അന്നേ ഓർക്കണമായിരുന്നു.... ഇത് സർക്കാരിന്റെ മുഖത്തേറ്റ ഉഗ്രപ്രഹരം! പിണറായിയെ ചുരുട്ടിക്കൂട്ടി കെ. സുരേന്ദ്രൻ... എല്ലാം അയ്യപ്പ ശാപം....

കേരളം കോവിഡും പ്രളയവും അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. അതിനൊക്കെ മുൻപ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ഇടതുസർക്കാർ മുൻകൈയ്യെടുത്തതിന്റെ തിരിച്ചടികൾ ഓരോന്നായി കിട്ടിക്കോണ്ടിരിക്കുകയാണെന്നാണ് പൊതുവിൽ പാർട്ടിക്കുള്ളിലും പുറത്തും ഒക്കെ സംസാരിമാവുന്നത്.
ഇപ്പോൾ കൊവിഡ് കോസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിക്കോണ്ടിരിക്കുമ്പോൾ, ഈയൊരു സാഹചര്യത്തിൽ ബക്രീദിന് പ്രത്യേക ഇളവ് നൽകിയതിനെതിരെ ഉട്ടനവധി പ്രതിഷേധങ്ങളായിരുന്നു കേരളം സാക്ഷ്യം വഹിച്ചത്. ഇപ്പോൾ ഇതിനു പിന്നാലെ സുപ്രീംകോടതിയും ആഞ്ഞടിച്ചിരിക്കുകയാണ്.
ബക്രീദിന് സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കേരള സർക്കാർ കൊണ്ടുവന്ന ഇളവുകൾക്കെതിരെ രൂക്ഷ ഭാഷയിലാണ് സുപ്രീം കോടതിയുടെ വിമർശനം. ഏറ്റവും കൂടുതൽ രോഗബാധയുള്ള മേഖലകളിൽ ഇളവുകൾ അനുവദിച്ചത് അപകടകരമായ തീരുമാനമായിരുന്നുവെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തൽ. ഇതിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ കെ.സുരേന്ദ്രനും.
സംസ്ഥാന സർക്കാരിന്റെ അശാസ്ത്രീയ കൊവിഡ് പ്രതിരോധത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നാണ് കെ.സുരേന്ദ്രൻ പറയുന്നത്. പിണറായി വിജയൻ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണിത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് സർക്കാർ ചോദ്യം ചെയ്തിരിക്കുന്നതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
പിണറായി സർക്കാർ സമ്മർദ്ദ ശക്തികൾക്ക് വഴങ്ങുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണഘടനാ ലംഘനം കൃത്യമായി ചൂണ്ടിക്കാണിച്ച കോടതി അടുത്ത കാലത്ത് സർക്കാരിന് നൽകിയ ഏറ്റവും വലിയ പ്രഹരമാണിതെന്നും പിണറായി സർക്കാർ സമ്മർദ ശക്തികൾക്ക് വഴങ്ങുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നുണ്ട് എന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറയുകയുണ്ടായി.
സമയം വൈകിയില്ലായിരുന്നെങ്കിൽ സർക്കാർ തീരുമാനം സ്റ്റേ ചെയ്യുമെന്നാണ് കോടതി പറഞ്ഞത്. സർക്കാർ ഇതിന് മറുപടി പറയണം. തുടർച്ചയായി അടച്ചിട്ട ശേഷം നിയന്ത്രണങ്ങളില്ലാതെ എല്ലാം തുറന്നുകൊടുക്കുന്നതിനെയാണ് ബിജെപി എതിർക്കുന്നത്. ശാസ്ത്രീയമായ ഉപദേശം തേടിയാവണം കൊവിഡ് പ്രതിരോധം നടപ്പാക്കേണ്ടത്.
അല്ലാതെ രാഷ്ട്രീയ പാർട്ടികളല്ല തീരുമാനം എടുക്കേണ്ടത്. ഐസിഎംആറിന്റെയോ ലോകാരോഗ്യ സംഘടനയുടേയോ ഉപദേശം സ്വീകരിക്കുന്നതിന് പകരം ഏകപക്ഷീയമായ തീരുമാനം സർക്കാർ എടുത്തത് ശരിയായില്ല. വർഗീയ പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് കോടതി നൽകിയത്.
ദുരഭിമാനവും അഹങ്കാരവുമല്ല ഇത്തരം സമയത്ത് കാണിക്കേണ്ടത്. കൊവിഡ് പ്രതിരോധത്തിൽ പിണറായി സർക്കാർ പൂർണമായും പരാജയപ്പെട്ടു. കേസുകളുടെ കാര്യത്തിലും മരണത്തിന്റെ കാര്യത്തിലും രാജ്യത്ത് കേരളത്തെ ഒന്നാമതാക്കിയതാണ് ഈ സർക്കാരിന്റെ നേട്ടം.
മൂന്നാം തരംഗം പടിവാതിലിലെത്തി നിൽക്കുമ്പോൾ രണ്ടാം തരംഗത്തിന്റെ വലിയ ദുരിതം നേരിടുന്ന സംസ്ഥാനം ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഇളവുകൾ അനുവദിച്ചതിന് കേരളം കേരള സർക്കാർ നിരത്തിയ ന്യായകരണങ്ങളൊന്നും തന്നെ സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. ഏറ്റവും കൂടുതൽ രോഗബാധയുള്ള കാറ്റഗറി ഡിയിൽ ഇളവുകൾ അനുവദിച്ചത് എന്തിന് എന്നാണ് കോടതി ചോദിച്ചത്.
അപകടകരമായ തീരുമാനമാണ് സർക്കാർ സ്വീകരിച്ചത്. മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കൊടുക്കരുതായിരുന്നെന്നും സുപ്രീംകോടതി വിമർശിച്ചിട്ടുണ്ട്. പൗരന്റെ ആരോഗ്യം, ജീവൻ എന്നീ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതല്ല കോവിഡ് വ്യാപന സമയത്തെ ഈ തീരുമാനമെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha

























