Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

കോടതിയിലും മൂന്നാംകണ്ണ്... കേരളത്തിലെ സകല അഭിമാന വികസന പദ്ധതികളിലും കൈവച്ച എം. ശിവശങ്കര്‍ ഹൈക്കോടതിയിലും കൈവച്ചെന്ന് റിപ്പോര്‍ട്ട്; ഹൈക്കോടതിയിലെ ഐടി ടീം നിയമനത്തില്‍ ശിവശങ്കര്‍ ഇടപെട്ടുവെന്ന് സൂചന; കേന്ദ്ര അന്വേഷ ഏജന്‍സികള്‍ കണ്ണു തുറന്നപ്പോള്‍ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍

11 DECEMBER 2020 08:22 AM IST
മലയാളി വാര്‍ത്ത

മനുഷ്യന് സാധാരണ രണ്ട് കണ്ണാണുകളാണുള്ളത്. മൂന്നാമത്തെ കണ്ണാണ് ഡിജിറ്റല്‍ കണ്ണ്. ആ കണ്ണിലൂടെ ലോകത്തെവിടെയുള്ള കാര്യങ്ങള്‍ അറിയാനും ഇടപെടലുകള്‍ നടത്താനും കഴിയും. ആയൊരു മൂന്നാം കണ്ണ് ഡിജിറ്റല്‍ തെളിവുകളായി അന്വേഷണ സംഘം കണ്ടെത്തിയതോടെ പലരും പെട്ടു പോയിരിക്കുകയാണ്. സര്‍ക്കാര്‍ മുന്‍ ഐടി സെക്രട്ടറിയായ എം ശിവശങ്കര്‍ സര്‍ക്കാരിന്റെ എല്ലാ അഭിമാന പദ്ധതികളിലും കൈ വച്ചിട്ടുണ്ട്. അതിന് പിന്നാലെ ഹൈക്കോടതിയിലും കൈവച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന എം.ശിവശങ്കര്‍ ചുമതലകള്‍ വഹിച്ചിരുന്ന കാലത്തെ മുഴുവന്‍ കരാര്‍ നിയമനങ്ങളും പരിശോധിക്കുന്നതിനിടയിലാണു ഹൈക്കോടതിയിലെ തന്ത്രപ്രധാനമായ ഐടി നിയമനങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പെട്ടത്. ഇതന്വേഷിച്ചപ്പോള്‍ വലിയ വിവരങ്ങളാണ് ലഭിച്ചത്.

ഹൈക്കോടതിയിലെ ഹൈ ലെവല്‍ ഐടി ടീമിന്റെ നിയമനം കരാറടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്ക് ആകാമെന്നു നിര്‍ദേശിച്ചത് ശിവശങ്കറാണെന്നു നിയമനത്തിന്റെ സ്ഥിതി വിവരങ്ങള്‍ സംബന്ധിച്ചു ചീഫ് ജസ്റ്റിസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) പ്രതിനിധികളെ പൂര്‍ണമായി ഒഴിവാക്കിയ 3 അംഗ ഇന്റര്‍വ്യൂ ബോര്‍ഡിലേക്കു സര്‍ക്കാര്‍ പ്രതിനിധികളെ ശുപാര്‍ശ ചെയ്തതും ശിവശങ്കറാണെന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈ ലെവല്‍ ഐടി ടീമിന്റെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമാണ് ഐടി ടീമിന്റെ നിയമനം സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് തയാറാക്കിയത്.

നിയമന നടപടികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാരിനു മുന്‍തൂക്കമുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതു ഭരണഘടനയുടെ 229-ാം അനുഛേദത്തിന്റെ ലംഘനമാണെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ മുഴുവന്‍ ഹൈക്കോടതികളുടെയും കംപ്യൂട്ടര്‍വല്‍ക്കരണത്തിനു നേതൃത്വം നല്‍കുന്ന എന്‍ഐസിക്കു കേരള ഹൈക്കോടതിയുടെ ഐടി അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വൈദഗ്ധ്യമില്ലെന്നു ഹൈക്കോടതിയെ അറിയിച്ചതു എം.ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സംസ്ഥാന ഐടി വകുപ്പാണ്. മഹനീയമായ കോടതിയിലും ശിവശങ്കറിന്റെ ഇടപെടല്‍ കടുവയെ കിടുവ പിടിച്ചതു പോലെയായി.

ഹൈക്കോടതിയിലെ ഹൈ ലെവല്‍ ഐടി ടീമിന്റെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനു മുന്‍തൂക്കമുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതു ഭരണഘടനാ വിരുദ്ധമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നക്. ഹൈക്കോടതികളിലെ നിയമനാധികാരം ഹൈക്കോടതികള്‍ക്കു നല്‍കുന്നതാണ് 229-ാം വകുപ്പ്. മറ്റൊരു ഭരണഘടനാ സ്ഥാപനമായ പിഎസ്‌സി നടത്തിയിരുന്ന മുന്‍സിഫ്, മജിസ്‌ട്രേട്ട് നിയമനം പോലും ഹൈക്കോടതി ഏറ്റെടുത്തത് ഇതിന്റെ ഭാഗമാണ്.

അഞ്ചംഗ ഐടി ടീമിന്റെ നിയമനത്തില്‍ ഹൈക്കോടതിയുടെ അധികാരത്തില്‍ വെള്ളംചേര്‍ത്ത് 3 അംഗ ഇന്റര്‍വ്യൂ ബോര്‍ഡില്‍ 2 സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയാണ് ഉള്‍പ്പെടുത്തിയത്. രാജ്യത്തെ മുഴുവന്‍ ഹൈക്കോടതികളുടെയും കംപ്യൂട്ടര്‍വല്‍ക്കരണത്തിനു നേതൃത്വം നല്‍കുന്ന നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ പ്രതിനിധികളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ല.

ഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനം സംബന്ധിച്ചു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിനു വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പി.ടി.തോമസ് എംഎല്‍എയും രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ജോലി ചെയ്യുന്ന 5 പേരുടെ നിയമനം സംബന്ധിച്ചു രാജ്യത്തെ ഒരു സൈബര്‍ സുരക്ഷാ വിഭാഗവും പരിശോധന നടത്തിയിട്ടില്ലെന്നു വ്യക്തമാകുന്ന മറുപടിയാണു ലഭിച്ചത്. ശിവശങ്കര്‍ മലപ്പുറം കലക്ടറായിരിക്കെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബത്തിലെ അംഗം തന്നെ ഐടി ടീം തലവനായി നിയോഗിക്കപ്പെട്ടതു പരിശോധിക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ തന്നെ കണ്ടെത്തലുകള്‍ വന്നത്.

 

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (5 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (6 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (9 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (9 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (10 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (10 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends