Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോടതിയിലും മൂന്നാംകണ്ണ്... കേരളത്തിലെ സകല അഭിമാന വികസന പദ്ധതികളിലും കൈവച്ച എം. ശിവശങ്കര്‍ ഹൈക്കോടതിയിലും കൈവച്ചെന്ന് റിപ്പോര്‍ട്ട്; ഹൈക്കോടതിയിലെ ഐടി ടീം നിയമനത്തില്‍ ശിവശങ്കര്‍ ഇടപെട്ടുവെന്ന് സൂചന; കേന്ദ്ര അന്വേഷ ഏജന്‍സികള്‍ കണ്ണു തുറന്നപ്പോള്‍ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍

11 DECEMBER 2020 08:22 AM IST
മലയാളി വാര്‍ത്ത

മനുഷ്യന് സാധാരണ രണ്ട് കണ്ണാണുകളാണുള്ളത്. മൂന്നാമത്തെ കണ്ണാണ് ഡിജിറ്റല്‍ കണ്ണ്. ആ കണ്ണിലൂടെ ലോകത്തെവിടെയുള്ള കാര്യങ്ങള്‍ അറിയാനും ഇടപെടലുകള്‍ നടത്താനും കഴിയും. ആയൊരു മൂന്നാം കണ്ണ് ഡിജിറ്റല്‍ തെളിവുകളായി അന്വേഷണ സംഘം കണ്ടെത്തിയതോടെ പലരും പെട്ടു പോയിരിക്കുകയാണ്. സര്‍ക്കാര്‍ മുന്‍ ഐടി സെക്രട്ടറിയായ എം ശിവശങ്കര്‍ സര്‍ക്കാരിന്റെ എല്ലാ അഭിമാന പദ്ധതികളിലും കൈ വച്ചിട്ടുണ്ട്. അതിന് പിന്നാലെ ഹൈക്കോടതിയിലും കൈവച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന എം.ശിവശങ്കര്‍ ചുമതലകള്‍ വഹിച്ചിരുന്ന കാലത്തെ മുഴുവന്‍ കരാര്‍ നിയമനങ്ങളും പരിശോധിക്കുന്നതിനിടയിലാണു ഹൈക്കോടതിയിലെ തന്ത്രപ്രധാനമായ ഐടി നിയമനങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പെട്ടത്. ഇതന്വേഷിച്ചപ്പോള്‍ വലിയ വിവരങ്ങളാണ് ലഭിച്ചത്.

ഹൈക്കോടതിയിലെ ഹൈ ലെവല്‍ ഐടി ടീമിന്റെ നിയമനം കരാറടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്ക് ആകാമെന്നു നിര്‍ദേശിച്ചത് ശിവശങ്കറാണെന്നു നിയമനത്തിന്റെ സ്ഥിതി വിവരങ്ങള്‍ സംബന്ധിച്ചു ചീഫ് ജസ്റ്റിസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) പ്രതിനിധികളെ പൂര്‍ണമായി ഒഴിവാക്കിയ 3 അംഗ ഇന്റര്‍വ്യൂ ബോര്‍ഡിലേക്കു സര്‍ക്കാര്‍ പ്രതിനിധികളെ ശുപാര്‍ശ ചെയ്തതും ശിവശങ്കറാണെന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈ ലെവല്‍ ഐടി ടീമിന്റെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമാണ് ഐടി ടീമിന്റെ നിയമനം സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് തയാറാക്കിയത്.

നിയമന നടപടികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാരിനു മുന്‍തൂക്കമുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതു ഭരണഘടനയുടെ 229-ാം അനുഛേദത്തിന്റെ ലംഘനമാണെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ മുഴുവന്‍ ഹൈക്കോടതികളുടെയും കംപ്യൂട്ടര്‍വല്‍ക്കരണത്തിനു നേതൃത്വം നല്‍കുന്ന എന്‍ഐസിക്കു കേരള ഹൈക്കോടതിയുടെ ഐടി അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വൈദഗ്ധ്യമില്ലെന്നു ഹൈക്കോടതിയെ അറിയിച്ചതു എം.ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സംസ്ഥാന ഐടി വകുപ്പാണ്. മഹനീയമായ കോടതിയിലും ശിവശങ്കറിന്റെ ഇടപെടല്‍ കടുവയെ കിടുവ പിടിച്ചതു പോലെയായി.

ഹൈക്കോടതിയിലെ ഹൈ ലെവല്‍ ഐടി ടീമിന്റെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനു മുന്‍തൂക്കമുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതു ഭരണഘടനാ വിരുദ്ധമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നക്. ഹൈക്കോടതികളിലെ നിയമനാധികാരം ഹൈക്കോടതികള്‍ക്കു നല്‍കുന്നതാണ് 229-ാം വകുപ്പ്. മറ്റൊരു ഭരണഘടനാ സ്ഥാപനമായ പിഎസ്‌സി നടത്തിയിരുന്ന മുന്‍സിഫ്, മജിസ്‌ട്രേട്ട് നിയമനം പോലും ഹൈക്കോടതി ഏറ്റെടുത്തത് ഇതിന്റെ ഭാഗമാണ്.

അഞ്ചംഗ ഐടി ടീമിന്റെ നിയമനത്തില്‍ ഹൈക്കോടതിയുടെ അധികാരത്തില്‍ വെള്ളംചേര്‍ത്ത് 3 അംഗ ഇന്റര്‍വ്യൂ ബോര്‍ഡില്‍ 2 സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയാണ് ഉള്‍പ്പെടുത്തിയത്. രാജ്യത്തെ മുഴുവന്‍ ഹൈക്കോടതികളുടെയും കംപ്യൂട്ടര്‍വല്‍ക്കരണത്തിനു നേതൃത്വം നല്‍കുന്ന നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ പ്രതിനിധികളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ല.

ഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനം സംബന്ധിച്ചു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിനു വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പി.ടി.തോമസ് എംഎല്‍എയും രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ജോലി ചെയ്യുന്ന 5 പേരുടെ നിയമനം സംബന്ധിച്ചു രാജ്യത്തെ ഒരു സൈബര്‍ സുരക്ഷാ വിഭാഗവും പരിശോധന നടത്തിയിട്ടില്ലെന്നു വ്യക്തമാകുന്ന മറുപടിയാണു ലഭിച്ചത്. ശിവശങ്കര്‍ മലപ്പുറം കലക്ടറായിരിക്കെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബത്തിലെ അംഗം തന്നെ ഐടി ടീം തലവനായി നിയോഗിക്കപ്പെട്ടതു പരിശോധിക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ തന്നെ കണ്ടെത്തലുകള്‍ വന്നത്.

 

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (6 hours ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (6 hours ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (6 hours ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (6 hours ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (6 hours ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (6 hours ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (7 hours ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (7 hours ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (9 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (9 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (9 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (9 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (13 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (13 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (13 hours ago)

Malayali Vartha Recommends