ട്രാന്‍സ്‌ജെന്‍ഡറുടെ മരണം: അടിയന്തര അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ ആത്മഹത്യാ ഞെട്ടലോടെയാണ് സമൂഹമാധ്യമലോകം കേട്ടത്. ഇപ്പോഴിതാ വൻ പ്രതിശേഷധമാണ് വിവിധ ഭാഗത്ത് നിന്നും ഉയരുന്നത്. അനന്യയ്ക്ക് നീതി തേടി നിരവധി പേരാണ് രംഗത്തുവരുന്നത്. ഇതിനിടയിൽ അനന്യയ്ക്ക് നീതി വേണം എന്ന ആവശ്യവുമായി അനീഷ് ചന്ദ്രൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
"അനന്യ ആണായി പിറന്നു പെണ്ണായി ജീവിച്ചു മരിക്കാൻ സ്വപ്നം കണ്ടവൾ.. ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളും പ്രവർത്തികളുമാണ് എപ്പോഴും അവളിൽ ഉണ്ടായിരുന്നത്.
ഇന്ത്യയിലെ തന്നെ ആദ്യത്തെ മലയാളം ട്രാൻസ്ജൻഡർ റേഡിയോ ജോക്കി. കേരളനിയമസഭയിലേക്കു മത്സരിച്ച ആദ്യത്തെ ട്രാൻസ്ജൻഡർ സ്ഥാനാർഥി. കേരളത്തിലെ നിരവധി പ്രശസ്തരായ സിനിമ താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ് . നിരവധി ടെലിവിഷൻ ചർച്ചകളിൽ അവളുടെ ചടുലമായ വാക്കുകൾ ഞാൻ സാകൂതം കേട്ടിരുന്നിട്ടുണ്ട്. ഇപ്പോൾ ഏതോ ഒരു മലയാളം ടെലിവിഷൻ ചാനലിൽ "സ്വന്തം സുജാത" എന്ന ഒരു പരമ്പരയിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
അതിനൊക്കെയും ഉപരി എന്റെ നാട്ടുകാരി ആണ് . എപ്പോഴും എന്റെ വിശേഷങ്ങൾ തിരക്കുന്ന, എന്റെ കുഞ്ഞുണ്ണിയുടെ വിശേഷങ്ങൾ കേൾക്കാനിഷ്ടപ്പെടുന് നല്ലൊരു സുഹൃത്ത് ആണ് . തോന്നിയാസം കാണിച്ചിട്ടു വരുമ്പോൾ കണ്ണ് പൊട്ടെ തെറി വിളിക്കാൻ എനിക്ക് അവകാശമുണ്ടായിരുന്ന ഒരു കൂടെപ്പുറപ്പിനെ പോൽ ആയിരുന്നു അവൾ.
https://www.facebook.com/Malayalivartha

























