Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...


ഇന്ത്യക്കാരനെ കുവൈത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രവാസി സമൂഹം ആശങ്കയിൽ...


നിർബന്ധിത ഗർഭഛിദ്രത്തിന്‌ തെളിവുമായി പ്രോസിക്യൂഷൻ: മെഡിക്കൽ തെളിവുകളും ഡിജിറ്റൽ തെളിവുകളും നിരത്തി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷ തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...

മാരണങ്ങള്‍ വരുന്ന വഴി... ഐഫോണ്‍ വിവാദത്തില്‍ കസ്റ്റംസിന് പിന്നാലെ വിനോദിനിയെ ഇ.ഡി. ചോദ്യം ചെയ്യും; ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും ഇ.ഡി. നിലപാട് കടുപ്പിക്കുന്നു

08 MARCH 2021 10:42 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് അടുത്തതോടെ കസ്റ്റംസിന് പിന്നാലെ ഇഡിയും അന്വേഷണം ശക്തമാക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാതെ ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കൂടി വന്നതോടെ മറ്റൊരു രാഷ്ട്രീയ മുഖമാണ് വന്നിരിക്കുന്നത്. ഈ ഫോണ്‍ ആര് കൈപറ്റി എന്ന വിവാദം കൊഴുക്കുകയാണ്.

അതേസമയം കസ്റ്റംസിന് പിന്നാലെ വിനോദിനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ലൈഫ്മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഐഫോണുകളില്‍ ഒന്നു വിനോദിനിക്കു കിട്ടിയെന്ന ആരോപണമാണു ഇ.ഡി. പരിശോധിക്കുന്നത്.

 

 

ലൈഫ്മിഷന്‍, ഡോളര്‍ കടത്തു വിവാദവുമായി ബന്ധപ്പെട്ടു യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പനെ ഒന്നാംപ്രതിയാക്കി കഴിഞ്ഞ ദിവസം ഇ.ഡി.

പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണു വിനോദിനിയെ വിളിപ്പിക്കുന്നത്. ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും കള്ളപ്പണം വെളുപ്പിക്കലിലും കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു ഇ.ഡി. സംശയിക്കുന്നത്.

 


ലൈഫ്മിഷന്‍ ഇടപാടില്‍ കരാര്‍ ലഭിച്ചതിന്റെ പേരില്‍ ആറുകോടി രൂപ സ്വര്‍ണക്കടത്തു പ്രതി സ്വപ്‌ന സുരേഷിനു നല്‍കിയെന്നാണു സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയത്.

പിന്നീടു ആറുമൊബൈല്‍ ഫോണുകള്‍ കൂടി സ്വപ്‌ന ആവശ്യപ്പെട്ടതായും താന്‍ വാങ്ങിനല്‍കിയതായും സന്തോഷ് സമ്മതിച്ചിട്ടുണ്ട്. വിനോദിനിക്കു താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നു സന്തോഷ് ഈപ്പനും തനിക്കു സന്തോഷ് ഈപ്പനെ അറിയില്ലെന്നു വിനോദിനിയും പ്രതികരിച്ചിട്ടുണ്ട്. പിന്നെയെങ്ങനെ ഫോണ്‍ തന്റെ പക്കലെത്തിയെന്നു വിനോദിനി വ്യക്തമാക്കേണ്ടി വരും.

 



സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണു ഫോണില്‍ ഉപയോഗിച്ചതെന്നു കസ്റ്റംസ് പറയുന്നു. 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണ്‍, സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകളില്‍ ഏറ്റവും വില കൂടിയതായിരുന്നു.

ബുധനാഴ്ച വിശദീകരണം നല്‍കാന്‍ കസ്റ്റംസ് വിനോദിനിക്കു കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കസ്റ്റംസിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായശേഷം ഇ.ഡി. വിനോദിനിയെ വിളിപ്പിക്കും. അതിനുമുമ്പായി സ്വപ്‌നയെ ജയിലിലെത്തി വീണ്ടും ചോദ്യംചെയ്യും. വൈകാതെ സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഇ.ഡി. രേഖപ്പെടുത്തും.

 



ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിനു സ്വപ്‌നയ്ക്കു കൈക്കൂലി എന്ന നിലയിലാണു സന്തോഷ് ഈപ്പന്‍ ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നാണു കേന്ദ്ര ഏജന്‍സികളുടെ നിഗമനം. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിനു പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐ.എം.ഇ.ഐ. നമ്പര്‍ ഉപയോഗിച്ച് കസ്റ്റംസ് സിം കാര്‍ഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണു സൂചന.

മകന്‍ ബിനീഷ് അറസ്റ്റിലായതിനു പിന്നാലെ ഭാര്യ വിനോദിനിക്കെതിരെ കസ്റ്റംസിന്റെ ഐ ഫോണ്‍ ആരോപണം കൂടി ഉയര്‍ന്നതോടെ വിവാദങ്ങള്‍ വീണ്ടും കോടിയേരിയെ വേട്ടയാടുകയാണ്. സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് കോടിയേരി പറയുന്നത്.

 

 

ഈ പറയുന്ന ഫോണ്‍ കിട്ടിയിട്ടുമില്ല. ഇതാണ് വസ്തുത. അവര്‍ ഉപയോഗിക്കുന്ന ഫോണ്‍ അവര്‍ തന്നെ പൈസ കൊടുത്തു വാങ്ങിയതാണ്. സന്തോഷ് ഈപ്പനുമായി ഞങ്ങള്‍ക്ക് ഒരു തരത്തിലും പരിചയപ്പെടേണ്ടി വന്നിട്ടില്ല. കോണ്‍സുലേറ്റ് ജനറലുമായും ഞങ്ങള്‍ക്ക് ബന്ധമില്ല.

പിന്നെ എങ്ങനെയാണ് അദ്ദേഹത്തിനു കൊടുത്ത ഫോണ്‍ കിട്ടുക. ആ ഫോണ്‍ ഇപ്പോള്‍ വേറെ ആരോ ആണ് ഉപയോഗിക്കുന്നുവെന്നും പറയുന്നു. എങ്കില്‍ പിന്നെ എങ്ങനെയാണ് ഫോണ്‍ കിട്ടിയത് എന്ന് അയാളെ വിളിച്ചു ചോദിച്ചാല്‍ മതിയില്ലേ? ഇതൊരു കെട്ടുകഥയാണ്. ഐ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷേ അത് ഈ പറഞ്ഞ ഫോണ്‍ അല്ല.

 



സ്വപ്നാ സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ല. സാധാരണ ഗതിയില്‍ ഭരണ രംഗത്ത് ഇടപെടുമ്പോഴാണല്ലോ ഇത്തരക്കാരുമായി ബന്ധം.എനിക്കോ വിനോദിനിക്കോ അങ്ങനെ ഉണ്ടായിട്ടില്ല. സന്തോഷ് ഈപ്പന്‍, സ്വപ്നാ സുരേഷ്, കോണ്‍സുലേറ്റ് ജനറല്‍. ഈ മൂന്നുപേരെയും ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (6 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (7 hours ago)

എസ്ബിഐയില്‍ 996 ഒഴിവുകള്‍... കേരളത്തിലും അവസരം  (7 hours ago)

2024 DEC 4 ജയിച്ചു, 2024 DEC 4 തോറ്റു വിധി കേട്ട് രാഹുലിന്റെ 'അമ്മ തളർന്ന് വീണു...!കോടതിയെ ഞെട്ടിച്ച ആ 3 തെളിവുകൾ, അജിത്തിനെ പൂട്ടി  (7 hours ago)

പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം  (7 hours ago)

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം  (8 hours ago)

സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി  (8 hours ago)

മികച്ച പ്രവര്‍ത്തനത്തിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ രേഖയ്ക്ക് അഭിനന്ദനങ്ങള്‍  (8 hours ago)

എസ് ശ്രീകുമാറിന്റെയും വാസുവിന്റെയും ജാമ്യാപേക്ഷ തള്ളി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരുത്തനും ജാമ്യം ഇല്ല; ഹൈക്കോടതി മലകയറുമ്പോള്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും തലപിളരുന്നു  (9 hours ago)

യാത്രക്കാരെ വലച്ച് മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ  (9 hours ago)

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ  (10 hours ago)

രാഹുല്‍ വിഷയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സണ്ണി ജോസഫ്  (10 hours ago)

Malayali Vartha Recommends