Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ഉഗ്രശാസനം വരുന്നു... .മന്ത്രിമാരും എം എല്‍ എ മാരും ഫോണെടുക്കണം, ഏതെങ്കിലും കാരണത്താല്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ വന്നാല്‍ തിരികെ വിളിക്കണമെന്ന സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും

17 SEPTEMBER 2021 10:51 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ഉഗ്രശാസനം വരുന്നു. മന്ത്രിമാരും എം എല്‍ എ മാരും ഫോണെടുക്കണം. ഏതെങ്കിലും കാരണത്താല്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ വന്നാല്‍ തിരികെ വിളിക്കണമെന്ന സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും.

വീണാ ജോര്‍ജ് ഫോണെടുക്കാറില്ലെന്ന അഭിപ്രായം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന സാഹചര്യത്തിലാണ് ഫോണെടുക്കണമെന്ന സന്ദേശം സി പി എം തലത്തില്‍ നല്‍കാന്‍ പോകുന്നത്.

 



യു. പ്രതിഭ എം എല്‍ എയാണ് കഴിഞ്ഞ ദിവസം മന്ത്രിക്കെതിരെ പരോക്ഷമായി ആരോപണം ഉന്നയിച്ചത്. തനിക്ക് എറെ അടുപ്പമുള്ള മന്ത്രി വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നാണ് പ്രതിഭ പറഞ്ഞത്.അതിന് പിന്നാലെ ഫോണെടുക്കാത്ത മന്ത്രി വീണയാണെന്ന് കേരളം അറിഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനമുണ്ടായിരുന്നു. വീണാ ജോര്‍ജിനെതിരെ സി പി എം തലങ്ങളില്‍ വന്‍ പ്രതിഷേധമാണുള്ളത്.കെ. കെ ഷൈലജയെ വെട്ടി ആരോഗ്യമന്ത്രിയായതാണ് വീണാ ജോര്‍ജിന് സംഭവിച്ച ദുരന്തം.

 



എന്നാല്‍ മന്ത്രി വീണക്കെതിരെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനമുണ്ടായെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി പറഞ്ഞു. ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം. വാര്‍ത്ത നല്‍കിയെ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു. ഇതെല്ലാം അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍ പറയുന്ന കാര്യങ്ങളായി മാത്രമേ പ്രവര്‍ത്തകരും നേതാക്കളും എടുക്കുന്നുള്ളു.

വ്യാജ വാര്‍ത്ത ആസൂത്രിതവും വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണെന്ന് സിപിഎം ആരോപിക്കുന്നു. തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നാണ് വിശദീകരണം.

 



ആറന്മുളയില്‍ വീണാജോര്‍ജ്ജിന്റെ പ്രചരണ പ്രവര്‍ത്തനില്‍ നിന്ന് 267 പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടുനിന്നതായുള്ള സിപിഎമ്മിന്റെ തന്നെ അവലോകന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഏരിയ കമ്മറ്റി അംഗവും നാല് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

സിപിഎം സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് ആറന്മുളയില്‍ പ്രാദേശിക നേതാക്കളുടെ പേര് എടുത്ത് പറഞ്ഞുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ഷമീര്‍ കുമാര്‍, കുളനട ലോക്കല്‍ കമ്മിറ്റി അംഗം എന്‍ ജീവരാജ്, ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ പി രാഗേഷ്, എം കെ രാഘവന്‍, മലപ്പുഴശേരി എല്‍ സി അംഗം ആര്‍ ശ്രീകുമാര്‍ എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നവര്‍.

 



ഇരവിപേരൂര്‍ കോഴഞ്ചേരി പന്തളം പത്തനംതിട്ട ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കല്‍ കമ്മിറ്റികളില്‍ 20 ഇടങ്ങളിലായാണ് 267 പാര്‍ട്ടി കേഡര്‍മാര്‍ വിട്ടുനിന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ സിപിഎം തെരഞ്ഞെടുപ്പ് അവലോകനം നടത്തിയിരുന്നു. ഇതിന് പുറമെ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയധികം പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നതായി കണ്ടെത്തിയത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവലോകനം നടത്തിയത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവര്‍ക്ക് ബ്രാഞ്ച് കമ്മിറ്റികള്‍ യാതൊരു ആവശ്യങ്ങള്‍ക്കും കത്ത് നല്‍കരുതെന്നും നിര്‍ദേശം നല്‍കി. 267 പാര്‍ട്ടി കേഡര്‍മാര്‍ വിട്ടുനില്‍ക്കാനുണ്ടായ സാഹചര്യം പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. സമ്മേളനങ്ങളിലും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള നീക്കങ്ങളും സജീവമാണ്. ചില പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് പ്രചരണ സമയത്ത് വീണ ജോര്‍ജ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

 



ആറന്മുളയിലെ പ്രാദേശിക വിഷയങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രവര്‍ത്തകര്‍ക്ക് വീണാ ജോര്‍ജിനോട് ഇപ്പോഴും വിവരണാതീതമായ അകല്‍ച്ചയുണ്ട്. അവര്‍ ആകാശത്ത് നിന്നും കെട്ടിയിറക്കപ്പെട്ട നേതാവാണെന്ന് വിശ്വസിക്കുന്ന നിരവധി നേതാക്കള്‍ പത്തനംതിട്ട ജില്ലയിലുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധിയായാണ് വീണ മത്സര രംഗത്തെത്തിയത്. അതു കൊണ്ടു തന്നെ വീണാ ജോര്‍ജിനെ കുറിച്ചുള്ള .ചെറിയ പരാതികള്‍ പോലും പര്‍വതീകരിക്കപ്പെടും. ഇതിനൊപ്പം മന്ത്രി ഫോണെടുക്കാതെ കൂടിയിരിക്കുമ്പോള്‍ വിവാദം വളര്‍ന്നു വലുതാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends