ടി പി ചന്ദ്ര ശേഖരനെ കുത്തിക്കൊന്ന സി പി എമ്മിന്റെ കൊലക്കത്തി ഇനിയും താഴുന്നില്ല! ഇന്നിതാ മകന് കൊലകത്ത്, സിപിഎം ഫാസിസത്തിന്റെ പ്രകൃതരൂപം: ഈ കത്തിന്റെ ഉറവിടം കണ്ടെത്താൻ മുഖ്യമന്ത്രി ഇടപെടണമെന്ന് രാഷ്ട്രീയപ്രവർത്തകനായ സി പി ജോൺ

സി പിഎം കുത്തിക്കൊന്ന ടി പി ചന്ദ്രശേഖരന്റെ മകന് കൊലകത്ത് അയച്ചിരിക്കുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടയിൽ ഇത് ചർച്ചയാകുകയും ചെയ്തിരിക്കുകയാണ്. ഇപ്പോളിതാ ഈ വിഷയത്തിൽ പ്രതികരണവുമായി ഫെയ്‌സ് ടു ഫെയ്‌സ് എന്ന യുട്യൂബ് ചാനലിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ് സി എം പി ജനറൽ സെക്രെട്ടറിയായ സി പി ജോൺ.
സിപിയുടെ മകൻ അഭിനന്ദിനെ 100 വെട്ടിന് കൊല്ലുമെന്നാണ് കൊലകത്തിലെ സാരാംശം. ഈ ഒരു കത്തിലൂടെ തന്നെ മനസിലാക്കാം സിപിഎം അതി പൈശാചിക രാഷ്ട്രീയത്തിന്റെ വക്താക്കളികളായി മാറിയിരിക്കുന്നു.
സിപിഎമ്മിന്റെ പോലീസുകാർക്ക് ഇത്രയും സമയമായിട്ടും ഈ കത്തിന്റെ ഉറവിടം കണ്ടെത്താനായില്ല എന്നത് വളരെ മോശകരമാണ്. കേരളത്തിന്റെ ആഭ്യന്തരം എങ്ങോട്ടാണ് പോകുന്നതെന്നും സിപി ജോൺ ചോദിക്കുന്നുണ്ട്.
നല്ലൊരു കമ്മ്യൂണിസ്റ്റ് കുടുംബം ആയിട്ടുകൂടി വലിയ പരീക്ഷണവും ക്രൂരതയുമാണ് ആ കുടുംബത്തോട് കാട്ടുന്നത്. ആ കേസിലെ ആളുകൾ ഇന്നും സുഖമായി ജീവിക്കുകയാണ്. ജയിലിനുള്ളിൽ സ്വർണ്ണകടത്തിന്റെയും മയക്ക്മരുന്നിന്റെയും സൂത്രധാരന്മാരായി മറ്റ് ബിസിനസുമായി മുന്നോട്ട് പോകുന്നുണ്ടെന്നും കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ടി പി വധക്കേസിലെ ആ പ്രതി മരിച്ചപ്പോൾ നമ്മുടെ മുഖ്യമന്ത്രി മുതൽ സിപിഎമ്മിലെ എല്ലാവരും ആദരവ് നൽകി. ഇതിനെ പാർട്ടി അംഗീകരിക്കുകയും ചെയ്തു. കുഞ്ഞനന്തന്റെ ചരമ വാർഷികം സമുചിതമായി ആഘോഷിക്കുകയും ചെയ്തു.
സിപിഎമ്മിലെ ഗ്രൂപ്പിസം ഇതിന് ആധാരമായിട്ടുണ്ടോയി എന്നും സംശയിക്കേണ്ടതുണ്ട് പി ജയരാജിന്റെ കീഴിലുള്ള ആർമികൾ ആണോ ഇതിന് പിറകിലെന്നും അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കം ആകാനും സാധ്യതയുണ്ടെന്നും സിപി ജോൺ പറഞ്ഞു.
ആർ എംപി യുടെ ജനറൽ സെക്രട്ടറി വേണുവിന്റെ പേരിലാണ് കത്ത് അയച്ചിരിക്കുന്നതും. സിപിഎം ഫാസിസത്തിനെതിരെ പൊരുതുന്നു എന്ന് പറയുന്നത് വെറുതെയാണ്. സിപിഎം ഫാസിസത്തിന്റെ പ്രകൃതരൂപമായി അധഃപതിച്ചിരിക്കുന്നു.
ഇനിയെങ്കിലും മുഖ്യമന്ത്രി ഒരു അമ്മയുടെ വേദന മനസിലാക്കണം. കോൺഗ്രസ്സിന്റെ പിന്തുണയുടെ രമ ജയിച്ചതും നിങ്ങൾക്ക് സഹിക്കുന്നില്ല എന്നറിയാം... ആർ എം പിയുടെ നേർക്കുള്ള ആക്രമണം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും സിപിജോൺ കൂട്ടിച്ചേർത്തു.
ഈ കത്ത് അയച്ചത് ആരാണെങ്കിലും അവരെ എത്രയും വേഗം കണ്ടെത്തണം. അതിനായി മുഖ്യമന്ത്രി തുറന്ന് സംസാരിക്കണമെന്നും അദ്ദേഹം പറയുന്നു. എന്തൊക്കെയായാലും
കത്തെഴുതിയത് ആരായാലും പിണറായിയുടെ ആഭ്യന്തരത്തിനു ഹീനമായ ഫാസിസത്തിനെതിരെ ഇന്നെല്ലെങ്കിൽ നാളെ ജനമനസുകൾ ഉയരും എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























