ആരുമായും സംസാരമില്ല... ആഴ്ചയിലൊരിക്കൽ സന്ദര്‍ശകര്‍... ജയിലിൽ സ്വപ്ന ചെയ്യുന്നത് പുറത്തായി!

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലില്‍ ജീവിത രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. കേരളത്തെ പിടിച്ചു കുലുക്കിയ കേസുകളിലെ വനിതാ തടവുകാർ പലരും ഇപ്പോൾ വനിതാ ജയിലിൽ നല്ല നടപ്പിലാണ് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
സ്ഥിരമായി യോഗ ചെയ്യുന്ന സ്വപ്ന ജയിലില്‍ ആരോടും അധികം സംസാരിക്കാറില്ല. ആഴ്ച്ചയിലൊരിക്കല്‍ സന്ദര്‍ശകരെ ജയിലില്‍ അനുവദിനീയമാണ്. യോഗ ചെയ്തു കഴിഞ്ഞാല്‍ പ്രധാനമായും വായനയിലാണ് സ്വപ്ന. ഭര്‍ത്താവും മകനും അമ്മയുമാണ് സ്വപ്നയുടെ സന്ദര്‍ശകര്‍.
യോഗ പഠനം മാനസികാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സ്വപ്നയ്ക്ക് സമീപകാലത്തൊന്നും ജയില്‍ മോചിതയാവില്ലെന്നാണ് വിവരം.
സഹതടവുകാരില്‍ നിന്ന് പൂര്‍ണമായും അകന്ന് കഴിയുന്നതിന്റെ അര്‍ത്ഥവും വ്യക്തമല്ല. യോഗ കഴിഞ്ഞാൽ പുസ്തക വായനയിലാണു പ്രധാനമായും സ്വപ്നയുടെ ഒരു ദിവസം. ആരോടും അധികം സംസാരിക്കില്ല. ആഴ്ചയിൽ ഒരു ദിവസം സന്ദർശകരെ അനുവദിച്ചിട്ടുണ്ട്.
അതേസമയം വിവാദമായ സിസ്റ്റര്‍ അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട് വനിതാ ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ സ്റ്റെഫി ജയിലില്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നത് പ്രാര്‍ത്ഥനയ്ക്ക് വേണ്ടിയാണ്. ഭർത്താവും മകനും അമ്മയും കാണാനെത്തും. അവരോടു വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ചിലപ്പോൾ പൊട്ടിക്കരയും.
ജയിലിലെ യൂണിഫോം ആയ വെള്ളസാരിയിലാണു സിസ്റ്റർ സെഫി. സഭാ വസ്ത്രങ്ങൾ ഒന്നും ഇവിടെ അനുവദനീയമല്ല. തുടക്കത്തിൽ ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിയിരുന്നു. ഇപ്പോൾ പൊരുത്തപ്പെട്ടു. സഹതടവുകാരിൽ നിന്നെല്ലാം അകന്നു കൂടുതൽ സമയവും പ്രാർഥനയിലാണ്. തയ്യൽ, ശുചീകരണ ജോലികളാണു ചെയ്യുന്നത്. ഇപ്പോൾ പരോളിലാണ്.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിനിയും ബി.സി.എം. കോളേജ് പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ഏറെ നാള്‍ നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ശേഷമാണ് സ്റ്റെഫി കുറ്റക്കാരിയാണെന്ന് കോടതി വിധിക്കുന്നത്.
അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ഓഗസ്റ്റ് 26നായിരുന്നു കേസില്‍ വിചാരണ തുടങ്ങിയത്. 2020 ഡിസംബര്‍ 22ന് കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചു.
ആറ്റിങ്ങൽ ഇരട്ടക്കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട ടെക്നോപാർക്ക് ഉദ്യോഗസ്ഥ അനുശാന്തി ജയിലിൽ കുട്ടികൾക്കു വേണ്ടി പാവകൾ നിർമിക്കുകയാണ്. സ്വന്തം മകളുടെ ഉൾപ്പെടെ കൊലപാതകത്തിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്.
അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾ കൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന ഷേക്സ്പിയറുടെ വരികൾ ഉദ്ധരിച്ചാണു കോടതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്. കുഞ്ഞുടുപ്പുകൾ തയ്ക്കുന്നതിലും അവർ വിദഗ്ധയാണ്. ബാക്കി സമയങ്ങളിൽ അന്തേവാസികൾക്കു കംപ്യൂട്ടർ പരിശീലനവും നൽകുന്നു.
കല്ലുവാതുക്കലെ റബർ തോട്ടത്തിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ രേഷ്മ റിമാൻഡിൽ കഴിയുകയാണ്. അനന്തു എന്ന ഫെയ്സ്ബുക് കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണു പ്രസവിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണു രേഷ്മ പൊലീസിനു നൽകിയ മൊഴി.
അനന്തു എന്ന വ്യാജ ഫെയ്സ്ബുക് ഐഡിയിലൂടെ രേഷ്മയുമായി ചാറ്റ് ചെയ്ത ആര്യയും ഗ്രീഷ്മയും ജീവനൊടുക്കിയ വിവരം രേഷ്മയെ അറിയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























