ലൗ ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളം പറയുകയാണ്; ഒട്ടേറെ തെളിവുകള്‍ സ്വന്തം മേശപ്പുറത്തുണ്ടായിട്ടും മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍

ഏറെ നാളുകളായി കേരളത്തിൽ ലൗ ജിഹാദ് വിഷയത്തില്‍ നിരവധി വാദപ്രതിവാദങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ലൗ ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളം പറയുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ വെളിപ്പെടുത്തുകയാണ്. ഒട്ടേറെ തെളിവുകള്‍ സ്വന്തം മേശപ്പുറത്തുണ്ടായിട്ടും മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ് എന്നാണ് കുമ്മനം ഉന്നയിക്കുന്ന ആരോപണം.
മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറം തുവ്വൂരില്‍ മലബാര്‍ കലാപരക്തസാക്ഷി അനുസ്മരണ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.
ലവ് ജിഹാദ് ഉണ്ടെന്ന യാഥാര്‍ത്ഥ്യം പറയാന്‍ മുഖ്യമന്ത്രിയായപ്പോള്‍ വിഎസ് അച്യുതാനന്ദന്‍ തയ്യാറായി. ആ പ്രസ്താവന വിഎസ് ഇതുവരെ തിരുത്തിയിട്ടില്ല. എന്നാല്‍ പിണറായി വിജയന്‍ ഇപ്പോള്‍ കള്ളം പറയുകയാണ്- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലാ ബിഷപ്പ് പറഞ്ഞതിനെ സാമൂഹ്യ തിന്‍മയായി കാണാതെ അതിലെ ആശങ്ക തിരിച്ചറിയണം. അല്ലാതെ ബിഷപ്പിനെ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയല്ല ചെയ്യേണ്ടത്. തീവ്രവാദം എവിടെ ആയാലും തീവ്രവാദമാണ്. അതിന് മതമില്ല. അതിനെ മതത്തിന്റെ ചട്ടക്കൂടില്‍ വെച്ച് സംരക്ഷിക്കുന്നവര്‍ നാടിന്റെ ശത്രുക്കളാണ്.'- എന്നും കുമ്മനം വ്യക്തമാക്കുകയുണ്ടായി.
2010 ല്‍ വിഎസ് പറഞ്ഞത് ഇങ്ങനെ;
''20 കൊല്ലം കഴിയുമ്ബോള്‍ കേരളം ഒരു മുസ്‌ലിം രാജ്യമാകും. മുസ്‌ലിം ഭൂരിപക്ഷമാകും. ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്. പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മറ്റു സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക, ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി.''
അതേസമയം മുഖ്യമന്ത്രിയായിരുന്ന വേളയില്‍ 2010 ഒക്ടോബര്‍ 24ന് ഡല്‍ഹിയില്‍ വച്ചുനടന്ന ഒരു യോഗത്തിലാണ് വിഎസ് ഈ പ്രസ്താവന നടത്തിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസ്താവന നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























