മദ്യലഹരിയിൽ ജേഷ്ഠനെ അനുജൻ തല്ലിക്കൊന്നു; തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ജേഷ്ഠനെ കുളിപ്പിച്ച് വീടിനുള്ളിൽ കിടത്തി; അയൽവാസികൾ എത്തിയതോടെ അനുജൻ അകത്തായി
മദ്യപാനത്തിനൊടുവിലുണ്ടായ തർക്കത്തെ തുടർന്നു ജേഷ്ഠനെ അനുജൻ തലയ്ക്കടിച്ചു കൊന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് രക്തം വാർത്ത് വീട്ടു മുറ്റത്ത് കിടന്ന് ജേഷ്ഠനെ വീടിനുള്ളിൽ കയറ്റിക്കിടത്തി കുളിപ്പിച്ചു കിടത്തുകയായിരുന്നു അനുജൻ. ജേഷ്ഠന് അനക്കമില്ലെന്നു അനുജൻ അയൽവാസികളോട് പറഞ്ഞതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.
വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അനുജൻ വിപിനെ വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വൈള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ നടന്ന സംഭവത്തിൽ പ്രതിയെ രാത്രി തന്നെ പൊലീസ് പിടികൂടി.
അനുജനും ജേഷ്ഠനും സ്ഥിരം മദ്യപാനികളാണ്. ഇരുവരുടെയും അമിത മദ്യപാനം മൂലം രണ്ടു പേരുടെയും കുടുംബം വേർപ്പെട്ട് കഴിയുകയാണ്. സ്ഥിരം പ്രശ്‌നക്കാരനായതിനാൽ നാട്ടുകാർക്കും ഇവരുമായി കാര്യമായ സഹകരണം ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകിട്ട് മദ്യപിച്ച് എത്തിയ രണ്ടു പേരും തമ്മിൽ വീട്ടിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു.
തുടർന്നുണ്ടായ സംഘർഷത്തിൽ അനുജൻ ജേഷ്ഠനെ വെട്ടി. തലയ്ക്ക് വെട്ടേറ്റ ജേഷ്ഠൻ തല്ക്ഷണം മരിച്ചു. രക്തം വാർന്നൊഴുകി മുറ്റത്ത് വീണു കിടന്നിരുന്ന ജേഷ്ഠനെ അനുജൻ എടുത്ത് കുളിപ്പിച്ച് വീടിനുള്ളിൽ കിടത്തി. രാത്രി എട്ടു മണിയോടെ അയൽവാസിയുടെ വീട്ടിലെത്തിയ വിപിൻ ജേഷ്ഠൻ അനക്കമില്ലാതെ കിടക്കുകയാണ് എന്ന് അറിയിച്ചു. തുടർന്നു, അയൽവാസികൾ എത്തി നടത്തിയ പരിശോധനയിലാണ് അനുജൻ മരിച്ചതായി കണ്ടെത്തിയത്. തുടർന്ന്, ഇവർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി. തുടർന്നു, സംഭവത്തിൽ കേസെടുത്ത് അനുജൻ വിപിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha