പിണറായി സർക്കാരിന് അവസാന നാളുകളിൽ കനത്ത ആഘാതം നൽകാനുള്ള ശ്രമങ്ങൾ..കേരളത്തിൽ ഉള്ള തീരദേശ മണ്ഡലങ്ങൾ കൈവിടുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷം .അത്തരത്തിൽ വഴിവെയ്ക്കുന്ന തരത്തിലുള്ള വിവാദ പ്രസ്ഥാവനകളാണ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നടത്തിയതും ..
മന്ത്രിയുടെ വാക്കുകൾ കേട്ട് അന്തം വിട്ടിരിക്കുകയാണ് സഖാക്കൾ .ഫിഷറീസ് വകുപ്പ് മന്ത്രിയെ അഴിമതിക്കാരിയാക്കി പിണറായി സർക്കാരിന് അവസാന നാളുകളിൽ കനത്ത ആഘാതം നൽകാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ് .പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല നേരിട്ടാണ് ഇത്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വരുന്നത് .
അതിനാൽ തന്നെ ഇതിനെ തൃണവൽക്കരിക്കാൻ കഴിയാത്ത അവസ്ഥയിൽ ഇരുട്ടിൽ തപ്പുകയാണ് സർക്കാർ .ഏതൊക്കെ നിലയിൽ തീരുമാനം എടുത്താലും അത് അന്തിമമായി പിണറായിക്ക് ദോഷം ചെയ്യുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരുന്നത് .
കേരളത്തിൽ ഉള്ള തീരദേശ മണ്ഡലങ്ങൾ കൈവിടുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷം .അത്തരത്തിൽ വഴിവെയ്ക്കുന്ന തരത്തിലുള്ള വിവാദ പ്രസ്ഥാവനകളാണ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നടത്തിയതും .അമേരിക്കൻ കമ്പനിയുമായി നടത്തിയ കരാറിന്റെ നിജസ്ഥിതി പുറത്തുവരുമെന്ന് ഉറപ്പായപ്പോൾ മന്ത്രി നടത്തിയ ഉരുണ്ടുകളിയാണ് ഇത് എന്ന് എല്ലാവർക്കും ബോധ്യമായതായി.
ഇനിയെന്ത് ചെയ്താലാണ് തീരദേശ മേഘലയിലുള്ള ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന കാര്യത്തിൽ പിണറായി വിജയൻ സർക്കാർ ആശയക്കുഴപ്പത്തിലാണ് .ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രമാണു പിണറായി സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
ഈ പദ്ധതിയുടെ ഭാഗമായി, ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി ഇഎംസിസി ഒപ്പുവച്ച 2950 കോടി രൂപയുടെ ഉപധാരണാപത്രം മാത്രം റദ്ദാക്കാനായിരുന്നു ആദ്യ തീരുമാനം. വിവാദം കനത്തതോടെ 5000 കോടിയുടേതും റദ്ദാക്കാൻ തീരുമാനിച്ചു.ഇഎംസിസിക്ക് എതിരെ അമേരിക്കൻ മലയാളികൾ കെട്ടിട നിർമാണത്തിനായി പണം കൈപ്പറ്റിയ ശേഷം കരാർ ലംഘിച്ചതുൾപ്പെടെ പരാതികളുമായി ഇഎംസിസി കമ്പനിക്കെതിരെ അമേരിക്കൻ മലയാളികൾ കൂടി ഇതിനിടയിൽ രംഗത്ത് വന്നിരിക്കുകയാണ് .
സംസ്ഥാന സർക്കാരിനു സമർപ്പിച്ച പദ്ധതിരേഖയിൽ കമ്പനിയുടേതായി പറയുന്ന മേൽവിലാസം വെർച്വൽ ഓഫിസ് സംവിധാനം ലഭ്യമാക്കുന്ന സ്വകാര്യ കമ്പനിയുടേതാണെന്ന ആരോപണവുമുണ്ട്.പത്തനംതിട്ട നിരണം സ്വദേശി ചെറിയാൻ ഏബ്രഹാം, ആലപ്പുഴ കറ്റാനം സ്വദേശി ജോൺ ജോർജ് തുടങ്ങിയവരാണു സാമ്പത്തിക ഇടപാടു സംബന്ധിച്ച പരാതിയുമായി രംഗത്തുവന്നത്.
വാങ്ങിയ പണം പലിശ സഹിതം നൽകാൻ കോടതി ഉത്തരവിട്ടിട്ടും പാലിച്ചില്ലെന്നാണു പരാതി.ഇതിനിടയിൽ പ്രതിപക്ഷനേതാവ് പൂന്തുറയിൽ നടത്തിയ സത്യഗ്രഹ സമരത്തിനു പിന്നാലെ ‘കടലിനും കടലിന്റെ മക്കൾക്കും വേണ്ടി’ എന്ന മുദ്രാവാക്യവുമായി ടി.എൻ.പ്രതാപന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിൽ തീരത്തെ മണ്ഡലങ്ങളിലൂടെ യുഡിഎഫ് ജാഥകൾ മാർച്ച് ഒന്നിന് ആരംഭിക്കുന്നു.
ആഴക്കടലിൽ ഇറങ്ങി മത്സ്യത്തൊഴിലാളികളെ ചേർത്തു പിടിക്കാൻ രാഹുൽ ഗാന്ധി കാട്ടിയ സാഹസികത അവർക്കിടയിൽ സൃഷ്ടിച്ച ചലനങ്ങളും ചെറുതല്ല.അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തീരജനതയുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ ആ മേഖലയിലെ പാർട്ടി ഘടകങ്ങളോടും നേതാക്കളോടും സിപിഎം ആവശ്യപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണം ആരംഭിക്കുന്നതിനു മുൻപുതന്നെ തീരം രാഷ്ട്രീയമായി പൊള്ളിത്തുടങ്ങുന്നു എന്നാണ് കണക്കാക്കൽ. വിവാദമായ ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ പേരിൽ തീരദേശത്തു രാഷ്ട്രീയത്തിരമാലകൾ ഉയർന്നു തുടങ്ങിയിരിക്കുകയാണ് . തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കരാറിൽനിന്നു സർക്കാർ പിന്മാറിയെങ്കിലും യുഡിഎഫ് ഈ വിഷയം വിടാൻ ഭാവമില്ല എന്നത് വ്യക്തമാണ് . പരുക്കു മാറ്റാൻ എന്തൊക്കെ ചെയ്യാമെന്ന ചർച്ച ഇടതുമുന്നണിയിൽ സജീവമായി കൂടിയാലോചിക്കുന്നുണ്ട് . മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഇടതു നേതാക്കളും എംഎൽഎമാരും കടുത്ത അതൃപ്തിയിലാണ്.
ഇടതുമുന്നണിയുടെയും സർക്കാരിന്റെയും രാഷ്ട്രീയനയത്തിലും പ്രകടനപത്രികയിലും നിന്നു വ്യക്തമായ വ്യതിചലനമുള്ള കരാറിലാണു സർക്കാർ ഏർപ്പെട്ടത്. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രശ്നം കൈകാര്യം ചെയ്ത രീതിയിലും സിപിഎം – സിപിഐ നേതാക്കൾക്കു നീരസമുണ്ട്.
5000 കോടിയുടെ ധാരണാപത്രം റദ്ദാക്കുന്നതിലേക്ക് വിവാദം എത്തിയതിനു പിന്നിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിക്കു മാത്രമാണു പങ്ക് എന്ന മന്ത്രിയുടെ ന്യായം സിപിഐ കേന്ദ്രങ്ങൾ പൂർണമായി തള്ളുന്നു. പ്രതിപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ച മന്ത്രിയുടെ ആദ്യ പ്രതികരണങ്ങളാണ് കൂടുതൽ പടക്കോപ്പുകളുമായി വരാൻ അവരെ പ്രേരിപ്പിച്ചതെന്ന ചിന്ത സിപിഎം നേതാക്കളും പ്രകടിപ്പിക്കുന്നു .