Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

മാരണങ്ങള്‍ വരുന്ന വഴി... ഐഫോണ്‍ വിവാദത്തില്‍ കസ്റ്റംസിന് പിന്നാലെ വിനോദിനിയെ ഇ.ഡി. ചോദ്യം ചെയ്യും; ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും ഇ.ഡി. നിലപാട് കടുപ്പിക്കുന്നു

08 MARCH 2021 10:42 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് അടുത്തതോടെ കസ്റ്റംസിന് പിന്നാലെ ഇഡിയും അന്വേഷണം ശക്തമാക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാതെ ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കൂടി വന്നതോടെ മറ്റൊരു രാഷ്ട്രീയ മുഖമാണ് വന്നിരിക്കുന്നത്. ഈ ഫോണ്‍ ആര് കൈപറ്റി എന്ന വിവാദം കൊഴുക്കുകയാണ്.

അതേസമയം കസ്റ്റംസിന് പിന്നാലെ വിനോദിനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ലൈഫ്മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഐഫോണുകളില്‍ ഒന്നു വിനോദിനിക്കു കിട്ടിയെന്ന ആരോപണമാണു ഇ.ഡി. പരിശോധിക്കുന്നത്.

 

 

ലൈഫ്മിഷന്‍, ഡോളര്‍ കടത്തു വിവാദവുമായി ബന്ധപ്പെട്ടു യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പനെ ഒന്നാംപ്രതിയാക്കി കഴിഞ്ഞ ദിവസം ഇ.ഡി.

പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണു വിനോദിനിയെ വിളിപ്പിക്കുന്നത്. ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും കള്ളപ്പണം വെളുപ്പിക്കലിലും കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു ഇ.ഡി. സംശയിക്കുന്നത്.

 


ലൈഫ്മിഷന്‍ ഇടപാടില്‍ കരാര്‍ ലഭിച്ചതിന്റെ പേരില്‍ ആറുകോടി രൂപ സ്വര്‍ണക്കടത്തു പ്രതി സ്വപ്‌ന സുരേഷിനു നല്‍കിയെന്നാണു സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയത്.

പിന്നീടു ആറുമൊബൈല്‍ ഫോണുകള്‍ കൂടി സ്വപ്‌ന ആവശ്യപ്പെട്ടതായും താന്‍ വാങ്ങിനല്‍കിയതായും സന്തോഷ് സമ്മതിച്ചിട്ടുണ്ട്. വിനോദിനിക്കു താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നു സന്തോഷ് ഈപ്പനും തനിക്കു സന്തോഷ് ഈപ്പനെ അറിയില്ലെന്നു വിനോദിനിയും പ്രതികരിച്ചിട്ടുണ്ട്. പിന്നെയെങ്ങനെ ഫോണ്‍ തന്റെ പക്കലെത്തിയെന്നു വിനോദിനി വ്യക്തമാക്കേണ്ടി വരും.

 



സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണു ഫോണില്‍ ഉപയോഗിച്ചതെന്നു കസ്റ്റംസ് പറയുന്നു. 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണ്‍, സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകളില്‍ ഏറ്റവും വില കൂടിയതായിരുന്നു.

ബുധനാഴ്ച വിശദീകരണം നല്‍കാന്‍ കസ്റ്റംസ് വിനോദിനിക്കു കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കസ്റ്റംസിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായശേഷം ഇ.ഡി. വിനോദിനിയെ വിളിപ്പിക്കും. അതിനുമുമ്പായി സ്വപ്‌നയെ ജയിലിലെത്തി വീണ്ടും ചോദ്യംചെയ്യും. വൈകാതെ സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഇ.ഡി. രേഖപ്പെടുത്തും.

 



ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിനു സ്വപ്‌നയ്ക്കു കൈക്കൂലി എന്ന നിലയിലാണു സന്തോഷ് ഈപ്പന്‍ ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നാണു കേന്ദ്ര ഏജന്‍സികളുടെ നിഗമനം. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിനു പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐ.എം.ഇ.ഐ. നമ്പര്‍ ഉപയോഗിച്ച് കസ്റ്റംസ് സിം കാര്‍ഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണു സൂചന.

മകന്‍ ബിനീഷ് അറസ്റ്റിലായതിനു പിന്നാലെ ഭാര്യ വിനോദിനിക്കെതിരെ കസ്റ്റംസിന്റെ ഐ ഫോണ്‍ ആരോപണം കൂടി ഉയര്‍ന്നതോടെ വിവാദങ്ങള്‍ വീണ്ടും കോടിയേരിയെ വേട്ടയാടുകയാണ്. സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് കോടിയേരി പറയുന്നത്.

 

 

ഈ പറയുന്ന ഫോണ്‍ കിട്ടിയിട്ടുമില്ല. ഇതാണ് വസ്തുത. അവര്‍ ഉപയോഗിക്കുന്ന ഫോണ്‍ അവര്‍ തന്നെ പൈസ കൊടുത്തു വാങ്ങിയതാണ്. സന്തോഷ് ഈപ്പനുമായി ഞങ്ങള്‍ക്ക് ഒരു തരത്തിലും പരിചയപ്പെടേണ്ടി വന്നിട്ടില്ല. കോണ്‍സുലേറ്റ് ജനറലുമായും ഞങ്ങള്‍ക്ക് ബന്ധമില്ല.

പിന്നെ എങ്ങനെയാണ് അദ്ദേഹത്തിനു കൊടുത്ത ഫോണ്‍ കിട്ടുക. ആ ഫോണ്‍ ഇപ്പോള്‍ വേറെ ആരോ ആണ് ഉപയോഗിക്കുന്നുവെന്നും പറയുന്നു. എങ്കില്‍ പിന്നെ എങ്ങനെയാണ് ഫോണ്‍ കിട്ടിയത് എന്ന് അയാളെ വിളിച്ചു ചോദിച്ചാല്‍ മതിയില്ലേ? ഇതൊരു കെട്ടുകഥയാണ്. ഐ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷേ അത് ഈ പറഞ്ഞ ഫോണ്‍ അല്ല.

 



സ്വപ്നാ സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ല. സാധാരണ ഗതിയില്‍ ഭരണ രംഗത്ത് ഇടപെടുമ്പോഴാണല്ലോ ഇത്തരക്കാരുമായി ബന്ധം.എനിക്കോ വിനോദിനിക്കോ അങ്ങനെ ഉണ്ടായിട്ടില്ല. സന്തോഷ് ഈപ്പന്‍, സ്വപ്നാ സുരേഷ്, കോണ്‍സുലേറ്റ് ജനറല്‍. ഈ മൂന്നുപേരെയും ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരും പ്രശസ്തിയും ലഭിക്കുവാനും പാരിതോഷികം കരസ്ഥമാകുവാനും ഇന്ന്അവസരം ലഭിക്കും  (5 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍  (22 minutes ago)

രണ്ടാം പ്രതി സന്തോഷിനെതിരെ പരാതിയില്ലെന്ന് സ്റ്റേഷനിൽ അറിയിച്ച യുവതി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കോടതി തള്ളി  (31 minutes ago)

ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്..  (37 minutes ago)

കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികൾ ...  (48 minutes ago)

പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച്  (1 hour ago)

എഞ്ചിനീയറിങ് കോളേജിലെ ബസിലാണ് പൊട്ടിത്തെറി...  (1 hour ago)

മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല  (1 hour ago)

തമിഴ്നാട്, ആന്ധ്രതീരങ്ങളിലും പുതുച്ചേരിയിലും തീവ്രമഴയ്‌ക്ക് സാധ്യത  (1 hour ago)

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഡിസംബർ 1 ന്  (11 hours ago)

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം  (11 hours ago)

നേവൽഡേ ഓപ്പറേഷൻ ഡെമോ: ​ഗതാ​ഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും  (11 hours ago)

ജിതിൻ കെ. സുരേഷ്. സംവിധാനം ചെയ്യുന്ന ധീരം ഡിസംബർ 5 -ന്  (13 hours ago)

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി  (13 hours ago)

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയില  (14 hours ago)

Malayali Vartha Recommends