Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

പിണറായി സർക്കാരിന് അവസാന നാളുകളിൽ കനത്ത ആഘാതം നൽകാനുള്ള ശ്രമങ്ങൾ..കേരളത്തിൽ ഉള്ള തീരദേശ മണ്ഡലങ്ങൾ കൈവിടുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷം .അത്തരത്തിൽ വഴിവെയ്ക്കുന്ന തരത്തിലുള്ള വിവാദ പ്രസ്ഥാവനകളാണ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നടത്തിയതും ..

26 FEBRUARY 2021 01:32 PM IST
മലയാളി വാര്‍ത്ത
മന്ത്രിയുടെ വാക്കുകൾ കേട്ട് അന്തം വിട്ടിരിക്കുകയാണ് സഖാക്കൾ .ഫിഷറീസ് വകുപ്പ് മന്ത്രിയെ അഴിമതിക്കാരിയാക്കി പിണറായി സർക്കാരിന് അവസാന നാളുകളിൽ കനത്ത ആഘാതം നൽകാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ് .പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല നേരിട്ടാണ് ഇത്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വരുന്നത് .   അതിനാൽ തന്നെ ഇതിനെ തൃണവൽക്കരിക്കാൻ  കഴിയാത്ത അവസ്ഥയിൽ ഇരുട്ടിൽ തപ്പുകയാണ് സർക്കാർ .ഏതൊക്കെ നിലയിൽ തീരുമാനം എടുത്താലും അത് അന്തിമമായി പിണറായിക്ക് ദോഷം ചെയ്യുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരുന്നത് .   കേരളത്തിൽ ഉള്ള തീരദേശ മണ്ഡലങ്ങൾ കൈവിടുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷം .അത്തരത്തിൽ വഴിവെയ്ക്കുന്ന തരത്തിലുള്ള വിവാദ പ്രസ്ഥാവനകളാണ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നടത്തിയതും .അമേരിക്കൻ കമ്പനിയുമായി നടത്തിയ കരാറിന്റെ നിജസ്ഥിതി പുറത്തുവരുമെന്ന് ഉറപ്പായപ്പോൾ മന്ത്രി നടത്തിയ ഉരുണ്ടുകളിയാണ് ഇത് എന്ന് എല്ലാവർക്കും ബോധ്യമായതായി.    ഇനിയെന്ത് ചെയ്താലാണ് തീരദേശ മേഘലയിലുള്ള ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന കാര്യത്തിൽ പിണറായി വിജയൻ സർക്കാർ ആശയക്കുഴപ്പത്തിലാണ് .ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രമാണു പിണറായി സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയത്.   ഈ പദ്ധതിയുടെ ഭാഗമായി, ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി ഇഎംസിസി ഒപ്പുവച്ച 2950 കോടി രൂപയുടെ ഉപധാരണാപത്രം മാത്രം റദ്ദാക്കാനായിരുന്നു ആദ്യ തീരുമാനം. വിവാദം കനത്തതോടെ 5000 കോടിയുടേതും റദ്ദാക്കാൻ തീരുമാനിച്ചു.ഇഎംസിസിക്ക് എതിരെ അമേരിക്കൻ മലയാളികൾ കെട്ടിട നിർമാണത്തിനായി പണം കൈപ്പറ്റിയ ശേഷം കരാർ ലംഘിച്ചതുൾപ്പെടെ പരാതികളുമായി ഇഎംസിസി കമ്പനിക്കെതിരെ അമേരിക്കൻ മലയാളികൾ കൂടി ഇതിനിടയിൽ രംഗത്ത് വന്നിരിക്കുകയാണ് .   സംസ്ഥാന സർക്കാരിനു സമർപ്പിച്ച പദ്ധതിരേഖയിൽ കമ്പനിയുടേതായി പറയുന്ന മേൽവിലാസം വെർച്വൽ ഓഫിസ് സംവിധാനം ലഭ്യമാക്കുന്ന സ്വകാര്യ കമ്പനിയുടേതാണെന്ന ആരോപണവുമുണ്ട്.പത്തനംതിട്ട നിരണം സ്വദേശി ചെറിയാൻ ഏബ്രഹാം, ആലപ്പുഴ കറ്റാനം സ്വദേശി ജോൺ ജോർജ് തുടങ്ങിയവരാണു സാമ്പത്തിക ഇടപാടു സംബന്ധിച്ച പരാതിയുമായി രംഗത്തുവന്നത്.   വാങ്ങിയ പണം പലിശ സഹിതം നൽകാൻ കോടതി ഉത്തരവിട്ടിട്ടും പാലിച്ചില്ലെന്നാണു പരാതി.ഇതിനിടയിൽ പ്രതിപക്ഷനേതാവ് പൂന്തുറയിൽ നടത്തിയ സത്യഗ്രഹ സമരത്തിനു പിന്നാലെ ‘കടലിനും കടലിന്റെ മക്കൾക്കും വേണ്ടി’ എന്ന മുദ്രാവാക്യവുമായി ടി.എൻ.പ്രതാപന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിൽ തീരത്തെ മണ്ഡലങ്ങളിലൂടെ യുഡിഎഫ്  ജാഥകൾ മാർച്ച് ഒന്നിന് ആരംഭിക്കുന്നു.   ആഴക്കടലിൽ ഇറങ്ങി മത്സ്യത്തൊഴിലാളികളെ ചേർത്തു പിടിക്കാൻ രാഹുൽ ഗാന്ധി കാട്ടിയ സാഹസികത അവർക്കിടയിൽ സൃഷ്ടിച്ച ചലനങ്ങളും ചെറുതല്ല.അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തീരജനതയുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ ആ മേഖലയിലെ പാർട്ടി ഘടകങ്ങളോടും നേതാക്കളോടും സിപിഎം ആവശ്യപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും.   നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണം ആരംഭിക്കുന്നതിനു മുൻപുതന്നെ തീരം രാഷ്ട്രീയമായി പൊള്ളിത്തുടങ്ങുന്നു എന്നാണ് കണക്കാക്കൽ. വിവാദമായ ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ പേരിൽ തീരദേശത്തു രാഷ്ട്രീയത്തിരമാലകൾ ഉയർന്നു തുടങ്ങിയിരിക്കുകയാണ് . തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കരാറിൽനിന്നു സർക്കാർ പിന്മാറിയെങ്കിലും യുഡിഎഫ്  ഈ വിഷയം വിടാൻ ഭാവമില്ല എന്നത് വ്യക്തമാണ് . പരുക്കു മാറ്റാൻ എന്തൊക്കെ ചെയ്യാമെന്ന ചർച്ച ഇടതുമുന്നണിയിൽ സജീവമായി കൂടിയാലോചിക്കുന്നുണ്ട് . മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഇടതു നേതാക്കളും എംഎൽഎമാരും കടുത്ത അതൃപ്തിയിലാണ്.
ഇടതുമുന്നണിയുടെയും സർക്കാരിന്റെയും രാഷ്ട്രീയനയത്തിലും പ്രകടനപത്രികയിലും നിന്നു വ്യക്തമായ വ്യതിചലനമുള്ള കരാറിലാണു സർക്കാർ ഏർപ്പെട്ടത്. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രശ്നം കൈകാര്യം ചെയ്ത  രീതിയിലും സിപിഎം – സിപിഐ നേതാക്കൾക്കു നീരസമുണ്ട്.   5000 കോടിയുടെ ധാരണാപത്രം റദ്ദാക്കുന്നതിലേക്ക്  വിവാദം എത്തിയതിനു പിന്നിൽ  ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിക്കു  മാത്രമാണു പങ്ക് എന്ന  മന്ത്രിയുടെ ന്യായം സിപിഐ കേന്ദ്രങ്ങൾ പൂർണമായി തള്ളുന്നു. പ്രതിപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ച മന്ത്രിയുടെ ആദ്യ പ്രതികരണങ്ങളാണ് കൂടുതൽ പടക്കോപ്പുകളുമായി വരാൻ അവരെ പ്രേരിപ്പിച്ചതെന്ന ചിന്ത സിപിഎം നേതാക്കളും പ്രകടിപ്പിക്കുന്നു .          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍  (15 minutes ago)

ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു  (17 minutes ago)

നടുറോഡിൽ ഇടിച്ചിറക്കി വിമാനം..രണ്ടായി പിളർന്ന് കത്തി..! നിലവിളിച്ചോടി ജനം  (28 minutes ago)

"ഇനി പോലീസ് സ്റ്റേഷനിൽ കാണാം..!"റിനിയും രാഹുൽ ഈശ്വറും രണ്ടും കൽപ്പിച്ച് തന്നെ.. അടിപൊട്ടിത്തുടങ്ങി..!  (33 minutes ago)

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (1 hour ago)

വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി  (1 hour ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (1 hour ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (2 hours ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (2 hours ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (2 hours ago)

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്  (2 hours ago)

പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (3 hours ago)

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (4 hours ago)

Malayali Vartha Recommends