മൂന്നര കോടിയുടെ ഇൻഷുറൻസ് തുക കിട്ടാനായി ഭർത്താവിനെ ഭാര്യയും ബന്ധുവും തീ കൊളുത്തി കത്തിച്ചു; 57കാരി അറസ്റ്റിൽ
ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊലപ്പെടുത്തി ഭാര്യ. ചെന്നെ ഈറോഡ് സ്വദേശി കെ.രംഗരാജ് ആണ് (62) കൊല്ലപ്പെട്ടത്. ചെന്നൈ ഈറോഡ് സ്വദേശിയായ ഇയാള്‍ ഒരു പവര്‍ലൂം യൂണിത്തിന്റെ ഉടമയാണ്.
രംഗരാജിന്‍റെ പേരിലുള്ള മൂന്നരക്കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക നേടുന്നതിനായി ഭാര്യ ജോതിമണി (57) ആണ് ബന്ധുവായ രാജ (41) എന്നയാളുടെ സഹായത്തോടെ ഭര്‍ത്താവിനെ ക്രൂരമായി ഇല്ലാതാക്കിയത്. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഒരു അപകടത്തെ തുടര്‍ന്ന് രംഗരാജുവിന് നടക്കാനുള്ള ശേഷി നഷ്ടമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇയാളെ ഒരു വാനിലുള്ളില്‍ ഇരുത്തിയ ശേഷം ഭാര്യയും ബന്ധുവും ചേര്‍ന്ന് വാന്‍ പെട്രൊളൊഴിച്ച് കത്തിച്ച്.
അപകടത്തിന് ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന കോയമ്ബത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് ഇവര്‍ രംഗരാജിനെ കൂട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയത്. -
വീട്ടിലേക്ക് കൊണ്ടു പോവുകയാണെന്ന വ്യാജേനയാണ് ഇയാളെ ആശുപത്രിയില്‍ നിന്നും കൊണ്ടു വിളിച്ചുകൊണ്ട് വന്നത്. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ തിരുപ്പൂര്‍ പെരുമാനള്ളൂരിന് സമീപമെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വഴിയില്‍ നിര്‍ത്തിയിടുകയായിരുന്നു.
പ്രതികളിലൊരാളായ രാജയാണ് വാഹനം ഓടിച്ചിരുന്നത്. ഇതിനു ശേഷം ജോതിമണിയോടൊപ്പം ചേര്‍ന്ന് വാഹനത്തിന് തീകൊളുത്തുകയും ചെയ്തിരുന്നു. സ്വന്തമായി ചലനശേഷിയില്ലാത്ത രംഗരാജ് വാഹനത്തിനുള്ളില്‍ കത്തിതീരുകയായിരുന്നു.
തുടർന്ന്, പിറ്റേന്ന് പുലര്‍ച്ചെ രാജ തന്നെയാണ് തീപിടുത്തത്തെക്കുറിച്ച് പൊലീസില്‍ വിവരം അറിയിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാജയും ജോതിമണിയും പരസ്പര വിരുദ്ധമായി മൊഴി നല്‍കിയതോടെയാണ് പൊലീസിന് സംശയം തോന്നുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കുകയും ചെയ്തു. സിസിറ്റിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാനില്‍ പെട്രോളുമായി വരുന്ന രാജയുടെ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു.
ഇതിനുശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പിന്നാലെ ജോതിമണിയെയും ചോദ്യം ചെയ്തതോടെ ഇവരും കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട രംഗരാജ് ഏതാണ്ട് ഒന്നരക്കോടിയോളം രൂപയുടെ കടക്കാരനായിരുന്നു. പണം വാങ്ങിയ ആളുകള്‍ അത് മടക്കി ചോദിച്ച് സമ്മര്‍ദ്ദത്തിലാക്കിയതോടെ ഇന്‍ഷുറന്‍സ് തുക നേടി കടം വീട്ടാനാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് ജോതിമണി മൊഴി നൽകിയിരിക്കുന്നത്.
ഇതിനായി രാജയുടെ സഹായം തേടി. അന്‍പതിനായിരം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു. ഒരു ലക്ഷം രൂപ കൂടി നല്‍കുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു എന്നാണ് ഇവര്‍ അറിയിച്ചത്. കുറ്റസമ്മതത്തിന് പിന്നാലെ തന്നെ പെരുമാനല്ലൂര്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha