Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

മാരണങ്ങള്‍ വരുന്ന വഴി... ഐഫോണ്‍ വിവാദത്തില്‍ കസ്റ്റംസിന് പിന്നാലെ വിനോദിനിയെ ഇ.ഡി. ചോദ്യം ചെയ്യും; ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും ഇ.ഡി. നിലപാട് കടുപ്പിക്കുന്നു

08 MARCH 2021 10:42 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് അടുത്തതോടെ കസ്റ്റംസിന് പിന്നാലെ ഇഡിയും അന്വേഷണം ശക്തമാക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാതെ ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കൂടി വന്നതോടെ മറ്റൊരു രാഷ്ട്രീയ മുഖമാണ് വന്നിരിക്കുന്നത്. ഈ ഫോണ്‍ ആര് കൈപറ്റി എന്ന വിവാദം കൊഴുക്കുകയാണ്.

അതേസമയം കസ്റ്റംസിന് പിന്നാലെ വിനോദിനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ലൈഫ്മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഐഫോണുകളില്‍ ഒന്നു വിനോദിനിക്കു കിട്ടിയെന്ന ആരോപണമാണു ഇ.ഡി. പരിശോധിക്കുന്നത്.

 

 

ലൈഫ്മിഷന്‍, ഡോളര്‍ കടത്തു വിവാദവുമായി ബന്ധപ്പെട്ടു യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പനെ ഒന്നാംപ്രതിയാക്കി കഴിഞ്ഞ ദിവസം ഇ.ഡി.

പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണു വിനോദിനിയെ വിളിപ്പിക്കുന്നത്. ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും കള്ളപ്പണം വെളുപ്പിക്കലിലും കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു ഇ.ഡി. സംശയിക്കുന്നത്.

 


ലൈഫ്മിഷന്‍ ഇടപാടില്‍ കരാര്‍ ലഭിച്ചതിന്റെ പേരില്‍ ആറുകോടി രൂപ സ്വര്‍ണക്കടത്തു പ്രതി സ്വപ്‌ന സുരേഷിനു നല്‍കിയെന്നാണു സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയത്.

പിന്നീടു ആറുമൊബൈല്‍ ഫോണുകള്‍ കൂടി സ്വപ്‌ന ആവശ്യപ്പെട്ടതായും താന്‍ വാങ്ങിനല്‍കിയതായും സന്തോഷ് സമ്മതിച്ചിട്ടുണ്ട്. വിനോദിനിക്കു താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നു സന്തോഷ് ഈപ്പനും തനിക്കു സന്തോഷ് ഈപ്പനെ അറിയില്ലെന്നു വിനോദിനിയും പ്രതികരിച്ചിട്ടുണ്ട്. പിന്നെയെങ്ങനെ ഫോണ്‍ തന്റെ പക്കലെത്തിയെന്നു വിനോദിനി വ്യക്തമാക്കേണ്ടി വരും.

 



സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണു ഫോണില്‍ ഉപയോഗിച്ചതെന്നു കസ്റ്റംസ് പറയുന്നു. 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണ്‍, സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകളില്‍ ഏറ്റവും വില കൂടിയതായിരുന്നു.

ബുധനാഴ്ച വിശദീകരണം നല്‍കാന്‍ കസ്റ്റംസ് വിനോദിനിക്കു കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കസ്റ്റംസിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായശേഷം ഇ.ഡി. വിനോദിനിയെ വിളിപ്പിക്കും. അതിനുമുമ്പായി സ്വപ്‌നയെ ജയിലിലെത്തി വീണ്ടും ചോദ്യംചെയ്യും. വൈകാതെ സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഇ.ഡി. രേഖപ്പെടുത്തും.

 



ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിനു സ്വപ്‌നയ്ക്കു കൈക്കൂലി എന്ന നിലയിലാണു സന്തോഷ് ഈപ്പന്‍ ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നാണു കേന്ദ്ര ഏജന്‍സികളുടെ നിഗമനം. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിനു പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐ.എം.ഇ.ഐ. നമ്പര്‍ ഉപയോഗിച്ച് കസ്റ്റംസ് സിം കാര്‍ഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണു സൂചന.

മകന്‍ ബിനീഷ് അറസ്റ്റിലായതിനു പിന്നാലെ ഭാര്യ വിനോദിനിക്കെതിരെ കസ്റ്റംസിന്റെ ഐ ഫോണ്‍ ആരോപണം കൂടി ഉയര്‍ന്നതോടെ വിവാദങ്ങള്‍ വീണ്ടും കോടിയേരിയെ വേട്ടയാടുകയാണ്. സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് കോടിയേരി പറയുന്നത്.

 

 

ഈ പറയുന്ന ഫോണ്‍ കിട്ടിയിട്ടുമില്ല. ഇതാണ് വസ്തുത. അവര്‍ ഉപയോഗിക്കുന്ന ഫോണ്‍ അവര്‍ തന്നെ പൈസ കൊടുത്തു വാങ്ങിയതാണ്. സന്തോഷ് ഈപ്പനുമായി ഞങ്ങള്‍ക്ക് ഒരു തരത്തിലും പരിചയപ്പെടേണ്ടി വന്നിട്ടില്ല. കോണ്‍സുലേറ്റ് ജനറലുമായും ഞങ്ങള്‍ക്ക് ബന്ധമില്ല.

പിന്നെ എങ്ങനെയാണ് അദ്ദേഹത്തിനു കൊടുത്ത ഫോണ്‍ കിട്ടുക. ആ ഫോണ്‍ ഇപ്പോള്‍ വേറെ ആരോ ആണ് ഉപയോഗിക്കുന്നുവെന്നും പറയുന്നു. എങ്കില്‍ പിന്നെ എങ്ങനെയാണ് ഫോണ്‍ കിട്ടിയത് എന്ന് അയാളെ വിളിച്ചു ചോദിച്ചാല്‍ മതിയില്ലേ? ഇതൊരു കെട്ടുകഥയാണ്. ഐ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷേ അത് ഈ പറഞ്ഞ ഫോണ്‍ അല്ല.

 



സ്വപ്നാ സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ല. സാധാരണ ഗതിയില്‍ ഭരണ രംഗത്ത് ഇടപെടുമ്പോഴാണല്ലോ ഇത്തരക്കാരുമായി ബന്ധം.എനിക്കോ വിനോദിനിക്കോ അങ്ങനെ ഉണ്ടായിട്ടില്ല. സന്തോഷ് ഈപ്പന്‍, സ്വപ്നാ സുരേഷ്, കോണ്‍സുലേറ്റ് ജനറല്‍. ഈ മൂന്നുപേരെയും ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (1 hour ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (1 hour ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (1 hour ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (1 hour ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (2 hours ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന വിവാദം: ശോഭ പണം നല്‍കിയിട്ടില്ലെന്ന് ദേവുവിന്റെ മൊഴി  (2 hours ago)

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (2 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

പാകിക്കളുടെ Double Daddy Syndrome പറപ്പിച്ച് അമേരിക്ക..! താങ്ങി ചൈനയും മടുത്തു നാണമില്ലാത്ത പാകിസ്ഥാൻ  (3 hours ago)

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്  (4 hours ago)

യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?  (4 hours ago)

യുവതി പ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിക്കാരൊന്നും വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന  (4 hours ago)

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു  (4 hours ago)

Malayali Vartha Recommends