ഓൺലൈൻ ഗെയിമിംഗിന് അടിമപ്പെടുന്ന കുട്ടികൾക്ക് ഇനി പ്രത്യകം ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്ററുകള്‍; പുത്തൻ നീക്കം കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയെന്ന് മുഖ്യമന്ത്രി
മാതാപിതാക്കൾക്ക് സഹായഹസ്‌തവുമായി പിണറായി സർക്കാർ. ഓൺലൈൻ ഗെയിം കാരണം നിരവധി മാതാപിതാക്കളാണ് ദുഖത്തിലായിരിക്കുന്നത്.
ഇപ്പോഴിതാ, ഓണ്‍ലൈന്‍ ഗെയിമിംഗിന് അടിമപ്പെടുന്ന കുട്ടികള്‍ക്കായി പ്രത്യേക ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍. കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയായിരുന്നു ഇത്തരത്തിലൊരു നീക്കം.
സംസ്ഥാനത്ത് പോലീസിനായി പണികഴിപ്പിച്ച കെട്ടിടങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 20 പോലീസ് സ്റ്റേഷനുകള്‍ കൂടി ശിശുസൗഹൃദ സ്റ്റേഷനുകളാക്കിയിരിക്കുകയാണ്. ഇതോടെ ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 126 ആയി വര്‍ദ്ധിച്ചു.
പോലീസിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിരലില്‍ എണ്ണാവുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് മാത്രമാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്നുതന്നെ ഇവയ്‌ക്കായി കെട്ടിടം നിര്‍മ്മിക്കും.
മാതൃകാപരമായ പ്രവര്‍ത്തനം വഴി ജനസേവനത്തിന്റെ പ്രത്യേക മുഖം ആകാന്‍ പോലീസിന് കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൂജപ്പുര, വിഴിഞ്ഞം, കോട്ടയം ഈസ്റ്റ്, കുമരകം, കുറവിലങ്ങാട്, ഗാന്ധിനഗര്‍, കറുകച്ചാല്‍, തൃശൂര്‍ വെസ്റ്റ്, പേരാമംഗലം, മണ്ണുത്തി, തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷന്‍, കൊടുങ്ങല്ലൂര്‍, തിരൂര്‍, ഉളിക്കല്‍, ആറളം, കുമ്ബള, വിദ്യാനഗര്‍, അമ്ബലത്തറ, ബേഡകം, ബേക്കല്‍ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് പുതുതായി ശിശുസൗഹൃദ കേന്ദ്രങ്ങള്‍ തുറന്നത്.
സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പിമാരായ വിജയ്.എസ്.സാഖ്‌റെ, മനോജ് എബ്രഹാം, പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി എസ്.ശ്യാംസുന്ദര്‍ എന്നിവരും ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha