Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..

വീട് തന്റെ സഹോദരിക്ക് അവകാശപ്പെട്ടതാണെന്ന വാദം ഉന്നയിച്ച് വലിയശാലാ രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ രംഗത്ത്; രമേശിന്റെ മകന്‍ ഗോകുല്‍ രമേശിനെ പുറത്താക്കാനുള്ള നീക്കത്തിന് കിട്ടിയത് എട്ടിന്റെ പണി

21 SEPTEMBER 2021 12:12 PM IST
മലയാളി വാര്‍ത്ത

വീട് തന്റെ സഹോദരിക്ക് അവകാശപ്പെട്ടതാണെന്ന വാദം ഉന്നയിച്ച് വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ രംഗത്ത്. മകന്‍ ഗോകുല്‍ രമേശിനെ പുറത്താക്കാനുള്ള നീക്കത്തിന് പിന്തുണ തേടി ചെന്തിട്ട പാര്‍ട്ടി ഓഫീസില്‍ രണ്ടാം ഭാര്യയുടെ സഹോദരന്‍ എന്ന് അവകാശപ്പെട്ട് ഒരാൾ എത്തിയതോടെയാണ് സംഭവം വിവാദമായത്.

വലിയശാല രമേശിന്റെ വീട്ടില്‍ തന്റെ സഹോദരിക്കാണ് അവകാശമെന്നും അതുകൊണ്ട് മകനെ ഒഴിവാക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. പക്ഷെ കോവളത്തെ പാര്‍ട്ടിക്കാരനൊപ്പം എത്തിയ നേതാവിന് നിരാശയായിരുന്നു ഫലം. മേട്ടുക്കടയിലെ പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിന് താഴെയാണ് വലിയശാല രമേശിന്റെ താമസം.വലിയശാല രമേശിനെ അടുത്തറിയുന്ന സിപിഎം പ്രാദേശിക നേതൃത്വം ഇത് പൂര്‍ണ്ണമായും തള്ളി.

വീടും വസ്തുവും ഗോകുലിന്റെ പേരിലാണ്. നികുതി അടച്ച്‌ രസീതും,  പട്ടയവും ഉണ്ട്. പിന്നെ എങ്ങനെ വലിയശാല രമേശിന്റെ വീടിന്റെ അവകാശം മകന് അല്ലാതാകുമെന്ന ചോദ്യവും ഇതോടെ ഉയർന്നു. വലിയശാല രമേശിന്റെ കുടുംബത്തിന് ഉണ്ടായിരുന്നത് രണ്ട് വീടുകളായിരുന്നു.

നേരത്തെ തന്നെ ഭാര്യയുടെ കുടുംബ വസ്തുവായിരുന്ന പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിലായിരുന്നു. ഇതിനിടെയാണ് മേട്ടുക്കടയിലെ വീടും ഗോകുലിന്റെ പേരിലേക്ക് മാറ്റിയത്. വലിയശാല രമേശിന്റെ തൂങ്ങി മരണത്തിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. രമേശ് മരിക്കുന്നതിന്റെ തലേന്നുതൊട്ടേ വീട്ടിൽ ബഹളം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രണ്ടാം ഭാര്യയുടെ മകൾ ശ്രുതി രംഗത്ത് എത്തിയിരുന്നു.

അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കളും, ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കളും വ്യാജ വാർത്ത ഇറക്കുകയാണെന്നും, ഇവർ ആരും അച്ഛന്റെ ബന്ധുക്കൾ അല്ല, അച്ഛന്റെ ബന്ധുക്കൾ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവർ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ലെന്നും ശ്രുതി പറഞ്ഞിരുന്നു.

ഗോകുൽ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാർത്ത ഉണ്ടാക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ശ്രുതി ചോദിക്കുന്നു. അവർക്ക് ഇപ്പോൾ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താൽപര്യം. എനിക്ക് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയായിപ്പോയി.

ഞങ്ങൾ ഒരു റൂമില്‍ ആണ്. പുറംലോകം കണ്ടിട്ട് കുറച്ച് നാളായി. ഞങ്ങള്‍ക്ക് നീതിവേണം. എന്നായിരുന്നു ശ്രുതി ആവശ്യപ്പെട്ടത്. ഈ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് രണ്ടാം ഭാര്യയുടെ സഹോദരനെന്ന പേരിൽ ഗോകുല്‍ രമേശിനെ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള ശ്രമവും നടക്കുന്നത്.

എന്ത് വിലകൊടുത്തും അച്ഛന്റെ മരണത്തിലെ ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് മകൻ ഗോകുൽ രമേശ്. അച്ഛന് ഇമോഷണൽ  പ്രശ്‌നമുണ്ടെന്ന് അറിയില്ല. അച്ഛന്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഗോകുൽ പറയുന്നു. നീതി പീഠത്തില്‍ വിശ്വാസമുണ്ട്. അമ്മ നേരത്തെ മരിച്ചതാണ്.

അച്ഛന് എന്തു പറ്റിയെന്ന് എനിക്കറിയണം. ഇപ്പോള്‍ ഒന്നിനും മറുപടി പറയാന്‍ ഞാന്‍ മെന്റലി പ്രിപ്പേര്‍ഡ് അല്ലെന്നും ഗോകുൽ പറയുന്നു. ചിരിച്ച മുഖമാണ് അച്ഛനുള്ളത്. എല്ലാ പ്രതിസന്ധിയേയും പോസിറ്റീവായി നേരിടുന്ന ആള്‍. അതുകൊണ്ടാണ് നിയമ നടപടിയെ കുറിച്ച്‌ ആലോചിച്ചതെന്നും വിശദീകരിക്കുന്നു. വലിയശാല രമേശ് മരിച്ച ദിവസം ഭാര്യയും മകളും അസ്വസ്ഥരായിരുന്നെന്ന് അയൽവാസികൾ വെളിപ്പെടുത്തിയിരുന്നു. ഈ സമയം വീട്ടിനുള്ളില്‍ ലൈറ്റ് ഓഫായിരുന്നു.

പെട്ടെന്ന് ഒരു കാറ് വീടിന് മുന്നിലെത്തി. വീട്ടിലെ സ്ത്രീകളും ഇവരും ചേര്‍ന്ന് വലിയശാല രമേശിനെ കാറിലേക്ക് കയറ്റി. ഈ സമയം രമേശിന്റെ തല ഡോറിന് പുറത്ത് കിടന്നു. ഇത് കണ്ട് അയല്‍വാസി ഓടിയെത്തി. ഇവരോട് കാര്യങ്ങള്‍ തിരക്കി. നെഞ്ചു വേദന വന്ന് കുഴഞ്ഞു വീണ രമേശിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നുവെന്നാണ് ഇവർ പ്രതികരിച്ചത്. ഈ സമയം കാറിൽ മറ്റൊരാളും ഉണ്ടായിരുന്നു. വ്യാജ വാർത്തകൾ ബന്ധുക്കൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ ശ്രുതി അയൽവാസികളുടെ ഈ ആരോപണത്തിന് മറുപടി പറയാത്തതും ദുരൂഹത കൂട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹസിക തൊഴിലുകൾക്ക് അംഗീകാരം! മകരം രാശിക്കാർക്ക് ഇന്ന് പ്രശംസയുടെ സമയം!  (7 minutes ago)

സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (18 minutes ago)

മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്...  (33 minutes ago)

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (7 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (8 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (8 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (9 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (9 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (9 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (9 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (9 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (9 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (9 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (9 hours ago)

Malayali Vartha Recommends