കൈയിലെ കാശുകൊടുത്തു ജീവിതം തേരാപാരയായി വയ്യെനിക്ക് ഏജീസ് ഓഫീസ് കേറിയിറങ്ങാൻ ഭഗവാനേ!! ഏജീസ് ഓഫീസിലെ ആളില്ലാ കസേരകളെ കുറിച്ച് തുറന്ന് പറഞ്ഞ് ജെയിംസ് കെ ജോസഫ്

ഉദ്യോഗസ്ഥ വൃന്ദത്തെ പറ്റി പൊതുജനങ്ങൾക്ക് നെഗറ്റീവ് ചിന്തയാണുള്ളത്. ഇതിനുള്ള കാരണം എന്താണെന്ന് ജെയിംസ് കെ ജോസഫ് തന്റെ അനുഭവത്തിലൂടെ പറയുകയാണ്.... ഭരണചക്രം എന്ന യുട്യൂബ് ചാനലിലൂടെയാണ് വ്യക്തമാക്കുന്നത്.
ഇദ്ദേഹം കേന്ദ്ര ഗവൺമെന്റിൽ ജോലി ചെയ്യുന്ന അവസരത്തിൽ ഒരാൾക്ക് ഉന്നതമായ ജുഡീഷ്യയിൽ അപ്പോയിന്റിന്റെ സെലക്ഷൻ കിട്ടി.,.. ആ സെലെക്ഷൻ നടത്തിയത് സുപ്രീം കോടതിയുടെ ചെയർമാനായിട്ടുള്ള സെലക്ഷൻ കമ്മിറ്റി ആയിരുന്നു.
അത് പ്രോസസ്സ് ചെയ്യുന്ന അപ്പോയ്ൻമെന്റിനുവേണ്ടി എങ്ങനെ ആണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. ഞങ്ങൾ തീരുമാനിക്കും എന്നാണ്, ഇത് പ്രോസസ് ചെയ്യണ്ടത് ഇവർ അല്ല എന്ന കാര്യം ജെയിംസ് കെ ജോസഫിന് അറിയാവുന്ന കാര്യവുമായിരുന്നു. ഇങ്ങനെയുള്ള പ്രവൃത്തിയാണ് പൊതുജനങ്ങൾക്ക് ഉദ്യാഗസ്ഥരെക്കുറിച്ച് നെഗറ്റീവ് ചിന്താഗതിയുണ്ടാക്കുന്നത്.
എന്നാൽ കേരളത്തിലെ ഏജീസ് ഓഫീസ് ഇതിൽ നിന്നും വ്യത്യസ്തമാണ്... ഉദ്യോഗസ്ഥന്മാരും സഹപ്രവർത്തകരും ഇങ്ങനെയല്ല എന്നാണ് ജെയിംസ് കെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. എ ജി ആയി കേരളത്തിൽ സ്ഥാനമേൽക്കുമ്പോൾ അഞ്ചുവർഷത്തോളം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രോവിഡന്റ് ഫണ്ടിലും പെൻഷനിലും ഒരു വർഷത്തെ കുടിശ്ശിക ഉണ്ടായിരുന്നു....
ഈ അവസരത്തിലാണ് ചെമ്മനം ചാക്കോ എന്ന ഹാസ്യ കവി ഇതിനെ സംബന്ധിച്ച് ഒരു കവിത രചിച്ചത്. കുടിശ്ശിക തീർക്കാൻ എന്തുചെയ്യണെമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ആ കവിത പുറത്ത് വരുന്നത്. പെൻഷൻ പറ്റിയ ഒരു അധ്യാപകന്റെ ജീവിത കഥയായിരുന്നു ആ വരികളിൽ.
.
പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്ത് മകളുടെ വിവാഹം നടത്താന് ആഗ്രഹിക്കുന്ന ഒരാൾ ഏജീസ് ഓഫിസിൽ കുറെ തവണ കയറി ഇറങ്ങിയത് ആയിരുന്നു ആ കവിതയുടെ സാരാംശവും. അതിലെ വരികൾ ഇങ്ങനെ ആയിരുന്നു.
"കൈയിലെ കാശുകൊടുത്തു ജീവിതം തേരാപാരയായി വയ്യെനിക്ക് ഏജീസ് ഓഫീസ് കേറിയിറങ്ങാൻ
ഭഗവാനേ"
ഈ വരികൾ ഇദ്ദേഹത്തെ കൂടുതൽ സ്പർശിക്കുകയും എത്രയും പെട്ടെന്ന് തന്നെ കുടിശ്ശിക തീർക്കുവാനുള്ള പദ്ധതി ചെയ്ത് തുടങ്ങി. ഇതിനു മുന്നോടിയായി ഓഫീസിലെ എല്ലാവർക്കും ഈ വരികൾ സർക്കുലർ അയച്ചുകൊടുത്തു.
അതിനായി ആദ്യം 150 ഓളം ആളില്ലാ കസേരകളിൽ ഉദ്യോഗസ്ഥരെ നിയമിക്കലായിരിക്കുന്നു.... ഇതിനിടയിലും ചിലർ നിയമനത്തിനായി ഉന്നതരുടെ കത്തുമായി വന്നിരുന്നു. തുടർന്ന് ഒരു വർഷത്തിനകം തന്നെ കുടിശ്ശിക തീർത്തു.
https://www.facebook.com/Malayalivartha
























