സംസ്ഥാനത്തെ സാധാരണക്കാർക്ക് ബിവറേജസിലൂടെ വിറ്റഴിക്കുന്നതിലേക്കുള്ള മദ്യ നിർമ്മാണ ഫാക്ടറിയായ പത്തനംതിട്ട പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻ്റ് കെമിക്കൽസിലേക്കുള്ള 12 ലക്ഷം രൂപയുടെ 20, 386 സ്പിരിറ്റ് ടാങ്കർ ലോറിയിൽ നിന്നൂറ്റി സ്പിരിറ്റ് മാഫിയക്ക് വ്യാജ മദ്യമുണ്ടാക്കാനായി ബ്ലാക്കിൽ മറിച്ചു വിറ്റ കേസിൽ നാലാം പ്രതിയായ ഫാക്ടറി ജനറൽ മാനേജർക്ക് മുൻകൂർ ജാമ്യമില്ല.... തൊണ്ടിപ്പണം വീണ്ടെടുക്കേണ്ടതുണ്ടെന്നും തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി

സംസ്ഥാനത്തെ സാധാരണക്കാർക്ക് ബിവറേജസിലൂടെ വിറ്റഴിക്കുന്നതിലേക്കുള്ള മദ്യ നിർമ്മാണ ഫാക്ടറിയായ പത്തനംതിട്ട പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻ്റ് കെമിക്കൽസിലേക്കുള്ള 12 ലക്ഷം രൂപയുടെ 20, 386 സ്പിരിറ്റ് ടാങ്കർ ലോറിയിൽ നിന്നൂറ്റി സ്പിരിറ്റ് മാഫിയക്ക് വ്യാജ മദ്യമുണ്ടാക്കാനായി ബ്ലാക്കിൽ മറിച്ചു വിറ്റ കേസിൽ നാലാം പ്രതിയായ ഫാക്ടറി ജനറൽ മാനേജർക്ക് മുൻകൂർ ജാമ്യമില്ല.
കേസ് ഡയറി ഫയൽ പരിശോധിച്ച പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് ബാക്കി തൊണ്ടിപ്പണം വീണ്ടെടുക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചാണ് മുൻകൂർ ജാമ്യം നിരസിച്ചത്. ചോർത്തിയ സ്പിരിറ്റിന് പകരം മായം ചേർത്ത് ഈതൈൽ ആൽക്കഹോൾ മീതൈൽ ആൽക്കഹോൾ ആയി മാറിയിരുന്നെങ്കിൽ വൻ മദ്യദുരന്തത്തിന് സംസ്ഥാനം സാക്ഷിയാകേണ്ടി വന്നേനെയെന്ന് നിരീക്ഷിച്ചു കൂടിയാണ് ജാമ്യം നിഷേധിച്ചത്.
മദ്യ ദുരന്തത്തിന് വഴിവെക്കുമായിരുന്ന ഗൗരവമേറിയ കൃത്യം ചെയ്ത പ്രതിക്ക് അന്വേഷണം ശൈശവ അവസ്ഥയിൽ കിടക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മൊഴി തിരുത്തി പ്രതിഭാഗം ചേർത്ത് കൂറുമാറ്റിക്കാൻ സാധ്യതയുള്ളതായും ജാമ്യം തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് ഭയന്ന് നാലാം പ്രതിയായ ഫാക്ടറി ജനറൽ മാനേജർ അലക്സ് . പി. എബ്രഹാം സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് സ്പിരിറ്റ് വെട്ടിപ്പിൻ്റെ ആഴവും വ്യാപ്തിയും ഉദ്യോഗസ്ഥ പങ്കാളിത്തവും ബോധ്യപ്പെടാനായി സി ഡി ഫയൽ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ സി ബ്രാഞ്ച് ഡിവൈഎസ്പിയോട് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മധ്യ പ്രദേശിൽ നിന്ന് മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കടന്ന് സംസ്ഥാനത്തേക്ക് വന്ന ടാങ്കർ ലോറിയെ പിന്തുടർന്ന് പുളിക്കീഴ് ഫാക്ടറിയിലെത്തി എക്സൈസ് എൻഫോഴ്സ്മെൻ്റ് പിടികൂടുകയായിരുന്നു.
ലോറിയിൽ നിന്ന് സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ് കിട്ടിയ തൊണ്ടിപ്പണമായ 10. 08 ലക്ഷം രൂപ കൂടി കണ്ടെടുത്തത് വഴി കൃത്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മോഷണക്കുറ്റം കൂടി ഉൾപ്പെട്ടതിനാൽ എക്സൈസ് കേസ് പുളിക്കീഴ് പോലീസിന് കൈമാറുകയായിരുന്നു. ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കുന്ന സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമാണ് ട്രാവൻകൂർ ഷുഗേഴ്സ് കമ്പനി.
"
https://www.facebook.com/Malayalivartha























