ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്; പാകിസ്ഥാൻ കൈയടക്കിവച്ചിരിക്കുന്ന മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണം ; ആഞ്ഞടിച്ച് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ; കശ്മീർ വിഷയം വീണ്ടും കുത്തിപ്പൊക്കിയ ഇമ്രാൻ ഖാന് കിടക്കാച്ചി മറുപടി

ലോകത്തിനുമുന്നിൽ പാക്കിസ്ഥാനെതിരെ വീണ്ടും ആരോപണ ശരങ്ങളെറിഞ്ഞ് ഇന്ത്യ...പാകിസ്ഥാന്റെ തീവ്രവാദത്തെ പാലൂട്ടുന്ന പ്രവണതയ്ക്കെതിരെയാണ് വീണ്ടും ഇന്ത്യ യുഎൻ വേദിയിൽ ആഞ്ഞടിച്ചിരിക്കുന്നത്.
മാത്രമല്ല പാകിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങൾ എത്രയും വേഗം ഒഴിഞ്ഞു പോകണമെന്ന് കർശന മുന്നറിയിപ്പും ഇന്ത്യ നൽകിയിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ലോകത്തിനുമുന്നിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നാണംകെട്ട് തൊലി ഉരിഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണ്...
യുഎന്നിൽ കശ്മീർ വിഷയം വീണ്ടും ഉന്നയിക്കാൻ ശ്രമിച്ച ഇമ്രാൻഖാനാണ് അതേനാണയത്തിൽ ഇന്ത്യ തിരിച്ചടി കൊടുത്തിരിക്കുന്നത്. ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാൻ കൈയടക്കിവച്ചിരിക്കുന്ന മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നും ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ തുറന്നടിച്ചു .
ആദ്യമായല്ല പാകിസ്ഥാൻ പ്രധാനമന്ത്രി യുഎന്നിൽ എന്റെ രാജ്യത്തെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടിയ സ്നേഹ ഇന്ത്യയ്‌ക്കെതിരെ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകളാണ് പാകിസ്ഥാൻ നടത്തിയതെന്നും തുറന്നടിച്ചു . ഭീകരവാദികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്ന ഇടമെന്ന പരിതാപകരമായ പാക് സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ലെന്നും സ്നേഹ ദുബെ പറഞ്ഞു .
പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യമാണ്. ഉസാമ ബിൻ ലാദന് അഭയം നൽകിയ രാജ്യമാണ് പാകിസ്ഥാൻ. കൊല്ലപ്പെട്ട ശേഷം ബിൻ ലാദനെ രക്തസാക്ഷിയാക്കി. അഫ്ഗാനിസ്ഥാനിൽ കലാപത്തിന് പാകിസ്ഥാൻ ശ്രമമുണ്ടായെന്നും ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ പറഞ്ഞു .
മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുവാൻ ഒരുങ്ങുകയാണ്. അതും വളരെ ശ്രദ്ധയോടെ രാജ്യം വീക്ഷിക്കുകയാണ്. എന്തൊക്കെയാണ് അദ്ദേഹം യുഎൻ ഐക്യരാഷ്ട്രസഭയിൽ പറയാൻ പോകുന്നത്,എന്തൊക്കെ ആവശ്യങ്ങളാണ് ഉന്നയിക്കാൻ പോകുന്നത് എന്നുള്ള കാര്യങ്ങൾ ലോകം ഉറ്റു നോക്കുകയാണ്.
പ്രധാനമായും കൊവിഡുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് തന്നെ അദ്ദേഹം ഊന്നൽ നൽകും. കോവിഡ് പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുമെന്ന് സൂചനകൾ ലഭ്യമാകുന്നുണ്ട്. നിലവിലെ ആഗോള വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുടെ പങ്കാളിത്തംഅദ്ദേഹം വാഗ്ദാനം ചെയ്യും.
ഭീകരവാദത്തിനെതിരായ ആശങ്കയും പ്രധാനമന്ത്രി ഉന്നയിക്കും. ജമ്മു കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ, ഈ പ്രസംഗത്തിന് മോദിയും മറുപടി നൽകിയേക്കുവാനാണ് സാധ്യത . ഇമ്രാൻ ഖാന്റെ പ്രതികരണത്തിന് പിന്നാലെ യുഎന്നിൽ മറുപടിക്കുള്ള അവകാശം വിനിയോഗിക്കുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു.
ഇന്നലെയാണ് ഇമ്രാൻ ഖാൻ യുഎന്നിനെ അഭിസംബോധന ചെയ്തത്. വിർച്വലായി നടന്ന യോഗത്തിൽ ഇന്ത്യയെ ഉന്നമിട്ടായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗം. അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയിലും ക്വാഡ് ഉച്ചകോടിയിലും ഇന്ത്യയും അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























