Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീറ്റിന്റെ കാര്യം  ഉറപ്പായില്ലെങ്കിലും മണ്ഡലത്തിൽ സജീവമായി നടൻ ധർമജൻ ബോൾഗാട്ടി... സീറ്റിനു വേണ്ടി ഔദ്യോഗികമായി ഒരു നേതാവിനെയും കണ്ടിട്ടില്ലെന്ന് ആവർത്തിച്ച് നടൻ...

11 FEBRUARY 2021 10:27 AM IST
മലയാളി വാര്‍ത്ത
പാർട്ടി എന്നോട് ബാലുശ്ശേരിയിൽ മത്സരിക്കാൻ പറഞ്ഞാൽ ഞാൻ മത്സരിക്കും ഇനിയിപ്പോ സ്ഥാനാർഥി അല്ലെങ്കിലും പ്രചാരണത്തിന് ഞാൻ സജീവമായി കാണും...   നമ്മളെ ഏവരെയും തമാശയുടെ മാലപടക്കം കോർത്തിണക്കി ചിരിയിൽ ആറാടിച്ചിട്ടുള്ള മലയാളികളുടെ പ്രിയതാരം ധർമജൻ ബോൾഗാട്ടിയുടെ വാക്കുകളാണിത്. സീറ്റിന്റെ കാര്യത്തിൽ ഉറപ്പില്ലെങ്കിലും ധര്‍മജന്‍ യു.ഡി.എഫ് പ്രചാരണത്തില്‍ സജീവമായി ഉണ്ടാകുമെന്ന് തറപ്പിച്ചു പറഞ്ഞിട്ടുണ്ട്.         ആര് വിളിച്ചാലും ഏത് മണ്ഡലത്തിലെ പരിപാടിയിലും പങ്കെടുക്കുന്നതിൽ തനിക്ക് ബുദ്ധിമുട്ടില്ല. സീറ്റ് കാര്യത്തില്‍ നേതൃത്വവുമായി യാതൊരു ചര്‍ച്ചയും ഇതുവരെയുണ്ടായിട്ടില്ലെന്നും ധര്‍മജന്‍ വ്യക്തമാക്കി കൂടാതെ സീറ്റിനു വേണ്ടി ഔദ്യോഗികമായി ഒരു നേതാവിനെയും താൻ കണ്ടിട്ടില്ല. മത്സരിക്കണമെന്ന് ഇതുവരെ പാർട്ടിയായിട്ട് തന്നോട് ആവശ്യപ്പെട്ടിട്ടുമില്ല. എങ്കിലും കോൺഗ്രസ് ആവശ്യപ്പെട്ടാൽ സ്നേഹത്തോടെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കുമെന്ന് നടൻ ധർമജൻ ബോൾഗാട്ടി വ്യക്തമാക്കി.

ബാലുശ്ശേരി ആഗ്രഹിച്ച ധർമ്മജന് ജില്ലയിലെ ദലിത് കോൺഗ്രസ് പ്രവർത്തകർ നൽകിയ നിർദ്ദേശം ഇങ്ങനെയാണ്. ധർമ്മജന്റെ പേരിന് യോജിക്കുന്നത് ധർമടമാണെന്നാണ്. പേരിൽ സാദർശ്യമുണ്ടേൽ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്ന വാദമാണ് അവർ മുന്നോട്ട് വച്ചത്. ബാലുശ്ശേരിയിൽ അടുത്തിടെ ചില സ്വകാര്യ ചടങ്ങുകളിലും വിവാഹത്തിനും പങ്കെടുക്കാൻ താൻ വന്നിരുന്നു എന്നാൽ ഇവിടെ മത്സരിക്കുമെന്ന് ഇതുവരേയും ഉറപ്പിച്ചിട്ടില്ലെന്ന് ധർമജൻ പറഞ്ഞു.         സംവരണ മണ്ഡലമായ ബാലുശ്ശേരി, കോങ്ങാട്, കുന്നത്തുനാട് എന്നിവങ്ങളിലൊക്കെ പേര് പരിഗണനയിലുണ്ടെന്ന് പറഞ്ഞു കേൾക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. താൻ സിനിമയിൽ തമാശ ചെയ്യുമെങ്കിലും രാഷ്ട്രീയം തമാശയോ ഉപജീവനമാർഗമോ അല്ല. കലാകാരൻ രാഷ്ട്രപതിയായാലും സമയമാവുമ്പോൾ സ്റ്റേജിൽ കയറുമെന്ന് തമാശയായി പറയാറില്ലേ. മത്സരിക്കാൻ ആവശ്യപ്പെട്ടാൽ തോൽക്കാനാണെങ്കിലും മത്സര രംഗത്ത് പൊരുതാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു

 
കോൺഗ്രസ് കുടുംബപാരമ്പര്യമുള്ള ധർമജന്റെ അച്ഛൻ 30 വർഷത്തിലേറെയായി കോൺഗ്രസിന്റെ മുളവുകാട് മണ്ഡലം സെക്രട്ടറിയാണ്. സഹോദരൻ മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽസെക്രട്ടറിയും. സെയ്ന്റ് ആൽബർട്‌സ്‌ കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യു.വിന്റെ നേതാവായിരുന്നു ധർമജൻ. കോൺഗ്രസ് കുടുംബാത്തിൽ ഉൾപ്പെടുന്ന തന്നെ സ്ഥാനാർ‌ഥിയായി പരിഗണിച്ചാൽ‌ അതിൽ തെറ്റൊന്നുമില്ലെന്നും ധർമജൻ ചൂണ്ടിക്കാട്ടി.   എല്ലാവരും അറിയപ്പെടുന്ന കലാകാരൻ ആവുന്നതിനു മുമ്പേ തന്നെ രാഷ്ട്രീയ പ്രവർത്തനം ഉള്ളിലുണ്ട്. രാഷ്ട്രീയത്തിൽ വന്നാലും കല അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വളരെ അടുത്ത ബന്ധമാണ് ധർമജനുള്ളത്. ഈ അടുത്ത്  നാലുതവണ അദ്ദേഹവുമായി കൂടിക്കാഴ്ചയും നടത്തി പക്ഷേ ഇതൊന്നും സ്ഥാനാർത്ഥിത്വത്തിനു വേണ്ടിയായിരുന്നില്ലെന്നും ധർമജൻ ആവർത്തിച്ചു പറഞ്ഞു.   "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (3 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (4 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (31 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (39 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (51 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (6 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends