കൊട്ടാരക്കര ബിവറേജിൽ നിന്ന് മദ്യക്കുപ്പികൾ വാങ്ങി ഓട്ടോയിൽ വിജനമായ മുട്ടറ മരുതിമലയിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയത് പെൺകുട്ടികളടക്കമുള്ള ഏഴംഗസംഘം; സന്ധ്യമയങ്ങിയതോടെ വെള്ളമടിച്ച് പൂസായി ആടിയാടി മലയിറങ്ങിയ സംഘം ശര്‍ദ്ദിച്ച് അവശരായി ഓട്ടോയ്ക്ക് മുമ്പിൽ- ബോധമില്ലാതിരുന്ന സംഘത്തെ ആശുപത്രിയിലെത്തിച്ചത് പോലീസ്! അതിരുവിട്ട പിറന്നാളാഘോഷം വിനയായി

മുട്ടറ മരുതിമലയിൽ മദ്യലഹരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കമുള്ള സംഘത്തെ കണ്ടെത്തിയ സംഭവത്തിൽ സംഘാംഗങ്ങളായ നാലുപേർ റിമാന്‍ഡില്‍. കൊട്ടാരക്കര ഈയംകുന്ന് സ്വദേശികളായ അഖില്‍ (19), ഉണ്ണി (19), എഴുകോണ്‍ സ്വദേശികളായ അതുല്യ (22), ശരണ്യ (22) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ക്ക് മദ്യം നല്‍കിയതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഓടനാവട്ടം മുട്ടറ മരുതിമലയില്‍ മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ബര്‍ത്ത്ഡേ ആഘോഷിക്കാനെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളില്‍ ഒരാളുടേതായിരുന്നു ജന്മദിനം. ഇതിന്റെ ഭാഗമായി കേക്ക് മുറിക്കുകയും പിന്നീട് ഇവിടെ ഇരുന്ന് മദ്യം കഴിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ കൊട്ടാരക്കര ബിവറേജിൽ നിന്ന് മദ്യക്കുപ്പികൾ വാങ്ങി ഓട്ടോയിൽ മുട്ടറ മരുതിമലയിൽ എത്തുകയായിരുന്നു. സന്ധ്യമയങ്ങിയതോടെയാണ് സംഘം മലയിറങ്ങി താഴെ എത്തിയത്. പെണ്‍കുട്ടികള്‍ മദ്യപിച്ച് ലക്കു കെട്ടതിനാല്‍ നടക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. സമീപത്ത് നിന്നും ഓട്ടോറിക്ഷ വിളിച്ച് മടങ്ങാന്‍ ശ്രമിക്കവേ പെണ്‍കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെ ഓട്ടോ റിക്ഷാ തൊഴിലാളിലകള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടികളും യുവാക്കളും അവശരായിരുന്നു.
ഉടൻ തന്നെ പോലീസ് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് അറസ്റ്റിലായവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. ആണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായാണ് എല്ലാവരും ഒത്തുചേര്‍ന്നത്. അതുല്യയും ശരണ്യയും കൊട്ടാരക്കരയിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരാണ്. ബാര്‍ ഹോട്ടലില്‍ നേരത്തെ ജോലി ചെയ്തിട്ടുള്ളവരാണ് സംഘത്തിലുള്ള അഖിലും ഉണ്ണിയും. ഇവരുടെ അയല്‍ക്കാരനായ ആണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷമായിരുന്നു മുട്ടറ മരുതിമലയില്‍ സംഘടിപ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തന്നെ നിര്‍ബന്ധിപ്പിച്ചാണ് മദ്യം കഴിപ്പിച്ചതെന്ന് മൊഴി നല്‍കി. സമാന മൊഴി തന്നെയാണ് ആണ്‍കുട്ടികളും നല്‍കിയത്. ഇതോടെ പ്രായപൂര്‍ത്തിയാവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പ്രായൂര്‍ത്തിയാകാത്ത മൂന്നു പേരെ രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ബിയര്‍ മാത്രമാണ് കഴിച്ചതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. സംഭവ സ്ഥലത്ത് നിന്നും ബിയര്‍കുപ്പി പൊലീസ് കണ്ടെടുത്തു. മരുതിമല വിജനമായ ഒരു പ്രദേശമാണ്. ഇവിടെ ആരും അധികം എത്തിപ്പെടുന്ന സ്ഥലമല്ല. ഇത് മനസ്സിലാക്കിയാണ് ഇവര്‍ ഇവിടെ ആഘോഷം നടത്താമെന്ന് തീരുമാനിച്ചത്. അതുല്യയും ശരണ്യയും കൊട്ടാരക്കരയിലെ ഒരു ബാറിലെ ജീവനക്കാരാണ്.
ഇവിടെ ജോലി ചെയ്തിരുന്ന അഖിലുമായി ഇരുവര്‍ക്കും സൗഹൃദമുണ്ടായിരുന്നു. ഇതിനിടയിലാണ് അഖിലിന്റെ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. അങ്ങനെ യുവതികള്‍ അവരുടെ സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ഒപ്പം കൂട്ടുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഏഴംഗ സംഘത്തെ മദ്യലഹരിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഇവിടെ വച്ച് മറ്റെന്തെങ്കിലും അതിക്രമം ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
https://www.facebook.com/Malayalivartha