മാനസയുമായുള്ള പ്രണയബന്ധം തകർന്നതിൽ വിഷമം ഇല്ലെന്നും മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നും രഖിൽ വീട്ടുകാർക്ക് മുമ്പിൽ നാടകം കളിച്ചു; ഓൺലൈൻ മാര്യേജ് വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തു വീട്ടുകാരെ വിശ്വസിപ്പിച്ചു! ഗൾഫിൽ പോകാനും ശ്രമം
ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖിൽ കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ട്. മാനസയുമായുള്ള പ്രണയബന്ധം തകർന്നതിൽ നൈരാശ്യമില്ലെന്നും മറ്റൊരു വിവാഹം ആലോചിക്കാൻ തയ്യാറാണെന്നും ഇയാൾ കുടുംബത്തെ അറിയിച്ചിരുന്നു.
കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓൺലൈൻ മാര്യേജ് വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി അയൽവാസി വെളിപ്പെടുത്തുന്നു. മാത്രമല്ല,
രഖിലിന്റെ അമ്മ കുറച്ച് ദിവസമായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അയൽവാസി വ്യക്തമാക്കുന്നു. ജോലിക്കായി രഖിൽ ഗൾഫിൽ പോകാനും ശ്രമം തുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ നടന്നില്ല. ടിക്കറ്റൊക്കെ റെഡിയായതാണ്. പിന്നീട് കോയമ്പത്തൂർ വഴി പോകാനും ശ്രമം നടന്നിരുന്നു.
രഖിൽ നെല്ലിമറ്റത്താണെന്ന വിവരവും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്. കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിംഗ് വർക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരിൽ നിന്ന് ഇയാൾ പോയത്. ഇത്തരമൊരു കൃത്യം നടത്തുമെന്ന് കുടുംബം കരുതിയില്ല.
https://www.facebook.com/Malayalivartha