിമല നടതുറക്കുന്ന ഇന്ന് വൈകുന്നേരം 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തിമാർ സ്ഥാനമേൽക്കും

പാര്‍ട്ടിക്ക് പങ്കില്ല പക്ഷേ സി.ബി.ഐ വേണ്ട ഇതാണ് പെരിയ ഇരട്ടക്കൊലപാതകക്കേസിലും ഷുഹൈബ് വധക്കേസിലും സി.പി.എമ്മിന്റെ നിലപാട്. ഈ നിലപാടിന്റെ വസ്തുത സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ഈ കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും ചിലവഴിച്ചത് ഒരു കോടി 19 ലക്ഷം രൂപയാണ്. 

എന്നിട്ടും സി.ബി.ഐ അന്വേഷണത്തിനെ തടയിടാന്‍ സാധിക്കാതിരുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേസ് ഡയറി എത്രയും വേഗം സി.ബി.ഐക്കു കൈമാറാന്‍ ജസ്റ്റിസ് എല്‍. നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പോലീസിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

പെരിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിനെതിരേ വാദിക്കാന്‍ 88 ലക്ഷം രൂപ മുടക്കി സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരെ കൊണ്ടുവന്നതു വന്‍വിവാദമായിരുന്നു.

ഇതിനെതിരേ യു.ഡി.എഫും ബി.ജെ.പിയുമടക്കം പ്രതിഷേധമുയര്‍ത്തിയെങ്കിലും സര്‍ക്കാര്‍ വകവച്ചില്ല. ഫീസിനു പുറമേ അഭിഭാഷകര്‍ക്കു താമസസൗകര്യം ഭക്ഷണം എന്നിവയ്ക്കായും നികുതിപ്പണം പൊടിച്ചു.

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുെഹെബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ. അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ മുടക്കിയത് 56.4 ലക്ഷം രൂപയാണ്. ഈ കേസില്‍ ഹാജരായതു സീനിയര്‍ ഗവ. പ്ലീഡര്‍മാരായ പി. നാരായണന്‍, സുമന്‍ ചക്രവര്‍ത്തി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അമരേന്ദ്ര ശരണ്‍, വിജയ് ഹന്‍സാരിയ, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരാണ്.

കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്കു കൈമാറിയ ഹൈക്കോടതി വിധിക്കെതിരേ ഒന്നരമണിക്കൂറോളം നീണ്ട വാദത്തിനൊടുവിലായിരുന്നു സുപ്രീം കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്.

കേസ് സി.ബി.ഐക്കു വിടാന്‍ 2019 ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ഓഗസ്റ്റ് 25-നു ഡിവിഷന്‍ ബെഞ്ച് തള്ളിയതിനേത്തുടര്‍ന്നാണു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2019 ഫെബ്രുവരി 17-നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സി.പി.എം. പ്രവര്‍ത്തകരായ 14 പേരെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു.

ഹൈക്കോടതി വിധിക്കു പിന്നാലെ സി.ബി.ഐ. 2019 ഒക്ടോബറില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ല. കേസ് ഡയറി ആവശ്യപ്പെട്ട് ഡി. വൈ.എസ്.പി. മുതല്‍ ഡി.ജി.പി. വരെയുള്ള ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പോലീസ് നല്‍കിയില്ലെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ചില കണ്ടെത്തലുകള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നതായി സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. പോലീസ് അന്വേഷണത്തെക്കുറിച്ചു പരാതികളുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ പോരായ്മയുണ്ടെങ്കില്‍ തുടരന്വേഷണം നിര്‍ദേശിക്കേണ്ടതു വിചാരണക്കോടതിയാണെന്നും സര്‍ക്കാര്‍ വാദിച്ചു.

കേസില്‍ പോലീസ് അന്വേഷണം മികവുറ്റതാണ്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു. സി.ബി.ഐ. അന്വേഷണം പോലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. സി.ബി.ഐ. അന്വേഷണത്തിലൂടെയേ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയൂവെന്ന് ഇരകളുടെ മാതാപിതാക്കള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയും അഡ്വ. എം.ആര്‍. രമേശ്ബാബുവും മറുവാദമുന്നയിച്ചു.

വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ലെന്നും അന്വേഷണം സി.ബി.ഐക്കു കൈമാറിയതിനു ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ ബോധ്യപ്പെട്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അന്വേഷണം സി.ബി.ഐക്കു കൈമാറിയതു പോലീസിന്റെ കഴിവുകേടായി കണേണ്ടതില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. സി.ബി.ഐ. അന്വേഷണമാരംഭിച്ചതിനാല്‍ കേസ് രേഖകള്‍ കൈമാറാനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോടു കോടതി നിര്‍േദശിച്ചു.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിന് കനത്ത പ്രഹരമാകുകയാണ് കോടതി വിധി. അണികളെയും അനുഭാവികളെയും പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ പാടുപെടുന്ന സി.പി.എമ്മിനെ സംബന്ധിച്ച് ന്യായീകരണം അത്ര എളുപ്പമല്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്തും പൊതുഖനാവ് ധൂര്‍ത്തടിച്ചതിന് പൊതുജനത്തോട് വിശദീകരണം നല്‍കാനും സര്‍ക്കാന് ബാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദിന്റെ ആത്മഹത്യക്ക് മുന്പ് വീട്ടിൽ അവർ വന്നു..? ഫോണിൽ തെളിവ്.!ഒറ്റയൊരണ്ണത്തിനെയും വീടിന്റെ പരിസരത്ത് അടുപ്പിക്കുന്നില്ല  (1 minute ago)

ബൈക്കിലെത്തിയ യുവാവിനെ പിടികൂടാൻ ശ്രമിക്കവെ  (13 minutes ago)

വനിതാ ജയിൽ മാറ്റി സ്ഥാപിക്കാനുള്ള...  (54 minutes ago)

ബിജെപി പ്രവര്‍ത്തകയുടെ ആത്മഹത്യയ്ക്ക് ശ്രമം  (1 hour ago)

മേൽശാന്തിമാർ സ്ഥാനമേൽക്കും  (1 hour ago)

എസ്എച്ച്ഒയെ ജീവനൊടുക്കിയ നിലയില്‍...  (1 hour ago)

ഇന്ന് രാവിലെ എട്ടു മുതൽ 12വരെ തൈക്കാട് ഭാരത് ഭവനിൽ  (1 hour ago)

ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി... ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്  (2 hours ago)

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (2 hours ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (2 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ  (2 hours ago)

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല  (2 hours ago)

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (10 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (10 hours ago)

Malayali Vartha Recommends