അത് സംഭവിച്ചാൽ അവളെയും അവനെയും എന്റെ രണ്ട് മക്കളെയും കൊന്നിട്ട് ഞാൻ നാടുവിടും; രതീഷിന്റെ ആ വെല്ലുവിളി ചെവികൊണ്ടില്ല, എങ്കിൽ അവൾ ജീവനോടെ ഇന്ന് ഉണ്ടായേനെ.. ഹരികൃഷ്ണയെ കൊലപ്പെടുത്തുമെന്ന് വീട്ടുകാർക്ക് മുമ്പിൽ നേരത്തെ വെല്ലുവിളി നടത്തി പ്രതി:- ഒടുങ്ങാത്ത പക വീണ്ടും വീണ്ടും മൃതദേഹത്തിൽ തീർത്തു
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക നഴ്സായ ഹരികൃഷ്ണയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ ഇന്ന് കോടതിൽ ഹാജരാക്കും. നാല് ദിവസം പ്രതി കസ്റ്റഡിയിലായിരുന്നു. സംഭവം നടന്ന വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതേ സമയം ഹരികൃഷ്ണയെ കൊലപ്പെടുത്തുമെന്ന് പ്രതി രതീഷ് വീട്ടുകാർക്ക് മുമ്പിൽ നേരത്തെ വെല്ലുവിളി നടത്തിയിരുന്നതായി റിപ്പോർട്ടുകൾ. ഒപ്പം ജോലി ചെയ്യുന്നയാളെ യുവതി വിവാഹം കഴിക്കാൻ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാൽ യുവതിയെയും ഒപ്പം ജോലി ചെയ്യുന്നയാളെയും തന്റെ രണ്ടു മക്കളെയും കൊന്നശേഷം നാടുവിടുമെന്നും പ്രതി നേരത്തെ വീട്ടുകാരോടു പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇതിന്റെ രേഖകൾ പൊലീസിന് ലഭിച്ചു.
2 വർഷമായി അമിത സ്വാതന്ത്ര്യം എടുത്ത് യുവതിയെ വരുതിയിലാക്കാൻ പ്രതി ശ്രമിച്ചിരുന്നു. സംഭവ ദിവസം യുവതി വീട്ടിലെത്തിയില്ലെന്ന് അറിഞ്ഞ് ഒപ്പം ജോലി ചെയ്യുന്നയാൾ അയാളുടെ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞിരുന്നു. യുവതിയെ സ്കൂട്ടറിൽ വീട്ടിലെത്തിച്ച് അകത്ത് ഇരുത്തിയ ശേഷം യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിക്കുകയും തർക്കമുണ്ടാകുകയും മർദിക്കുകയുമായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. യുവതിയെ പ്രതി കഴുത്തിന് കുത്തിപ്പിടിച്ച് തല ജനലിൽ ഇടിപ്പിച്ചു.
ബോധരഹിതയായി നിലത്തു വീണ യുവതിയെ പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി. മരണം ഉറപ്പിച്ച ശേഷം മൃതദേഹം മറവു ചെയ്യാൻ മുറ്റത്തേക്ക് ഇറക്കാൻ ശ്രമിച്ചു. നടക്കല്ലിൽ വച്ച മൃതദേഹം കമഴ്ന്നു മണ്ണിൽ വീണു. അപ്പോൾ മുതുകിൽ ആഞ്ഞു ചവിട്ടി. മഴ ചാറിയതിനാൽ മൃതദേഹം സ്വന്തം ദേഹത്തു ചേർത്ത് വലിച്ചിഴച്ച് വീട്ടിലെ മറ്റൊരു മുറിയിൽ എത്തിച്ച ശേഷം കടന്നുകളയുകയായിരുന്നുവെന്നും പ്രതി തെളിവെടുപ്പിനിടെ വിവരിച്ചു.
ജോലി കഴിഞ്ഞു വന്ന തന്നെ സ്വന്തം വീട്ടിലെത്തിക്കാതെ പ്രതിയുടെ വീട്ടിലെത്തിച്ചത് എന്തിനെന്ന് വീട്ടിലേക്കു കയറുന്നതിനു മുൻപ് യുവതി ചോദിച്ചിരുന്നു. ഒപ്പം ജോലി ചെയ്യുന്ന ആളെക്കുറിച്ചു സംസാരിക്കാനാണ് എന്നു പറഞ്ഞാണ് മുറിക്കുള്ളിൽ ഇരുത്തിയത്. മൃതദേഹം മറവു ചെയ്യാൻ പുറത്തെത്തിച്ച സമയത്ത് യുവതിയുടെ വീട്ടിൽ നിന്നു പ്രതിയുടെ ഫോണിലേക്കു വിളിച്ചു. യുവതി അന്നു വീട്ടിലേക്കു വരില്ലെന്നു പ്രതി മറുപടി പറഞ്ഞു. എന്നാൽ, അതിനു ഒരു മണിക്കൂർ മുൻപ് യുവതിയെ വീട്ടുകാർ വിളിച്ചപ്പോൾ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നു മറുപടി ലഭിച്ചിരുന്നു. ഇത് വീട്ടുകാരിൽ സംശയമുണ്ടാക്കി. തുടർന്നായിരുന്നു വീട്ടുകാരും പോലീസും ചേർന്ന് യുവതിക്കായി തെരച്ചിൽ ആരംഭിച്ചതും രതീഷിന്റെ വീട്ടിൽ ഹരികൃഷ്ണയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും.
യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മർദിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ജനലിൽ തലയിടിപ്പിക്കുകയും ചെയ്തിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹരികൃഷ്ണ ബോധരഹിതയായി നിലത്തുവീണു. തുടർന്ന് ക്രൂരമായി യുവതിയെ പ്രതി ബലാത്സംഗത്തിനിരയാക്കി. ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. തലയ്ക്കിടിയേറ്റപ്പോൾ തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസംമുട്ടിച്ചതുമാണ് യുവതിയുടെ മരണത്തിന് കാരണമായത്.
https://www.facebook.com/Malayalivartha