Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

നിരാശയും പ്രതിഷേധവും ഒടുവിൽ ജലീലിന്റെ രാജി... പിണറായിയുടേത് ഇരട്ടനീതിയോ അതോ സ്വാർഥലാഭമോ?

13 APRIL 2021 01:43 PM IST
മലയാളി വാര്‍ത്ത

കുറച്ച് അധികം ദിവസങ്ങളായി ഉയർന്നു കേൾക്കുന്ന വിവാദമാണ് കെ. ടി. ജലീലിന്റേത്. തന്റെ ബന്ധുവായ കെ. ടി അബീദിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്. ഒരു മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നു ലോകായുക്ത നിയമത്തിലെ വകുപ്പ് 14 പ്രകാരം വിധിക്കുന്നത്.

സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ തൽസ്ഥാനത്തു നിന്ന് മുഖ്യമന്ത്രി നീക്കണമെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ടായിരുന്നു. ഇന്ന് ഈ വിഷയത്തിൽ മന്ത്രി കെ. ടി. ജലീൽ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നൽകിയതായാണ് ലഭിക്കുന്ന ഏറ്റവും പുതിയ വാർത്ത. ഈ വിഷയത്തിൽ വളരെയധികം സംഘർഷങ്ങൾക്കൊടുവിലാണ് ഇപ്പോൾ ജലീലിന് നിർബന്ധിതനായി രാജി വയ്ക്കേണ്ടി വന്നത്.

വിവാദം കത്തിക്കറിയ നാൾ മുതൽ രാജി എന്ന ആവശ്യമായിരുന്നു ആദ്യം മുതലേ ഉയർന്ന് കേട്ടിരുന്നത്. അതിനെ പരമാവധി ചെറുക്കുക എന്നത് കാലാവധി കഴിയാറായ ഒരു മന്ത്രിസഭ എന്ന നിലയിൽ പിണറായി വിജയൻ സർക്കാരിനുമുണ്ട്. എന്നാൽ ജലീലിന്റെ വിഷയത്തിൽ സർക്കാരിനെ ഇത്രയും പ്രതിരോധത്തിലാക്കിയത് ഇതിനു മുൻപുള്ള പാർട്ടിയുടേയും സർക്കാരിന്റെയും കർക്കശ നടപടികൾ ചൂണ്ടിക്കാട്ടിയാണ്.

പ്രധാനമായും ബന്ധുനിയമന വിവാദത്തിൽ മന്ത്രി ഇ. പി. ജയരാജന്റ നിർബന്ധിത രാജിയേയാണ് ഉയർത്തിക്കാട്ടുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണ ലഭിക്കില്ലെന്നു ബോധ്യമായതോടെയുണ്ടായ നിരാശയും പ്രതിഷേധവുമാണു ജയരാജനെ രാജിയിലേക്കു നയിച്ചതെന്നാണു വിവരം. വിവാദം വന്നപ്പോൾ ജയരാജൻ സ്വമേധയാ രാജി സന്നദ്ധത അറിയിക്കുകയും പാർട്ടി അംഗീകരിക്കുകയുമായിരുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ജലീൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ചത്.

ഭാര്യാസഹോദരിയായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി. കെ. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിച്ചതാണു അന്ന് വിവാദമായത്. വിജിലൻസ് കേസ് നിലനി‍ൽക്കില്ലെന്നും വിവാദം വൈകാതെ അടങ്ങുമെന്നുമുള്ള വിശ്വാസം ജയരാജൻ അടുപ്പക്കാരോടു പങ്കുവച്ചിരുന്നു.

ഇതു പാർട്ടി മനസ്സിലാക്കുമെന്നും രാജിവയ്ക്കേണ്ടി വരില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, പിന്തുണ ലഭിക്കില്ലെന്നു ബോധ്യമായതോടെ 2016 ഒക്ടോബർ 14നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ രാജിസന്നദ്ധത അറിയിക്കേണ്ടി വന്നു.

കേസ് നേരിട്ടതും ജയരാജൻ സ്വന്തം നിലയ്ക്ക് തന്നെയാണ്. താൻ ചുമതലയേൽക്കാത്തതിനാൽ സർക്കാരിനു ധനനഷ്ടം സംഭവിച്ചിട്ടില്ലെന്നും അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും കാട്ടി സുധീർ നമ്പ്യാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നിലനിൽക്കില്ലെങ്കിൽ അവസാനിപ്പിക്കാൻ കോടതി നിർദേശിച്ചു.

കേസ് നിലനിൽക്കില്ലെന്നു വിജിലൻസ് കോടതിയിലെ നിയമോപദേഷ്ടാവ് റിപ്പോർട്ടും നൽകി. എന്നാൽ അന്വേഷണ സംഘം പിന്നെയും മുന്നോട്ടുപോയി. ഇതിനിടെ കേസ് സുപ്രീം കോടതി വരെയെത്തിക്കുന്നതിനുള്ള നീക്കങ്ങളുമുണ്ടായി. അന്തിമ റിപ്പോർട്ട് പരമാവധി വൈകിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ ഇടപെടലുകളെന്ന സംശയം ജയരാജനൊപ്പം നിൽക്കുന്നവർക്കുണ്ടായിരുന്നു. ഒടുവിൽ 2017 അവസാനം കേസ് അവസാനിക്കുകയാണ് ഉണ്ടായത്.

ആരോപണത്തിന്റെ പേരിൽ രാജിവച്ച മന്ത്രി എ. കെ. ശശീന്ദ്രനു മന്ത്രിയാകാൻ വീണ്ടും അവസരം നൽകിയിട്ടും ജയരാജനെ തൽസ്ഥാനത്ത് പരിഗണിക്കാൻ തയ്യാറായില്ല. രാഷ്ട്രീയം തന്നെ അവസാനിപ്പിക്കുമെന്ന സൂചന നൽകിയതിനു ശേഷമാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്കു തിരിച്ചെത്തിക്കാൻ പാർട്ടി പോലും തയാറായത്.

നിലവിൽ രാജി കത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് കൈമാറിയിട്ടുള്ളത്. എകെജി സെന്‍ററിലെത്തിയ ശേഷമാണ് ജലീൽ രാജി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് രാജി. ഏറെ വൈകാരികമായിട്ടാണ് രാജിവച്ച വിവരം മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെഞ്ഞാറമൂട് വിട്ട് അർഫാന്റെ ഉമ്മയും വാപ്പയും...! ഇപ്പോൾ കൊല്ലത്ത് ..!കൂട്ടകൊലപാതകം നടന്ന വീട് വില്പനയ്ക്ക്.! വീടിന്റെ അവസ്ഥ  (3 minutes ago)

'വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട സഭയിൽ കത്തിക്കയറി ശിവൻകുട്ടി..! മൈക്ക് ഓഫാക്കി സ്പീക്കർ..! കൂക്കി വിളിച്ച് ബഷീർ MLA  (7 minutes ago)

കേരളത്തിൽ വരും ദിവസങ്ങളിൽ മുട്ടൻ മഴ അറബിക്കടലിൽ സംഭവിക്കുന്നത് പ്രവചനം ഇങ്ങനെ...!  (12 minutes ago)

ഫർസാന എവിടെ ഉമ്മ...! അർഫാനെ കാണാൻ ജയിലിൽ...! അവൻ കരച്ചിലോട് കരച്ചിൽ..! പച്ചക്കറി വിറ്റ് ഷെമി...!  (23 minutes ago)

പാര്‍ലമെന്റിന്റെ പടിക്കെട്ടില്‍ തെന്നി വീണ് ശശി തരൂര്‍  (32 minutes ago)

ശബരിമല നെയ്‌ക്കൊള്ള കേസില്‍ സുനില്‍കുമാര്‍ പോറ്റി പിടിയില്‍  (1 hour ago)

ആളറിഞ്ഞ് കളിക്കെടാ!! ചൊറിയാൻ വന്ന മാപ്രയുടെ കിളിപറത്തി വിവി രാജേഷ്, കരകുളത്തെ ഷെൽട്ടറിന്റെ അവസ്ഥയിത്..  (2 hours ago)

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?  (2 hours ago)

എംഎ ഷഹനാസിനെതിരെ കേസ് കൊടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

അമേരിക്കൻ ജെമോളജിക്കൽ ലബോറട്ടറീസിനെ ഏറ്റെടുത്ത് ഇൻ്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്  (2 hours ago)

നോർവേ സ്ഥാനപതി മെയ് എലിൻ സ്റ്റീനർ ബിനാലെ സന്ദർശിച്ചു...  (2 hours ago)

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ - വെല്‍നസ് കോണ്‍ക്ലേവിന് സമാപനം: കോണ്‍ക്ലേവില്‍ നടന്നത് 3200 ല്‍പരം ബി2ബി മീറ്റിംഗുകള്‍...  (2 hours ago)

ആത്മഹത്യയിലേക്ക് നയിച്ചത് ആറ് മാസം മുമ്പേ ഉള്ള പ്രശ്നം  (2 hours ago)

കേരളത്തിന് എയിംസ് നൽകിയില്ല  (2 hours ago)

ഈറ്റ് റൈറ്റ് കേരള: സേഫ് ഫുഡ് ഫോര്‍ ബെറ്റര്‍ ലൈഫ് ദ്വിദിന പരിപാടി; മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (2 hours ago)

Malayali Vartha Recommends