Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

വീട് തന്റെ സഹോദരിക്ക് അവകാശപ്പെട്ടതാണെന്ന വാദം ഉന്നയിച്ച് വലിയശാലാ രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ രംഗത്ത്; രമേശിന്റെ മകന്‍ ഗോകുല്‍ രമേശിനെ പുറത്താക്കാനുള്ള നീക്കത്തിന് കിട്ടിയത് എട്ടിന്റെ പണി

21 SEPTEMBER 2021 12:12 PM IST
മലയാളി വാര്‍ത്ത

വീട് തന്റെ സഹോദരിക്ക് അവകാശപ്പെട്ടതാണെന്ന വാദം ഉന്നയിച്ച് വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ രംഗത്ത്. മകന്‍ ഗോകുല്‍ രമേശിനെ പുറത്താക്കാനുള്ള നീക്കത്തിന് പിന്തുണ തേടി ചെന്തിട്ട പാര്‍ട്ടി ഓഫീസില്‍ രണ്ടാം ഭാര്യയുടെ സഹോദരന്‍ എന്ന് അവകാശപ്പെട്ട് ഒരാൾ എത്തിയതോടെയാണ് സംഭവം വിവാദമായത്.

വലിയശാല രമേശിന്റെ വീട്ടില്‍ തന്റെ സഹോദരിക്കാണ് അവകാശമെന്നും അതുകൊണ്ട് മകനെ ഒഴിവാക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. പക്ഷെ കോവളത്തെ പാര്‍ട്ടിക്കാരനൊപ്പം എത്തിയ നേതാവിന് നിരാശയായിരുന്നു ഫലം. മേട്ടുക്കടയിലെ പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിന് താഴെയാണ് വലിയശാല രമേശിന്റെ താമസം.വലിയശാല രമേശിനെ അടുത്തറിയുന്ന സിപിഎം പ്രാദേശിക നേതൃത്വം ഇത് പൂര്‍ണ്ണമായും തള്ളി.

വീടും വസ്തുവും ഗോകുലിന്റെ പേരിലാണ്. നികുതി അടച്ച്‌ രസീതും,  പട്ടയവും ഉണ്ട്. പിന്നെ എങ്ങനെ വലിയശാല രമേശിന്റെ വീടിന്റെ അവകാശം മകന് അല്ലാതാകുമെന്ന ചോദ്യവും ഇതോടെ ഉയർന്നു. വലിയശാല രമേശിന്റെ കുടുംബത്തിന് ഉണ്ടായിരുന്നത് രണ്ട് വീടുകളായിരുന്നു.

നേരത്തെ തന്നെ ഭാര്യയുടെ കുടുംബ വസ്തുവായിരുന്ന പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിലായിരുന്നു. ഇതിനിടെയാണ് മേട്ടുക്കടയിലെ വീടും ഗോകുലിന്റെ പേരിലേക്ക് മാറ്റിയത്. വലിയശാല രമേശിന്റെ തൂങ്ങി മരണത്തിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. രമേശ് മരിക്കുന്നതിന്റെ തലേന്നുതൊട്ടേ വീട്ടിൽ ബഹളം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രണ്ടാം ഭാര്യയുടെ മകൾ ശ്രുതി രംഗത്ത് എത്തിയിരുന്നു.

അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കളും, ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കളും വ്യാജ വാർത്ത ഇറക്കുകയാണെന്നും, ഇവർ ആരും അച്ഛന്റെ ബന്ധുക്കൾ അല്ല, അച്ഛന്റെ ബന്ധുക്കൾ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവർ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ലെന്നും ശ്രുതി പറഞ്ഞിരുന്നു.

ഗോകുൽ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാർത്ത ഉണ്ടാക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ശ്രുതി ചോദിക്കുന്നു. അവർക്ക് ഇപ്പോൾ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താൽപര്യം. എനിക്ക് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയായിപ്പോയി.

ഞങ്ങൾ ഒരു റൂമില്‍ ആണ്. പുറംലോകം കണ്ടിട്ട് കുറച്ച് നാളായി. ഞങ്ങള്‍ക്ക് നീതിവേണം. എന്നായിരുന്നു ശ്രുതി ആവശ്യപ്പെട്ടത്. ഈ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് രണ്ടാം ഭാര്യയുടെ സഹോദരനെന്ന പേരിൽ ഗോകുല്‍ രമേശിനെ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള ശ്രമവും നടക്കുന്നത്.

എന്ത് വിലകൊടുത്തും അച്ഛന്റെ മരണത്തിലെ ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് മകൻ ഗോകുൽ രമേശ്. അച്ഛന് ഇമോഷണൽ  പ്രശ്‌നമുണ്ടെന്ന് അറിയില്ല. അച്ഛന്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഗോകുൽ പറയുന്നു. നീതി പീഠത്തില്‍ വിശ്വാസമുണ്ട്. അമ്മ നേരത്തെ മരിച്ചതാണ്.

അച്ഛന് എന്തു പറ്റിയെന്ന് എനിക്കറിയണം. ഇപ്പോള്‍ ഒന്നിനും മറുപടി പറയാന്‍ ഞാന്‍ മെന്റലി പ്രിപ്പേര്‍ഡ് അല്ലെന്നും ഗോകുൽ പറയുന്നു. ചിരിച്ച മുഖമാണ് അച്ഛനുള്ളത്. എല്ലാ പ്രതിസന്ധിയേയും പോസിറ്റീവായി നേരിടുന്ന ആള്‍. അതുകൊണ്ടാണ് നിയമ നടപടിയെ കുറിച്ച്‌ ആലോചിച്ചതെന്നും വിശദീകരിക്കുന്നു. വലിയശാല രമേശ് മരിച്ച ദിവസം ഭാര്യയും മകളും അസ്വസ്ഥരായിരുന്നെന്ന് അയൽവാസികൾ വെളിപ്പെടുത്തിയിരുന്നു. ഈ സമയം വീട്ടിനുള്ളില്‍ ലൈറ്റ് ഓഫായിരുന്നു.

പെട്ടെന്ന് ഒരു കാറ് വീടിന് മുന്നിലെത്തി. വീട്ടിലെ സ്ത്രീകളും ഇവരും ചേര്‍ന്ന് വലിയശാല രമേശിനെ കാറിലേക്ക് കയറ്റി. ഈ സമയം രമേശിന്റെ തല ഡോറിന് പുറത്ത് കിടന്നു. ഇത് കണ്ട് അയല്‍വാസി ഓടിയെത്തി. ഇവരോട് കാര്യങ്ങള്‍ തിരക്കി. നെഞ്ചു വേദന വന്ന് കുഴഞ്ഞു വീണ രമേശിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നുവെന്നാണ് ഇവർ പ്രതികരിച്ചത്. ഈ സമയം കാറിൽ മറ്റൊരാളും ഉണ്ടായിരുന്നു. വ്യാജ വാർത്തകൾ ബന്ധുക്കൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ ശ്രുതി അയൽവാസികളുടെ ഈ ആരോപണത്തിന് മറുപടി പറയാത്തതും ദുരൂഹത കൂട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (15 minutes ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (17 minutes ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (21 minutes ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (26 minutes ago)

നടി വീണാ നായര്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകും  (33 minutes ago)

ഇടത് നായ കരെ വലിച്ചുക്കീറി കാരായി രാജനെ വെട്ടി രാഹുൽ നോമിനേഷൻ ദിവസം രാഹുലിന്റെ ട്വിസ്റ്റ്..!പിഷാരടി ചിത്രത്തിലെ ഉണ്ടാവില്ല  (39 minutes ago)

യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...  (45 minutes ago)

അലുവയെ വെട്ടി പിരിത്ത ഈ രണ്ട് പേർക്ക് ആ കണക്ഷൻ കണ്ഫ്യൂഷന് അടിച്ച് പോലീസ് അലുവ അതുൽ കേസിൽ ട്വിസ്റ്റ്  (46 minutes ago)

പിണറായി വിജയന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍  (55 minutes ago)

നീയാണ് എന്റെ കുടുംബം തുലച്ചത്...! വീട്ടിലേക്ക് മടങ്ങിയ യുവതിയെ അയൽവാസി വെട്ടി പിരുത്തു കിണറ്റിൽ ചാടി പ്രതി പിന്നാലെ..!  (59 minutes ago)

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള  (1 hour ago)

ചാണ്ടി ഉമ്മൻ ഇടഞ്ഞു സതീശനെ വിരട്ടി ചാണ്ടി...! തോന്നിവാസം കാണിച്ചാൽ രാജി കുടുംബത്തിൽ അടിയുണ്ടാക്കിക്കുന്നോ...?!  (1 hour ago)

പ്രേം പഥാരെ' ശില്‍പശാലയുമായി കൊച്ചി ബിനാലെ ആര്‍ട്ട് റൂം...  (1 hour ago)

ഓൺലൈൻ ഷോപ്പിംഗിൽ പുത്തൻ അനുഭവം; ഓഗ്‌മെന്റഡ് റിയാലിറ്റി സേവനവുമായി ജോസ് ആലുക്കാസ്...  (1 hour ago)

യുവധാര അശ്വമേധം മാർച്ച് 21 മുതൽ ഏപ്രിൽ 6 വരെ...  (1 hour ago)

Malayali Vartha Recommends