Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ...


പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്... തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...


സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..

തിരുവോണം ബമ്പറിന് തീപിടിച്ചു... ലോട്ടറിയടിച്ചവനെ ആദ്യം കണ്ടെത്തി വീരവാദം മുഴക്കിയ ചാനലിന് പറ്റിയത് വന്‍ അമളി; അവസാനം പ്രവാസിയുടെ തലയില്‍ ഇട്ട് മൂടി; 12 കോടി അടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സെയ്തലവി അവസാനം പെട്ടുപോയി

21 SEPTEMBER 2021 08:15 AM IST
മലയാളി വാര്‍ത്ത

തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ശരിക്കും കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ കിട്ടുണ്ണിയെ പോലെയായി. എന്തെല്ലാം പ്രതീക്ഷകളാണ് പാവം പ്രവാസി നെയ്‌തെടുത്തത്. ലോട്ടറിയടിച്ചവനെ ആദ്യം കണ്ടെത്തി തങ്ങളുടെ എസ്‌ക്ലൂസീവെന്ന് പറഞ്ഞ് കാണിച്ച ചാനലിനും അമളി പറ്റി. ബംമ്പറടിച്ച പ്രവാസിയെ അസൂയയോടെയാണ് മലയാളികള്‍ കണ്ടത്. അതിനിടെ സുഹൃത്തും ടിക്കറ്റിന് അവകാശവാദം ഉന്നയിച്ചെന്ന വാര്‍ത്തയും വന്നു. അവസാനമാണ് പാവം ഓട്ടോകാരന്‍ വിജയ ശില്‍പ്പിയായത്.

തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചെന്ന് അവകാശപ്പെട്ട് പ്രവാസിയായ സെയ്തലവിയാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് കൊച്ചി മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ് യഥാര്‍ത്ഥ ഭാഗ്യവാന്‍ എന്ന വാര്‍ത്ത പുറത്തുവന്നത്.

 



സുഹൃത്ത് അഹമ്മദാണ് ലോട്ടറി ടിക്കറ്റ് എടുത്തി നല്‍കിയതെന്നും ടിക്കറ്റ് വാട്‌സാപ്പില്‍ അയച്ചു നല്‍കിയെന്നും സെയ്തലവി പറഞ്ഞിരുന്നു, എന്നാല്‍ ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്നാണ് അഹമ്മദ് ഇപ്പോള്‍ പറയുന്നത്. ലോട്ടറി ടിക്കറ്റ് സെയ്തലവിയുടെ വാട്‌സാപ്പില്‍ അയച്ചത് തമാശയ്ക്കായിരുന്നെന്നും അഹമ്മദ് പറഞ്ഞു.

ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. നുണ പറയുന്നത് സെയ്തലവിയെന്നും അഹമ്മദ് പ്രതികരിച്ചു.



എന്നാല്‍ താന്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സുഹൃത്ത് തന്നെ വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് സെയ്തലവി പറഞ്ഞു. ഇന്നലെ അയച്ചത് മോര്‍ഫ് ചെയ്ത ടിക്കറ്റായിരുന്നു. പതിനൊന്നാം തീയതി അയച്ചുതന്ന ടിക്കറ്റ് ഫോണില്‍ നിന്ന് ഡിലീറ്റ് ആയി എന്നുമാണ് സെയ്തലവിയുടെ വാദം. 11 ന് അഹമ്മദിന് ഗൂഗിളില്‍ പണം അയച്ചതിന്റെ ഫോട്ടോയും സെയ്തലവി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ പരാതിയുമായി മുന്നോടോടുപോകുമെന്നും സെയ്തലവി വ്യക്തമാക്കി.

അതേസമയം സഹായത്തിന് ആരും ഇല്ലാതെ വന്നപ്പോള്‍ ദൈവം സഹായവുമായി വന്നതാണെന്ന് ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി നേടിയ കൊച്ചി മരട് സ്വദേശി ജയപാലന്‍ പറഞ്ഞു. ഈ മാസം പത്തിനാണ് ടിക്കറ്റ് എടുത്തത്. ഫാന്‍സി നമ്പര്‍ കണ്ടാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.



ഇന്നലെ തന്നെ തന്റെ കൈയിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞിരുന്നു. ഇന്ന് രാവിലെ പത്രത്തില്‍ നോക്കി ഉറപ്പാക്കി. പിന്നാലെ ബാങ്കില്‍ ടിക്കറ്റ് സമര്‍പ്പിക്കുകയായിരുന്നു. സമ്മാന തുക ഉപയോഗിച്ച് കടങ്ങള്‍ തീര്‍ക്കും. വര്‍ഷങ്ങളായുള്ള അതിര് തര്‍ക്കത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ജയപാലന്‍ പറഞ്ഞു. മക്കളെ നല്ലനിലയില്‍ എത്തിക്കാന്‍ പണം വിനിയോഗിക്കും. ബന്ധുക്കളെ സഹായിക്കും. 32 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്നു.

മണിക്കൂറുകള്‍ നീണ്ട സസ്‌പെന്‍സുകള്‍ക്ക് ഒടുവിലാണ് തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനെ കണ്ടെത്തിയത്. ലോട്ടറി ടിക്കറ്റ് ബാങ്കില്‍ കൈമാറി. നേരത്തെ ഓണം ബമ്പര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. അങ്ങനെ ലോട്ടറിയടിച്ചിട്ടും ലോട്ടറി കഥ കിലുക്കം പോലെയായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 minutes ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... നാലിനു വിതരണം തുടങ്ങും...  (18 minutes ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (28 minutes ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (39 minutes ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (1 hour ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (1 hour ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1800 പോയന്റിലധികവും നിഫ്റ്റി 500 പോയന്റിലധികവും ഉയർന്നു  (1 hour ago)

കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കൽ ... ഇരണിയൽ യാർഡിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കും...  (2 hours ago)

കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും  (2 hours ago)

ബോട്ട് അപകടത്തിൽപ്പെട്ടു...  (2 hours ago)

  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ പര്യടനം നടത്തും...  (2 hours ago)

പാചകവാതക ക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല  (2 hours ago)

കുവൈത്തിലെ ശുഐബ ജല ശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെൽവം കൃഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി  (2 hours ago)

Malayali Vartha Recommends