Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മാനവും പോയി പണവും പോയി... സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ ലക്ഷക്കണക്കിന് രൂപയുടെ ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി ധനകാര്യ വിഭാഗത്തിന്റെ ശുപാര്‍ശ; സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 16.15 ലക്ഷം ശിവശങ്കറടക്കമുള്ളവരില്‍ നിന്ന് പിടിക്കണം; സസ്‌പെന്‍ഷനിലായതോടെ പകുതി ശമ്പളമായ ശിവശങ്കറിന് മറ്റൊരു ഇരുട്ടടി

03 MARCH 2021 08:12 AM IST
മലയാളി വാര്‍ത്ത

സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ ലക്ഷക്കണക്കിന് രൂപ ഒരു ചോദ്യചിഹ്നമായി നിന്നതോടെ ശക്തമായ നിലപാടുമായി ധനവകുപ്പ്. യാതൊരു യോഗ്യതയുമില്ലാത്ത സ്വപ്ന സുരേഷ് കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ (കെ.എസ്.ഐ.ടി.ഐ.എല്‍) സ്‌പേസ് മാര്‍ക്കറ്റിംഗ് മാനേജര്‍ എന്ന നിലയില്‍ കൈപ്പറ്റിയ മൊത്തം ശമ്പളമായ 16.15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് പിടിക്കാന്‍ ധനകാര്യ പരിശോധനാ വിഭാഗം സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

സെക്രട്ടേറിയറ്റിലടക്കം നിയമനം നടത്തിയ വിവാദ കരാര്‍ സ്ഥാപനമായ മിന്റ് അടക്കമുള്ള കണ്‍സള്‍ട്ടന്‍സികളെ ഒഴിവാക്കാനും അവരുടെ നിയമനങ്ങള്‍ റദ്ദാക്കി എംപ്‌ളോയ്‌മെന്റ് വഴി പുതിയ നിയമനം നടത്താനും ശുപാര്‍ശചെയ്തു.

 



കെ.എസ്.ഐ.ടി.ഐ.എല്‍ ചെയര്‍മാനായിരുന്ന എം.ശിവശങ്കര്‍, മനേജിംഗ് ഡയറക്ടര്‍ സി.ജയശങ്കര്‍ പ്രസാദ്, സ്‌പേസ് പാര്‍ക്ക് സ്‌പെഷല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ് എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിതവും ബോധപൂര്‍വവുമായ പ്രവൃത്തികള്‍ മൂലമാണ് സ്വപ്ന സുരേഷിനെ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് വഴി നിയമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 16.15 ലക്ഷം രൂപ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സില്‍നിന്ന് ഈടാക്കണമെന്നും അതിനു കഴിയാതെ വന്നാല്‍ ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നാണ് നിര്‍ദേശം.

യോഗ്യതയില്ലാത്ത നിരവധി പേരെ നിയമിച്ച് ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐ.ടി സെക്രട്ടറിക്കു കൈമാറിയെങ്കിലും നടപടികളെടുത്തില്ല. തുടര്‍ നടപടി സ്വീകരിക്കാന്‍ ആരോപണ വിധേയനായ മാനേജിംഗ് ഡയറക്ടര്‍ സി. ജയശങ്കര്‍ പ്രസാദിന് കൈമാറുകയാണ് സെക്രട്ടറി ചെയ്തത്.

 



ചട്ടങ്ങള്‍ക്കു വിരുദ്ധമായി യോഗ്യത അട്ടിമറിച്ച് നിയമിച്ചവരുടെ സേവനം അവസാനിപ്പിക്കണം. കെ.എസ്.ഐ.ടി.ഐ.എല്ലില്‍ ജോലി നോക്കാവുന്ന പരമാവധി പ്രായപരിധിയായ 58 വയസ് കഴിഞ്ഞശേഷം എന്‍.മോഹനകുമാറിനെ ശിവശങ്കറിന്റെ താല്‍പര്യപ്രകാരം ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചു. ഈ സേവനം ഉടനടി അവസാനിപ്പിക്കണം.

മോഹനകുമാറിന് 2,20,370രൂപ ക്രമവിരുദ്ധമായി അലവന്‍സ് നല്‍കിയത് ഫിനാന്‍സ് മാനേജര്‍ രമ്യ, മാനേജിംഗ് ഡയറക്ടര്‍ സി. ജയശങ്കര്‍ പ്രസാദ്, ശിവശങ്കര്‍ എന്നിവരില്‍നിന്ന് 18 ശതമാനം പലിശയടക്കം ഈടാക്കണം. യോഗ്യതയില്ലാതെ നിയമനം ലഭിച്ച കമ്പനി സെക്രട്ടറി ആര്‍.എസ്. രമ്യയുടെ സേവനം ഉടന്‍ അവസാനിപ്പിക്കണം.

 

ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി അഭിമുഖം നടത്തി യോഗ്യരായവരെ മാത്രമേ നിയമിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. സ്ഥാപനത്തിന്റെ എംഡിയെ സഹായിക്കുന്നതിനു ധനകാര്യവകുപ്പില്‍നിന്ന് അണ്ടര്‍ സെക്രട്ടറിയെയോ അതിനുമുകളിലുള്ള ഉദ്യോഗസ്ഥനെയോ നിയമിക്കണം.എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികളുടെ ജാമ്യഹര്‍ജി എന്‍ ഐ എ കോടതി പരിഗണിക്കുകയാണ്. എന്‍ ഐ എയുടെ കുറ്റപത്രത്തില്‍ തങ്ങള്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ ഒന്നും ഇല്ലെന്നാണ് പ്രതികളുടെ വാദം.

 



കൂടാതെ കേസില്‍ യുഎപിഎ നിലനില്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.

അതേസമയം കേസില്‍ അവസാന പട്ടികയിലുള്ള 10 പ്രതികള്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നും, അന്വേഷണം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചിരുന്നു.

 


2020 ജൂലായ് 12നാണ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കസ്റ്റംസും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നേരത്തെ സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends