ആർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസിൽ.... അമലയിൽ നിന്ന് കസ്റ്റംസ് ശേഖരിക്കാനൊരുങ്ങുന്നത് പൂട്ടാനുള്ള ചോദ്യങ്ങൾ...

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ കസ്റ്റഡിയിലുള്ള മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അമല ഓഫിസില്‍ ഹാജരായിട്ടുണ്ട്. കൊച്ചി ഓഫീസില്‍ രാവിലെ പത്തരയോടെ ആണ് അമല ഹാജരായത്.
അര്‍ജുന്‍ നല്‍കിയ വിവരങ്ങളുടെ സത്യാവസ്ഥ കണ്ടെത്താനാണ് അമലയെ ചോദ്യം ചെയ്യുന്നത്. അതു കൂടാതെ പല നിർണായക വിവരങ്ങളും അമലയ്ക്ക് നൽകാനാകും എന്ന് തന്നെയാണ് കസ്റ്റംസും വിചാരിക്കുന്നത്. അഭിഭാഷകനൊപ്പമാണ് നിയമവിദ്യാർഥി കൂടിയായ അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്.
എല്‍എല്‍ബി ബിരുദ വിദ്യാര്‍ത്ഥിനിയായ അമല കൊല്ലം സ്വദേശിയാണ്. ഇരുവരും തമ്മിലെ ഏറെ നാളത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഇവര്‍ വിവാഹിതരായത്. അഴീക്കല്‍ കപ്പക്കടവില്‍ അര്‍ജുനെടുത്ത പുതിയ വീട്ടിലാണ് ഇവർ താമസിച്ചു വരുന്നത്.
ഈ വിവാഹത്തിന് ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്. വിവാഹത്തെക്കുറിച്ചും സ്വത്ത് സംബന്ധിച്ചും അര്‍ജുന്‍ നല്‍കിയ വിവരങ്ങളിലെ പൊരുത്തക്കേടിലെ സംശയം അമലയുടെ മൊഴിയെടുപ്പിലൂടെ നീക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നതും.
സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് അർജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്.
അര്‍ജുന്‍ ആയങ്കിയുടെ വരുമാനത്തെക്കുറിച്ചാണ് പ്രധാനമായും സംശയങ്ങള്‍ ഉയർന്നു വരുന്നത്. അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂരില്‍ വലിയ വീടും സമ്പത്തുമുണ്ട്. ഇത് ഭാര്യാമാതാവ് നല്‍കിയതാണെന്ന് അര്‍ജുന്‍ പറയുന്നു.
എന്നാൽ ഇത് ഒട്ടും തന്നെ വിശ്വസനീയമല്ല എന്നാണ് കസ്റ്റംസ് കരുതുന്നത്. എന്നാൽ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനെ തുടർന്നാണ് അർജുന്റെ സാമ്പത്തിക സ്രാേതസുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അർജുന്റെ ഭാര്യയോട് ഹാജരാകാൻ നിർദ്ദേശിച്ചത്.
ആഡംബര ജീവിതമാണ് അര്‍ജുന്‍ നയിക്കുന്നത്. കള്ളപ്പണ ഇടപാടും ഉണ്ടെന്ന് വീട്ടിലെ തിരച്ചിലില്‍ കിട്ടിയ വിവരങ്ങളില്‍ വ്യക്തമാണ്. അര്‍ജുന്റെ ബാങ്കിടപാടുകളില്‍ ഇത്രയും തോതിലുള്ള പണമിടപാടുകളുടെ വിവരങ്ങള്‍ ഇല്ല. അർജുൻ ആയങ്കി വലിയ ആർഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. എന്നാൽ ഇയാൾക്ക് പറയത്തക്ക ജോലിയൊന്നുമില്ലായിരുന്നു.
മൊബൈല്‍ ഒളിപ്പിച്ചിരിക്കുന്നത് എവിടെയെന്ന് അമലക്ക് അറിയാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. അര്‍ജുന്റെ കണ്ണൂരിലെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി നാളെ അവസാനിക്കും.
മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി ഇന്ന് കഴിയും. സ്വര്‍ണ്ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജുനാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അര്‍ജുനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. അർജുൻ ആയങ്കിയെ കണ്ണൂരിലെ വീട്ടിലും ടിപി കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് കസറ്റഡിയില്‍ എടുത്ത ലാപ്ടോപ് അടക്കമുള്ള വസ്തുക്കള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനായി ഏഴ് ദിവസമാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
ഏഴ് ദിവസം പൂർത്തിയാകുന്നതോടെ തുടർ നടപടി ഇന്നുണ്ടാകും. കരിപ്പൂർ സ്വർണ്ണക്കടത്തിന് പുറമെ ടിപി കേസിലെ പ്രധാന പ്രതികൾക്ക് സ്വർണ്ണക്കടത്തിലുള്ള പങ്കിലും മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























