Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാണ്ടിക്ക് പണിഞ്ഞ ശശീന്ദ്രനുള്ള പണി മുഖ്യമന്ത്രി തീരുമാനിക്കും... മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാവുമെന്ന് സൂചന

21 JULY 2021 09:19 AM IST
മലയാളി വാര്‍ത്ത

മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാവുമെന്ന് സൂചന. അദ്ദേഹത്തില്‍ നിന്ന് മുഖ്യമന്ത്രി എപ്പോള്‍ വേണമെങ്കിലും രാജി എഴുതി വാങ്ങുമെന്നാണ് എ. കെ. ജി. സെന്ററില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

ആരോപണത്തിന്റെ ദിശ സസൂക്ഷമം വീക്ഷിക്കാനാണ് എ. വിജയരാഘവന് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നറിയുന്നു. മാധ്യമങ്ങളെ മാനേജ് ചെയ്യാനുള്ള നിര്‍ദ്ദേശവും സി പി എം നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളും പ്രതിപക്ഷവും വിഷയം കത്തിക്കാളിക്കാന്‍ ശ്രമിച്ചാല്‍ ശരിന്ദ്രനില്‍ നിന്നും രാജി വാങ്ങിയേക്കും. അങ്ങനെയാണെങ്കില്‍ തോമസ് കെ തോമസ് എം എല്‍ എ മന്ത്രിയാവും.

 



പിണറായിക്ക് കൂടുതല്‍ താത്പര്യം തോമസ് ചാണ്ടിയുടെ സഹോദരനോടായിരിക്കും. ശശീന്ദ്രന്‍ മന്ത്രിയായി ഇരുത്തം വന്ന വ്യക്തിയാണ്. തോമസ് കെ തോമസിനെ മന്ത്രിയാക്കിയാല്‍ പിണറായി പറയുന്നത് അക്ഷരം പ്രതി അനുസരിക്കും. അത് തന്നെയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതും.

പീഡിപ്പിക്കുന്നതിനെക്കാള്‍ ഗുരുതരമാണ് പീഡനം ഒതുക്കാന്‍ ശ്രമിക്കുന്നതെന്ന നിയമ സാധ്യതയായിരിക്കും ശശീന്ദ്രന്റെ കാര്യത്തില്‍ പ്രാബല്യത്തില്‍ വരിക.ശശീന്ദ്രന്‍ ഭയപ്പെടുന്നതും ഇതുതന്നെയായിരിക്കും.

 



എന്‍സിപി നേതാവിനെതിരെ യുവതി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചു എന്നാണ് ആരോപണം. പരാതിക്കാരിയുടെ പിതാവായ എന്‍സിപി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നു. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നുള്ള വ്യാജ പരാതിയാണ് ഇതെന്നും പാര്‍ട്ടിയിലെ പ്രശ്‌നം എന്ന നിലയില്‍ മാത്രമാണ് മന്ത്രി ഇടപെട്ടതെന്നും എന്‍സിപി നേതാക്കള്‍ പറയുന്നു. ഓഡിയോയില്‍ കുരുങ്ങാതിരിക്കാന്‍ മന്ത്രി ശ്രമിക്കുന്നത് വ്യക്തമാണ്.

സംഭവം വിവാദമായത്തോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. വിഷയം മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് ഇതില്‍ നിര്‍ണായകമായി മാറുക.

 



ഫോണ്‍ സംഭാഷണത്തില്‍ എ കെ ശശീന്ദ്രന്‍ വീണ്ടും കുടുങ്ങിയപ്പോള്‍ സര്‍ക്കാരാണ് പ്രതിസന്ധിയിലായത്. മുഖ്യമന്ത്രിക്ക് ഇത് തീര്‍ത്തും അപ്രതീക്ഷിത സംഭവമായിരിക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ട് മാസം പിന്നിടുമ്പോഴാണ് പീഡന പരാതി തീ!ര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടെന്ന ശബ്ദരേഖ പുറത്തുവരുന്നത്.

സ്ത്രീ സുരക്ഷയാണ് സര്‍ക്കാര്‍ വലിയ ചര്‍ച്ചയാക്കുന്നത്. സ്ത്രീകളില്‍ നിന്നും പരാതി വീട്ടിലെത്തി സ്വീകരിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പീഡന പരാതി നല്ല നിലയില്‍ തീ!ര്‍ക്കണമെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്താക്കുന്നത്. ഇതെല്ലാം കേട്ട് മുഖ്യമന്ത്രി ഞെട്ടാതിരിക്കുന്നത് എങ്ങനെയാണ്?



പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം തീര്‍ക്കാനുള്ള ഇടപെടല്‍ എന്നാണ് മന്ത്രി പറയുന്നത്. പരാതിക്കാരിയുടെ അച്ഛന്‍ തന്റെ പാര്‍ട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാര്‍ട്ടിയിലെ പ്രശ്‌നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞത്. അതിന്റെ മറ്റ് കാര്യങ്ങള്‍ അറിയില്ല. ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നതിനാണ് പ്രയാസം ഇല്ലാത്ത രീതിയില്‍ പ്രശ്‌നം അവസാനിപ്പിക്കണമെന്ന് പറഞ്ഞതെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ആ സംസാരത്തോടെ ആ വിഷയം വിട്ടെന്നും മന്ത്രി പറയുന്നു. വിഷയം യുഡിഎഫിന് അന്വേഷിക്കാം, വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു..

അതേസമയം, പൊലീസ് കേസെടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന പരാതി ഉയര്‍ന്ന സംഭവത്തിലാണ് തീര്‍പ്പാക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ എന്നത് സ്ഥിതി ഗുരുതരമാക്കുന്നു. നിയമസഭാ സമ്മേളനം മറ്റന്നാള്‍ തുടങ്ങാനിരിക്കെ പ്രതിപക്ഷം പ്രശ്‌നം ഏറ്റെടുത്ത് കഴിഞ്ഞും. ശശീന്ദ്രന്‍ കാരണം പിണറായിക്ക് ഇരിക്കപൊറുതി കാണില്ലെന്ന് ചുരുക്കം.


എന്‍സിപി ആദ്യം നിലപാടെടുക്കട്ടെയാണ് എന്നാണ് സിപിഎം സമീപനം. സ്ത്രീപീഡന പരാതി തീ!ര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടു എന്ന ആക്ഷേപം സിപിഎമ്മിനുണ്ട്. നേരത്തെ 2017ല്‍ ഫോണ്‍ വിവാദം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയാണ് ശശീന്ദ്രനോട് രാജിയാവശ്യപ്പെട്ടത്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ ലഭിച്ച് ക്ലീന്‍ ചിറ്റ് പരാതിക്കാരിയുടെ പിന്മാറ്റവുമായിരുന്നു പത്ത് മാസത്തിന് ശേഷം ശശീന്ദ്രന്‍ വീണ്ടും അന്ന മന്ത്രി സഭയില്‍ തിരിച്ചെത്താന്‍ കാരണം.

ഇപ്പോള്‍ വീണ്ടും അതേ ആരോപണമാണ് ശശീന്ദ്രനെ തേടിയെത്തിയത്. ഇങ്ങനെയുള്ള ഒരാളെ എങ്ങനെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്ന ചിന്തയാണ് മുഖ്യമന്ത്രിക്കുള്ളത്. ഏതായാലും വരുന്ന മണിക്കൂറുകളില്‍ ഇതിന്റെ തീരുമാനം വ്യക്തമാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (3 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (3 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (3 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (3 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (3 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (3 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (3 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (3 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (3 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (3 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (4 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (4 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (4 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (4 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

Malayali Vartha Recommends