ഡി കാറ്റഗറിയില്‍ കടകള്‍ തുറക്കാന്‍ എന്തിന് ഇളവ് നല്‍കി: ബക്രീദ് കാലത്ത് മുഴുവൻ കടകളും തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ വിമർശിച്ച് സുപ്രീംകോടതി

സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും സുപ്രീംകോടതിയുടെ ഗർജ്ജനം.
ഡി കാറ്റഗറിയില്‍ കടകള്‍ തുറക്കാന്‍ എന്തിന് ഇളവ് നല്‍കി എന്ന അതിപ്രധാനമായ ചോദ്യം സർക്കാരിനോട് ചോദിച്ചിരിക്കുന്നു സുപ്രീംകോടതി. മാത്രമല്ല ഈ വിഷയത്തിൽരൂക്ഷ വിമര്‍ശനവും സുപ്രീംകോടതി ഉയർത്തി.
ബക്രീദ് കാലത്ത് മുഴുവൻ കടകളും തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ ആയിരുന്നു സുപ്രീംകോടതി വിമർശിച്ചത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ബക്രീദ് കാലത്ത് കടകൾ തുറക്കുന്നതിൽ കേരളം ഇളവുകൾ നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിശോധിക്കുകയായിരുന്നു കോടതി. വൈകിയവേളയിലായതിനാൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദ്ദത്തിന് വഴിപ്പെടരുതായിരുന്നുവെന്ന സുപ്രീം കോടതി നിർദ്ദേശം നൽകി. കാറ്റഗറി ഡിയിൽ കടകൾ തുറക്കാൻ അനുവദിച്ചത് ഗുരുതര വിഷയമെന്നും കോടതി കാണിക്കുന്ന സാഹചര്യം വരെ ഉണ്ടായിരിക്കുകയാണ്.
അഞ്ചു ശതമാനം ടിപിആർ ഉള്ള സ്ഥലങ്ങളിൽ അവസ്യസാധനങ്ങൾ വിൽക്കാൻ നേരത്തെ അനുമതി നൽകിയിട്ടില്ല എന്നും സുപ്രീം കോടതി കണ്ടെത്തിയിരിക്കുകയാണ്.
എന്നാൽ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകൾ നൽകിയതെന്നാണ് കേരളം കോടതിയിൽ പറഞ്ഞത്.
സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ റോഹിങ്ഗ്യൻ നരിമാനും പി ആർ ഗവായിയും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് ഉത്തരവ് പുറപ്പെടുവിച്ച കൊണ്ട് ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ വ്യക്തമാക്കി. വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴിപ്പെട്ടുള്ള കേരള സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മതപരമായ ആചാരങ്ങളേക്കാൾ വലുതാണ് പൗരന്റെ ജീവിക്കാനുള്ള അവകാശമെന്നും ജസ്റ്റിസ് നരിമാൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























