Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

സി.പി.എം പ്രവര്‍ത്തകന്‍റെ പങ്ക് മനസ്സിലാക്കി അന്വേഷണ സംഘം.... കളത്തിലിറങ്ങി കേന്ദ്ര ഏജൻസികൾ....

05 JUNE 2021 08:46 PM IST
മലയാളി വാര്‍ത്ത

കൊടകര കുഴല്‍പ്പണ കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റാണ് ഇപ്പോൾ സംസഭവിച്ചു കൊണ്ടിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകന്‍ റജിലിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു എന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വാർത്തകൾ.

വാഹനം ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി രഞ്ജിത്തില്‍ നിന്നും റജില്‍ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഈ തുക റജില്‍ അന്വേഷണ സംഘത്തെ ഉടൻ ഏല്‍പ്പിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. പണം കൈപ്പറ്റിയതിനെ കുറിച്ച് അന്വേഷിക്കാനാണ് റജിലിനെ അന്വേഷണ സംഘം വിളിച്ചുവരുത്തിയത്.

കേസിലെ മുഖ്യപ്രതിയായ ധര്‍മ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നല്‍കി. ഇന്നു തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ധര്‍മരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികള്‍ ധര്‍മ്മജനെ ഏല്‍പിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണില്‍ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധര്‍മ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയില്‍ പറയുന്നത്. ഇരുവരെയും ചോദ്യം ചെയ്യല്ലിന് ശേഷം പൊലീസ് വിട്ടയച്ചു.

മറ്റൊരു സുപ്രധാനമായ നീക്കം എന്തെന്നാൽ കൊടകര കുഴൽപണക്കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തേക്കും എന്നാണ് ലഭിക്കുന്ന സൂചകൾ. പ്രാഥമികമായി ഇഡി നടത്തിയ അന്വേഷണത്തിൽ ഇപ്പോഴത്തെ നിലയിൽ കേസ് ഹവാല ഗണത്തിൽ വരില്ല.

മറ്റൊരു രാജ്യത്തിലേക്കു പണം കടത്തുമ്പോഴാണ് ഹവാല ഗണത്തിൽ വരുക. കള്ളപ്പണം കടത്തിയതും കവർച്ചയും നടന്നതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ നിലപാട്.

ഹൈക്കോടതി ചോദിച്ചതു കൊണ്ട് ഉടൻ റിപ്പോർട്ടു നൽകിയ ശേഷം കേസ് ഏറ്റെടുക്കുന്നതിനെ കുറിച്ചാണ് ഇഡി ആലോചിക്കുന്നത്. ഇഡി ജോയിന്റ് ഡയറക്ടർ അവധിയിലായതിനാൽ അദ്ദേഹം എത്തിയ ശേഷമാകും നടപടികൾ ആരംഭിക്കുക.

കേസിൽ സംസ്ഥാന പൊലീസിന് അധികം മുന്നോട്ടു പോകാനാകില്ലെങ്കിലും പരമാവധി പ്രതിച്ഛായ തകർക്കാൻ കഴിഞ്ഞേക്കുമെന്നാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും വിലയിരുത്തൽ.

ഇഡി ഏറ്റെടുക്കുകയാണെങ്കിൽ കേസ് അന്വേഷണത്തിൽ എന്തെങ്കിലും കൃതൃമം കാണിച്ചാൽ ഇഡി പക്ഷപാതം കാണിക്കുന്നുവെന്നും വിശ്വാസ്യത നഷ്ടമായെന്നുമുള്ള രാഷ്ട്രീയ ആരോപണത്തിലേക്ക് സിപിഎമ്മും സർക്കാരും തിരിയുകയും ചെയ്യും എന്നുള്ളതും ഏറെ നിർണായകമാണ്. സംസ്ഥാന സർക്കാരിനെതിരെ ഇഡി നടത്തുന്ന കേസുകളെ ഇതിൽ പ്രതിരോധിക്കാനും സിപിഎമ്മിനു സാധിക്കും.

അതേസമയം, പാർട്ടി നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റിയോഗം ശനിയാഴ്ച കൊച്ചിയിൽ കൂടിചേരും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണൻ യോ​ഗത്തിൽ പങ്കെടുക്കും.

കൊടകര കുഴൽപണക്കേസിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കണമെന്നുള്ള കാര്യം ഈ യോഗത്തിൽ കൈക്കൊള്ളും. അന്വേഷണത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനിലേക്കും പൊലീസ് എത്തുന്നു എന്നതു കൊണ്ട് അതിശക്തമായ പ്രതിരോധം തീർക്കണമെന്നാണ് പാർട്ടിക്കുള്ളിലെ കരക്കമ്പി.

ഇക്കാര്യത്തിൽ ഇനി മുതൽ ആരൊക്കെ പ്രതികരിക്കണമെന്നും, കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസർമാരുടെ ഉദ്ദേശ്യം ബിജെപിയെ അപകീർത്തിപ്പെടുത്തുക എന്നതാണെന്നും അത് തുറന്നു കാട്ടണമെന്നുമാണു നേതാക്കൾക്കിടയിലെ തീരുമാനം. ഇപ്പോൾ ഉരുണ്ടുകൂടിയ പ്രതിസന്ധി നേരിടാൻ കെ.സുരേന്ദ്രനും ഒപ്പം നിൽക്കുന്നവരും മാത്രമാണ് എത്തിയിട്ടുള്ളത്.

പി.കെ. കൃഷ്ണദാസും എം.ടി. രമേശും എ.എൻ. രാധാകൃഷ്ണനുമടങ്ങുന്ന മറുവിഭാ​ഗം മൗനം പാലിക്കുകയാണ്. നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തിനെ സമീപിക്കാൻ ചില നേതാക്കൾ ഒരുങ്ങുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴത്തെ ആരോപണങ്ങളെ കൂട്ടുപിടിച്ച് നേതാക്കളുടെ സംഘം സുരേന്ദ്രൻ പക്ഷത്തിനെതിരെ തിരിയുകയും ചെയ്യുന്നു. എന്നാൽ ഗ്രൂപ്പ് വൈരം മാറ്റിവച്ച് പാർട്ടിയെ പ്രതിരോധിക്കേണ്ടതുണ്ട് എന്ന് മുതിർന്ന നേതാക്കൾ പറയുന്നു. ഇപ്പോഴത്തെ ചുമതലക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

സുരേന്ദ്രനെതിരെ തുടരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ പാർട്ടിക്കുള്ളിൽ നിന്നും സഹായമെത്തുന്നുവെന്ന അപകടവും സംസ്ഥാന നേതൃത്വം മണക്കുന്നു. കോർകമ്മിറ്റി യോഗത്തിൽ പാർട്ടി ഇപ്പോൾ നേരിടുന്ന ആരോപണങ്ങളുടെ നിജസ്ഥിതി സുരേന്ദ്രനും നേതാക്കളും കൃത്യമായി വിവരിക്കേണ്ടി വരും. പ്രഭാരി സി.പി.രാധാകൃഷ്ണൻ ഈ യോഗത്തിന് ശേഷം ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (50 minutes ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (4 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (4 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends