Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

കിറ്റക്‌സിനെ അനുകൂലിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ : വെട്ടിലായി സര്‍ക്കാര്‍

05 JULY 2021 10:10 AM IST
മലയാളി വാര്‍ത്ത

മലിനീകരണ നിയന്ത്രണത്തില്‍ കിറ്റെക്‌സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയതോടെ കിറ്റക്‌സിനെ സര്‍ക്കാര്‍ മനപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമായി.

കാരണം കിറ്റെക്‌സിന് എതിരെയുള്ള ഏറ്റവും വലിയ പരാതി ജല മലിനീകരണമാണ്. ആ ആരോപണമാണ് ഇപ്പോള്‍ തെറ്റെന്ന് തെളിഞ്ഞിരിക്കുന്നത്.

 



കിറ്റെക്‌സ് എം ഡി സാബു ജേക്കബ് രാജ്യത്തിന്റെ വ്യവസായ ഭൂപടത്തില്‍ കേരളത്തെ അപമാനിച്ചതായി കരുതുന്ന മുഖ്യമന്ത്രിയും സി പി എമ്മും ഇനി തീര്‍ച്ചയായും സ്വീകരിക്കുക കിറ്റക്‌സിന് എതിരായ നിലപാടുകളായിരിക്കും. പ്രമുഖ വ്യവസായി ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഇത് കേരള സര്‍ക്കാരിനെതിരെ സാബു ജേക്കബ് എഴുതിച്ചതാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സമ്മര്‍ദ്ദം ചെലുത്തി സര്‍ക്കാരിനെ മുട്ടുകുത്തിക്കാനുള്ള കിറ്റക്‌സിന്റെ ശ്രമങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും തീരുമാനം.

കിറ്റെക്‌സ് വിവാദം കത്തി കയറിയിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. ഹര്‍ഷ് ഗോയങ്കയുടെ ടീറ്റിനാണ് ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കേരള സര്‍ക്കാര്‍ എപ്പോഴും വ്യവസായങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

 



ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, ടയര്‍ നിര്‍മാണ കമ്പനിയായ സിയറ്റ് അടക്കം ഇന്ത്യയിലെ പതിനഞ്ചോളം വമ്പന്‍ സംരംഭങ്ങളുടെ നടത്തിപ്പുകാരാണ് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. ഹര്‍ഷ് ഗോയങ്കയുടെ നല്ല വാക്കുകള്‍ക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് വ്യക്തമാക്കി. നൂതന വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ ഉറപ്പാക്കും. ഏല്‍ഡിഎഫ് സര്‍ക്കാര്‍ ഈ നയം തുടരുമെന്നുമാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

കിറ്റെക്‌സ് ഗ്രൂപ്പ് 3500 കോടിരൂപയുടെ പദ്ധതി ഉപേക്ഷിക്കാന്‍ കാരണം സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം കാരണമാണെന്ന് ആരോപിച്ചുള്ള ലേഖനം സാമ്പത്തിക വിദഗ്ധ ഷമിക രവി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇത് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഹര്‍ഷ് ഗോയങ്കയുടെ പ്രതികരണം.

 



മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടി നല്‍കിയതോട കിറ്റെക്‌സ് വിവാദം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കുകയായിരുന്നു കിറ്റക്‌സിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ ട്വീറ്റോടെ വിവാദം ദേശീയ ശ്രദ്ധയിലെത്തി.

ഇതില്‍ പ്രതിപക്ഷ നേതാവിന്റെ മറുപടിയാണ് വ്യത്യസ്തമായത്. കിറ്റക്‌സ് വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും കുന്നത്തുനാട് എംഎല്‍എ കിറ്റെക്‌സിന്റെ പ്രൊഡക്റ്റ് ആണെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാര്‍ വ്യവസായ സൗഹൃദമാകണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ നിലപാട് കിറ്റക്‌സിന് അനുകൂലമാണ്.പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്ന കാലത്ത് കിറ്റെക്‌സിന് നിര്‍ലോഭ സഹായമാണ് നല്‍കിയിരുന്നത്.

 



ഇതിനിടെ കിറ്റെക്‌സിലെത്തി സാബു എം ജേക്കബുമായി ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥര്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. കിറ്റെക്‌സ് മാനേജ്‌മെന്റിന്റെ പരാതികളാണ് പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത്. നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അവസരം കിറ്റെക്‌സിന് നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കിറ്റെക്‌സ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. കിറ്റെക്‌സിന് വ്യവസായം നടത്താന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കിറ്റക്‌സിന്റെ കാര്യത്തില്‍ കൃത്യമായ കൂടിയാലോചനകള്‍ വേണമെന്ന് ജീവനക്കാരോട് വ്യവസായ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ വകുപ്പ് കൃത്യമായ കൂടിയാലോചന നടത്താതെയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ടിന് നല്‍കിയത്. ഇതില്‍ വ്യവസായ വകുപ്പിന് അത്യപതിയുണ്ട്.

 



സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കിറ്റെകെസ് കമ്പനിയിലെ ജീവനക്കാര്‍ ഇന്ന് ഓഫീസിന് മുന്നില്‍ പ്രതിഷേധമിരിക്കും. കിറ്റക്‌സും സര്‍ക്കാരും വിട്ടുവീഴ്ചയില്ലാതെയാണ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കിറ്റക്‌സിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം. പിണറായി സര്‍ക്കാരിനെ പിണക്കി കൊണ്ട് കേരളത്തില്‍ കമ്പനി നടത്തുന്നത് കാണണം എന്ന ഭീഷണിയിലാണ് സര്‍ക്കാര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (9 minutes ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (27 minutes ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (38 minutes ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (44 minutes ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (52 minutes ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (56 minutes ago)

ഗള്‍ഫില്‍ നിരവധി ഒഴിവുകൾ എക്സ്പീരിയൻസ് വേണ്ട ! താമസം, യാത്രാ സൗകര്യം കമ്പനി വക ..മികച്ച ശമ്പളം  (1 hour ago)

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ  (1 hour ago)

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയ പ്രതി പൊലീസ് പിടിയില്‍  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല  (1 hour ago)

പെണ്‍കുട്ടിയോട് അപമര്യാതയായി പെരുമാറിയ 54 കാരന് 14 വര്‍ഷം കഠിനതടവും 26,000 രൂപ പിഴയും വിധിച്ച് കോടതി  (1 hour ago)

അനില്‍ അംബാനി ഗ്രൂപ്പ് നടത്തിയ കോടികളുടെ തട്ടിപ്പ് കേസ്: ഇഡിക്കും സിബിഐക്കും സുപ്രീംകോടതി വിമര്‍ശനം  (2 hours ago)

കൊച്ചിൻ ഷിപ്പ്യാഡിൽ അവസര പെരുമഴ 260 ഒഴിവുകൾ ഇപ്പോൾ തന്നെ അപേക്ഷിക്കാം  (2 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്: ഒറ്റ ദിവസം കൊണ്ട് എംഡിഎംഎയും കഞ്ചാവുമടക്കം കൈവശം വച്ചതിന് 36 കേസുകള്‍  (2 hours ago)

ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

Malayali Vartha Recommends